Skip to content Skip to sidebar Skip to footer

Human Rights

കേരളത്തിലെ സംവരണ പ്രക്ഷോഭങ്ങളും സംവരണ വിരുദ്ധ നീക്കങ്ങളും 
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.  കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ…
സിറിയൻ അഭയാർത്ഥികളുടെ ഒളിമ്പിക്സ്
ഒളിമ്പിക്സ് ആഘോഷങ്ങൾ കെട്ടടങ്ങി. എന്നാൽ, സിറിയയിലെ കുട്ടികളുടെ ഒളിമ്പിക്സ് ആവേശം നിലച്ചിട്ടില്ല. സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ താമസിക്കുന്ന ഒരു പറ്റം കുട്ടികളാണ് ഒളിമ്പിക്സിന്റെ മാതൃകയിൽ കായിക മത്സരങ്ങൾ നടത്തിയത്. വർഷങ്ങളായി സിറിയ സംഘർഷഭൂമിയാണ്. ജനാധിപത്യ പോരാട്ടത്തെ അടിച്ചമർത്താനും 'വിമതരെ' ഒതുക്കാനും മറ്റുമായി സ്വന്തം പൗരൻമാരെ ഭരണകൂടം തന്നെ കൊല്ലുകയും അടയാർത്ഥികളാക്കുകയും ചെയ്തു കൊണ്ടിരുന്നു. 'വിമത പോരാളികൾക്കെതിരായ' ആക്രമണം എന്ന പേരിൽ ഗവൺമെന്റിന്റെ പീരങ്കി ഷെല്ലുകൾ ഒരു ഗ്രാമത്തിലേക്ക് എയ്തു വിട്ടപ്പോൾ, ഒരേ കുടുംബത്തിലെ നാല് കുട്ടികൾ കൊല്ലപ്പെട്ടത്…
യഥാർത്ഥ കണക്കിൽ മുസ്ലിംകൾ പിന്നിലാണ്!
രാജ്യത്തെ പൊതുവായ ജാതിബോധവും ഇസ്ലാമോഫോബിയയും ഇവിടെയും ഏതാണ്ട് അതേ അളവിൽ തന്നെ നില നിൽക്കുന്നതിനാലാണ് അധികാര വിഭവ പങ്കാളിത്തങ്ങളിൽ മുസ്ലിംകളിൽ ഇന്നും പിന്നാക്കം നിൽക്കുന്നത്. ആരോഗ്യമുള്ള ജനാധിപത്യ സംവിധാനത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അധികാര വിഭവ പങ്കാളിത്തത്തിൽ തുല്യതയാണ് ആവശ്യം. ഈ തുല്യത പൂർത്തിയാകുമ്പോഴാണ് സാമൂഹ്യനീതിയുണ്ടാകുക. അവിടെയാണ് സംവരണത്തിന്റെയും പ്രത്യേക ക്ഷേമ പദ്ധതികളുടെയും ആവശ്യകത. (കേരളത്തിലെ സംവരണ വിവാദവും സച്ചാർ - പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ രണ്ടാം ഭാഗം) മുസ്ലിം സ്കോളർഷിപ്പ്, മുസ്ലിം സംവരണം…
ദേശസുരക്ഷയുടെ പേരിൽ പൗരസ്വാതന്ത്ര്യം ഹനിക്കണോ?
രാജ്യസുരക്ഷ സുപ്രധാനം തന്നെയാണ്. എന്നാൽ അതുറപ്പു വരുത്താനുള്ള ശ്രമങ്ങൾ ചിലപ്പോൾ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും വിപരീതമായി ബാധിക്കുന്നുണ്ട്. രഹസ്യ നിരീക്ഷണം എന്ന രീതി സ്വകാര്യതയെ ഹനിക്കുന്നുണ്ട്. എന്നാൽ, നിരീക്ഷണത്തിനിരയായതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പേരുകൾ പരിശോധിച്ചാൽ ദേശ സുരക്ഷ എന്ന പേരിൽ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഭരണകൂടവുമായി ഭിന്നാഭിപ്രായം പുലർത്തുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന കാര്യം വ്യക്തമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്നും പൊതുജനങ്ങൾക്കും നേരെയുള്ള അക്രമണത്തെയാണ് പെഗസസ് വിവാദം സത്യത്തിൽ പ്രതിഫലിപ്പിക്കുന്നത്. ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരുമടങ്ങുന്ന ഒരു പ്രത്യേക പട്ടികയിലെ ആളുകൾ രഹസ്യ…
ഹബീബ് മിയാന് നഷ്ടപ്പെട്ട നാലു വർഷങ്ങൾ
നാല് വർഷത്തിലേറെയായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) പ്രത്യേക കോടതി 2021 ജൂണിൽ ഹബീബ് മിയാനെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ തെളിവുകളുടെ അഭാവമാണ് കേസിൽ നിന്ന് കുറ്റവിമുക്തനാക്കാൻ കാരണമെന്നാണ് എൻ.ഐ.എ കോടതി പറയുന്നത്. 2017 മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ചയായിരുന്നു മുപ്പത്തിയേഴുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും ത്രിപുരയിലെ അഗർത്തല നിവാസിയുമായ ഹബീബ് മിയാനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജോലിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് തന്റെ തിരിച്ചറിയൽ കാർഡുമായി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ്…
ഈ തെറ്റുകൾ നാം തിരുത്തുമോ?
