Skip to content Skip to sidebar Skip to footer

Archive

2021-’22 ഇലക്ട്‌റൽ ട്രസ്റ്റ് സംഭാവനകളിൽ 72%വും ലഭിച്ചത് ബി.ജെ.പിക്ക്.
തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റീഫോംസ്' എന്ന സംഘടന, 2022 ഡിസംബർ 29 ന് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 2021-22 വർഷത്തിൽ ഇലക്ടറൽ ട്രസ്റ്റുകൾ വഴി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചിട്ടുള്ള മൊത്തം സംഭാവനയുടെ 72.17% വും ലഭിച്ചത് ബി.ജെ.പിക്കാണ്. Analysis of Contribution Reports of Electoral Trusts for FY 2021-22#ADRReport: https://t.co/zncUYChWrT#ElectoralTrusts #ElectoralBonds #PoliticalParties #IndianElections pic.twitter.com/f0ge3g5mHd — ADR India & MyNeta (@adrspeaks) December 29, 2022 രാഷ്ട്രീയ…
‘പത്താൻ’ സിനിമയുടെ വരുമാനം പാകിസ്ഥാൻ എൻ.ജി.ഒക്ക്’: ഷാറൂഖ് ഖാന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റ്.
പ്രമുഖ സിനിമാ താരം ഷാറുഖ് ഖാൻ, വരാനിരിക്കുന്ന ബിഗ്‌ബജറ്റ് ചിത്രമായ 'പത്താൻ'ന്റെ ആദ്യ ദിന വരുമാനം പാകിസ്താനിലെ എൻ.ജി.ഒക്ക് നൽകും എന്ന് ബി.ബി.സി ഹിന്ദി ചാനൽ ട്വീറ്റ് ചെയ്തതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഹതാരമായ ജോൺ എബ്രഹാം അതിനെ പിന്തുണച്ചതായും പറയുന്നു. വസ്തുത പരിശോധിക്കുന്നു ഭാരതീയ ജനതാ യുവമോർച്ചയുടെ വികാശ് ആഹിർ 'ഇത് ശരിയാണോ' എന്ന തലക്കെട്ടും #boycottbollywood എന്ന ഹാഷ്ടാഗും നൽകിയാണ് ട്വീറ്റ് പങ്കുവെച്ചത്. ട്വീറ്റിലെ പ്രസക്ത ഭാഗം : "ഷാരൂഖിന്റെ വലിയ പ്രസ്താവന;…
2021ൽ പ്രതിദിനം 115 ദിവസ വേതന തൊഴിലാളികൾ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി
2021-ൽ പ്രതിദിനം ശരാശരി 115 ദിവസ വേതന തൊഴിലാളികളും, 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 2022 ഡിസംബർ 21 ന് കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയെ (എൻ.സി.ആർ.ബി) ഉദ്ധരിച്ചുകൊണ്ട് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. എൻ.സി.ആർ.ബി ഡാറ്റ അനുസരിച്ച് 2021ൽ ഇന്ത്യയിൽ ആകെ 1,64,033 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ, 42,004 പേർ ദിവസ വേതനക്കാരും 23,179 പേർ വീട്ടമ്മമാരുമാണ്. എൻ.സി.ആർ.ബി…
കിരൺ റിജിജുവിന്റെ തവാങ് സന്ദർശനം: പ്രചരിക്കുന്ന ചിത്രം വ്യാജം
ഡിസംബർ 9ന് ഉണ്ടായ ഇന്ത്യ -ചൈന ഏറ്റുമുട്ടലിനെ കുറിച്ചുള്ള വാർത്തകൾ ഏതാനും ദിവസങ്ങൾ മാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും മറ്റും ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വാർത്തകളോടൊപ്പം വ്യാജ വാർത്തകൾ കൂടി പ്രചരിക്കുകയുണ്ടായി. ചൈനയുടെ സൈനികരെ ആക്രമിച്ചു എന്ന പേരിൽ, 2021ലെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ഫാക്റ്റ്ഷീറ്റ്സ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. മറ്റൊരു വ്യാജ ചിത്രവും സംഭവങ്ങളുമായി ബന്ധപ്പെട്ടത് എന്ന പേരിൽ പ്രചരിക്കുകയുണ്ടായി. കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ അരുണാചൽ വെസ്റ്റ് എം.പിയുമായ കിരൺ റിജിജു "അരുണാചലിലെ തവാങ് പ്രദേശത്ത്…
സൗദിയിൽ ഹിജാബ് വിലക്ക്: സ്വരാജ്യ വാർത്ത തെറ്റ്
സൗദി അറേബ്യയിൽ മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നൊരു വാർത്ത 'സ്വരാജ്യ', 'ഒപ്പിന്ത്യ' അടക്കമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മുസ്ലിം വിദ്യാർഥിനികൾക്ക് ഇന്ത്യയിൽ മാത്രമല്ല സൗദിയിലെ പരീക്ഷ ഹാളിൽ അടക്കം ഹിജാബിന് വിലക്ക് എന്നായിരുന്നു ഉള്ളടക്കം. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ ഇന്ത്യയിലെ ചില വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ നിന്ന് വാക്കൗട്ട് ചെയ്യുന്നത് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുമ്പോഴും, സൗദി സർക്കാർ പരീക്ഷാ ഹാളുകളിൽ അബായ വിലക്കിയതായി സൗദി അറേബ്യയിൽ നിന്നുള്ള വാർത്തകൾ പറയുന്നു എന്നാണ് 'സ്വരാജ്യ'യുടെ…
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി ഇടപെട്ട് വെടിനിർത്തൽ നടപ്പിലാക്കിയെന്ന വാദം തെറ്റ്.
റഷ്യ -ഉക്രൈൻ യുദ്ധത്തെ തുടർന്ന് 2022 മാർച്ചിൽ, ഉക്രെെനിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നിർത്തിവെക്കാൻ ഇടപെട്ടുവെന്ന വാദം ഈയടുത്ത് ഉയർന്നുവന്നിരുന്നു. നവംബറിൽ, ന്യൂസ് 18 ഉത്തർപ്രദേശിന് നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്ത്യൻ വിദ്യാർത്ഥികളെ യുദ്ധബാധിത മേഖലകളിൽനിന്നും ഇന്ത്യയിലേക്കെത്തിക്കുന്നതിനായി 72 മണിക്കൂർ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞിരുന്നു. ഇത് ഇന്ത്യക്കാർ ലോകമെങ്ങുമുണ്ടാക്കുന്ന സ്വാധീനത്തിന്റെ…
ബ്രാഹ്മണവിരുദ്ധ മുദ്രാവാക്യം ഉയർത്തിയ വിദ്യാർത്ഥികൾക്കെതിരെ അക്രമം: പ്രചരിക്കുന്നത് വ്യാജ ചിത്രം.
ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ (ജെ.എൻ.യു) ഭിത്തിയിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതിന്റെ പേരിൽ ആക്രമിക്കപ്പെട്ടു എന്ന പേരിൽ ചില വിദ്യാർഥികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരാണ് പ്രസ്തുത മുദ്രാവാക്യങ്ങൾ എഴുതിയത് എന്ന് ഇതുവരെയും കണ്ടുപിടിക്കപ്പെട്ടില്ല. ജെ.എൻ.യുവിൻ്റെ ചുവരുകളിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയവർ എന്നും, അവർ ആക്രമിക്കപ്പെട്ടു എന്നും വാദിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വസ്തുത ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം അഖില ഭാരതി വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങൾ…
ഗൽവാനിലെ ആക്രമിക്കപ്പെട്ട ചൈനീസ് സൈനികർ: പ്രചരിക്കുന്ന വീഡിയോ വ്യാജം
ഡിസംബർ 9ന് അരുണാചൽ പ്രദേശിലെ ഗൽവാനിൽ നടന്ന ചൈന-ഇന്ത്യ ഏറ്റുമുട്ടലിൽ, ആക്രമിക്കപ്പെട്ട ചൈനീസ് സൈനികർ എന്ന പേരിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബി.ജെ.പിയുടെ മുംബൈ മൈനോറിറ്റി സെൽ പ്രസിഡന്റ് വസീം ഖാൻ അടക്കമുള്ളവർ പ്രസ്തുത വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത പരിശോധിക്കുന്നു "ഇന്ത്യ എല്ലായ്‌പ്പോഴും അക്രമത്തിന് എതിരാണ്, പക്ഷേ ആരെങ്കിലും പ്രകോപിപ്പിച്ചാൽ ഇന്ത്യക്ക് വെറുതെ ഇരിക്കുക സാധ്യമല്ല" എന്ന തലക്കെട്ടോടെയാണ് വസീം ഖാൻ വീഡിയോ ട്വീറ്റ് ചെയ്തത്. പിന്നീട് വീഡിയോ ട്വിറ്ററിൽ നിന്ന്…
ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം നെഹ്റു ചൈനക്ക് നൽകിയിരുന്നോ? വസ്തുത പരിശോധിക്കുന്നു.
1950ൽ അമേരിക്കയും തുടർന്ന് റഷ്യയും ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ നെഹ്റു അത് ചൈനക്ക് നൽകുകയാണ് ഉണ്ടായത് എന്നുമുള്ള വാർത്ത ഗൾവാനിലെ ചൈനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്. ഡിസംബർ 13 ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ആ അവകാശവാദം ഉന്നയിച്ചിരിന്നു. സാമൂഹിക മാധ്യമങ്ങളിലും സമാനമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വസ്തുത: ലോക്‌സഭയിലെ ചോദ്യത്തിന് നെഹ്റു നൽകിയ മറുപടി. “ഇത്തരത്തിലുള്ള ഔപചാരികമോ, അനൗപചാരികമോ ആയ ഒരു വാഗ്ദാനവും ഉണ്ടായിട്ടില്ല.…
കോടികളുടെ പരസ്യക്കച്ചവടം കൊഴുപ്പിക്കുന്നത് ആരെയൊക്കെയാണ്!?
2014 മുതൽ പരസ്യങ്ങൾക്കായി ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ ചെലവഴിച്ചത് 6491.56 കോടി രൂപ. വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ, സി.പി.ഐ എം.പി മുനിയൻ സെൽവരാജിന്റെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിൽ അവതരിപ്പിച്ചതാണ് ഈ കണക്ക്. ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിനായി 3,260.79 കോടി രൂപ ചെലവഴിച്ചപ്പോൾ, 3,230.77 കോടിയാണ് അച്ചടി മാധ്യമങ്ങൾക്ക് നൽകിയത്. ഇലക്ട്രോണിക് മീഡിയയിൽ ഏറ്റവും കൂടുതൽ ചെലവഴിച്ചത് 2016-17 സാമ്പത്തിക വർഷത്തിലാണ്, 609.15 കോടി രൂപ. 2015-16 സാമ്പത്തിക…
ഫ്രാൻസിന്റെ വിജയം ആഘോഷിക്കുന്ന റഫറി: പ്രചരിക്കുന്ന വീഡിയോ വ്യാജം
വേൾഡ് കപ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന മത്സരത്തിൽ മാച്ച് റഫറി ഫ്രാൻസിന്റെ വിജയം ആഘോഷിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു കളിയിൽ ഗോൾ അടിച്ചതിനെ തുടർന്ന് റഫറി കൈ ഉയർത്തി ആഘോഷിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് ഗോൾ അടിച്ചതിനെ തുടർന്നാണ് റഫറി ആഹ്ലാദം പ്രകടിപ്പിച്ചത് എന്നാണ് ആരോപണം വസ്തുത പ്രചരിക്കുന്ന വീഡിയോ ഫ്രാൻസ് ഇംഗ്ലണ്ട് തമ്മിലുള്ള ലോകകപ്പ് മത്സരമല്ല. ഇഗ്ലീഷ്…
Rahul Gandhi talking in public meetin g
‘ജൽവാറിലെ ഭാരത് ജോഡോ യാത്ര’: പ്രചരിക്കുന്നത് വ്യാജ ചിത്രം
സെപ്റ്റംബർ ഏഴിന് ആരംഭിച്ച, രാഹുൽ ഗാന്ധിയുടെ നേത്യത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പര്യടനം തുടരുകയാണ്‌. മുഖ്യധാരാ മാധ്യമങ്ങൾ പലതും യാത്ര സംപ്രേഷണം ചെയ്യാനോ എഴുതാനോ മടിക്കുമ്പോഴും യാത്രയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും മറ്റ് വിവരങ്ങളും നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലെ ജൽ വാറിൽ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതാണ് എന്ന പേരിൽ രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, അത് ഭാരത് ജോഡോ യാത്രയുടേതല്ലെന്നും വാർത്തകൾ വന്നിരുന്നു. പ്രസ്തുത ചിത്രങ്ങളുടെ വസ്തുത പരിശോധിക്കുന്നു.…
വിഴിഞ്ഞം സമരം; തെറ്റിദ്ധരിപ്പിക്കുന്ന ശേഖര്‍ ഗുപ്ത
ഡിസംബർ ഒന്നിന് ദ പ്രിന്‍റിന്‍റെ വാര്‍ത്താ വിശകലന പരിപാടിയായ കട്ട് ദ ക്ലട്ടറില്‍ 'What's Adani Vizhinjam, Catholic clergy leads protests & unites Hindu/Muslim, CPM/BJP' എന്ന തലക്കെട്ടിൽ, എഡിറ്റര്‍ ശേഖര്‍ ഗുപ്ത വിഴിഞ്ഞം സമരം വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ദ പ്രിന്റിന്റെ റിപോര്‍ട്ടര്‍ ദിവസങ്ങളോളം കേരളത്തിൽ താമസിച്ച് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിരീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. ശേഖര്‍ ഗുപ്തയുടെ വാദങ്ങളിലെ വസ്തുതകള്‍ പരിശോധിക്കുന്നു; സമരത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതും, സി.പി.എം അദാനിക്കൊപ്പം…
Cristiano Ronaldo and national teem coach
ലോകകപ്പിനിടെ ക്രിസ്റ്റിയാനോ ദേശീയ ടീം വിടുമെന്ന വാർത്ത തെറ്റ്
ലോകകപ്പിൽ സ്വിറ്റ്സർലാന്റിനെതിരെ നടന്ന പ്രീ കോർട്ടർ മത്സരത്തിൽ, ആദ്യ പതിനൊന്നിൽ ഉൾപെടുത്താത്തതിനെ തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ദേശീയ ടീം വിടുന്നതായ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്രൂപ് ഘട്ടത്തിലെ കൊറിയക്കെതിരായ അവസാന മത്സരത്തിൽ, കളിക്കിടെ പിൻവലിച്ചതും താരത്തെ ചൊടിപ്പിച്ചിരിന്നു എന്ന വാർത്തകൾ ഉണ്ട്. തുടർന്ന് പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ഫെർണാണ്ടോ സാന്റോസുമായി തർക്കമുണ്ടായെന്നും, ക്രിസ്റ്റിയാനോ ദേശീയ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ഈ വ്യാഴാഴ്ച മുതൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, വാർത്ത നിഷേധിച്ച് കൊണ്ട്…
പ്രതിമാസം 16 ലക്ഷം തൊഴിൽ: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് തെറ്റ്
നവംബർ 24ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്‌.ഒ) ശമ്പള പട്ടിക സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച്, കേന്ദ്ര സർക്കാർ പ്രതിമാസം ശരാശരി 15 മുതൽ 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് രാജസ്ഥാനിലെ അജ്മീറിൽ നടന്ന റോസ്ഗാർ മേളയിൽ (തൊഴിൽ മേള) സംസാരിക്കവെ അവകാശപ്പെട്ടിരുന്നു. മന്ത്രിയുടെ വാദത്തിന്റെ വസ്തുത പരിശോധിക്കുന്നു. എന്താണ് ഈ.പി.എഫ്.ഒ? തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിയമപരമായ സ്ഥാപനമാണ് ഇ.പി.എഫ്.ഒ. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ്…
2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങൾ നടന്നിട്ടില്ലെന്ന വാദം തെറ്റ്.
"2002ല്‍ ബി.ജെ.പി 'പഠിപ്പിച്ച പാഠം' എന്ത്?" എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor's Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു. അമിത് ഷായുടെ പരാമർശം: "… എന്നാൽ 2002-ൽ…
കശ്മീർ ഫയൽസിന് എതിരായ പ്രസ്താവന: നാദാവ് ലാപിഡ് ക്ഷമാപണം നടത്തി എന്ന വാർത്ത വ്യാജം
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമാപന വേളയിൽ ജൂറി തലവൻ നദാവ് ലാപിഡ് മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ, 'കശ്മീർ ഫയൽസ്' നിലവാരം പുലർത്തിയില്ല എന്നും അത് പ്രോപ്പഗണ്ട ചിത്രമാണെന്നും വിമർശനം ഉന്നയിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി അടക്കമുള്ള പലരും ലാപിഡിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വരികയും ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ അടക്കം ലാപിടിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള പ്രതികരണത്തിൽ ലാപിഡ് ക്ഷമാപണം നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കശ്മീർ ഫയൽസ് മികച്ച ചിത്രമാണ്…
ഖത്തറിലേക്ക് അനധികൃത മദ്യം: പ്രചരിക്കുന്ന ചിത്രം വ്യാജം
ലോകകപ്പ് വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചതുമുതൽ നിരന്തരമായി വിമർശനങ്ങളും വ്യാജ പ്രചാരണങ്ങളും മുഖ്യധാര മാധ്യമങ്ങളിൽ നിന്നടക്കം ഖത്തറിനെതിരെ ഉയർന്നിരുന്നു. സ്വവർഗാനുരാഗ സൗഹൃദമല്ല, മദ്യം ലഭിക്കില്ല, തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു തുടങ്ങി നിരവധി വിമർശനങ്ങൾ ഖത്തർ നേരിട്ടു. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന മറ്റൊരു വാർത്തയാണ് ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിലേക്ക് അനധികൃതമായി മദ്യം എത്തിക്കുന്നു എന്നത്. മദ്യത്തിന്റെ ക്യാനിന് മുകളിൽ പെപ്സിയുടെ സ്റ്റിക്കർ ഒട്ടിച്ചാണ് ഖത്തറിലേക്ക് എത്തിക്കുന്നത് എന്നാണ് ചിത്രത്തിലൂടെ വാദിക്കുന്നത്. ഇതിന്റെ വസ്തുത എന്താണെന്ന് ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. ആരാധകർ…
ഇന്ത്യയിൽ മതപരിവർത്തനത്തിന് ആമസോൺ ഫണ്ട് ചെയ്യുന്നുവെന്ന് ഓർഗനൈസർ: വസ്തുത പരിശോധിക്കുന്നു
അസമിലും ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്നും അതിന് പ്രമുഖ ഓൺലൈൻ കച്ചവട സ്ഥാപനമായ ആമസോൺ ഫണ്ട് ചെയ്യുന്നു എന്നുമാണ് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനിലൂടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് വേണ്ടി ആമസോൺ ഫണ്ട് ചെയ്യുന്നു എന്നാണ് വാദം. പ്രസ്തുത സംഘടനയുടെ ഇന്ത്യൻ പതിപ്പായ ഓൾ ഇന്ത്യ മിഷൻ എന്ന സംഘടനയിലൂടെയാണ് ഇന്ത്യയിൽ പരിവർത്തന ശ്രമങ്ങൾ നടക്കുന്നത് എന്നും അതിന് ആമസോൺ ഫണ്ടിംഗ് നടത്തുന്നു എന്നുമാണ് ആരോപണം.…
ബെൻസിമയുടെ തിരിച്ചുവരവ് നിഷേധിച്ച് ദിദിയർ ദെഷാംപ്‌സ്
2022ലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ നേടിയ ഫ്രഞ്ച് സൂപ്പർതാരം കരിം ബെൻസിമ പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ച്‌വരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ചില സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ മലയാള മാധ്യമങ്ങളും ബെൻസിമയുടെ തിരിച്ച് വരവ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ബെൻസിമയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിന് ഫ്രാൻസ് ദേശീയ ടീം കോച്ച് ദിദിയർ ദെഷാംപ്‌സ് ബെൻസിമയെ നിലവിൽ ടീമിൽ ഉൾപ്പെടുത്തുന്നതിനെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.