യുക്തിസഹമായി പറഞ്ഞാൽ, നൂറ്റാണ്ടുകളായി സാമൂഹിക അടിച്ചമർത്തലുകളും ക്രൂരമായ വിവേചനങ്ങളും അനുഭവിച്ചവരാണ് ഇന്ത്യയിലെ തൊട്ടുകൂടാത്തവരും ചില പട്ടികജാതിക്കാരും. ഇന്നും ദലിതർക്കെതിരായ അതിക്രമങ്ങൾ മാധ്യമങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നു. രോഹിത് വെമുല, പായൽ തദ്വി തുടങ്ങിയ വിദ്യാസമ്പന്നരായ ദലിതരെ ആത്മഹത്യയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ചരിത്രപരമായ തെറ്റുകൾക്ക് അടിയന്തിര തിരുത്തൽ ആവശ്യമാണെങ്കിൽ, അത് ദലിതർക്ക് ഉണ്ടായ ദുരന്തപൂർണമായ അനുഭവങ്ങൾക്കാണ്. അതുമായി ബന്ധപ്പെട്ട് വളരെ കുറച്ച് നടപടികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. മാത്രമല്ല, ഭരണഘടന പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികളും മനപ്പൂർവ്വം ഒഴിവാക്കുന്നതായാണ് നമുക്ക്…
റഷാദ് ഹുസൈൻ അമേരിക്കൻ മതസ്വാതന്ത്ര്യത്തിൻ്റെ അംബാസിഡർ
"ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ റഷാദ് ഹുസൈന്റെയും ഖദീർ ഖാന്റെയും ആഴത്തിലുള്ള അനുഭവങ്ങൾ എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും  മതസ്വാതന്ത്ര്യത്തെ കൂടുതൽ ശക്തിപ്പെടുത്തും". ഐ.എ.എം.സി പ്രസിഡന്റ് സയ്യിദ് അഫ്സൽ അലി പറയുന്നു. അന്തർദേശീയ മതസ്വാതന്ത്ര്യത്തിനുള്ള അംബാസഡർ അറ്റ്-ലാർജ് സ്ഥാനത്തേക്ക് അമേരിക്കൻ മുസ്ലിമായ റശാദ് ഹുസൈനെ യു.എസ് പ്രസിഡൻ്റ് ജോൺ ബൈഡൻ നാമനിർദേശം ചെയ്തിരിക്കുന്നു. നീതിന്യായ വകുപ്പിൻ്റെ ദേശീയ സുരക്ഷാ കൗൺസിലിലെ മുതിർന്ന അംഗവും മറ്റു നിരവധി ചുമതലകൾ നിർവഹിച്ച വ്യക്തിയുമായ റഷാദ് ഹുസൈൻ ആഗോള…
ഇവർ പട്ടിണിയിലാണ്!
“2014 ൽ സർക്കാർ മൂന്നാം ലിംഗത്തെ അംഗീകരിച്ചു. പക്ഷേ, അതിനുശേഷം എന്താണ് സംഭവിച്ചത്? ഞങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല. ലോക്ക്ഡൗൺ സമയത്ത് മാത്രമാണ് സർക്കാർ, ഞങ്ങളും ഭക്ഷണം കഴിക്കാൻ അർഹരാണെന്ന് മനസ്സിലാക്കിയത്.  അതിനുശേഷം മാത്രമാണ് അവർ ഞങ്ങളിൽ ചിലർക്ക് റേഷൻ കാർഡുകൾ നൽകിയത്. പക്ഷെ, ഭൂരിപക്ഷം പേർക്കും ഇതുവരെ കാർഡ് ലഭിച്ചിട്ടില്ല”- ട്രാൻസ്ജെൻഡറായ തപൻ ഡേ പറയുന്നു. പശ്ചിമ ബംഗാളിലെ കൂച്ച്  ഗ്രാമത്തിലെ  ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഇരുപത്തിയഞ്ചോളം പേർ അവസാനമായി നല്ല ഭക്ഷണം കഴിച്ചത് ആദ്യ ലോക്ക്ഡൗൺ…
കേരളം വാർധക്യം പ്രാപിക്കുമ്പോൾ!
വയോജന ക്ഷേമ നടപടികൾക്കായി സർക്കാർ ഏജൻസികളും സിവിൽ സമൂഹവും മുൻകൂട്ടി തയ്യാറാകേണ്ടതുണ്ടെന്ന് വിദഗ്ദർ കരുതുന്നു. "ഭാവിയിൽ പ്രായമാകുന്നവരുടെ സംഖ്യാ വർധനവ് നേരിടാൻ ആരോഗ്യ പരിരക്ഷയുടെയും സാമൂഹിക-സാമ്പത്തിക സംരക്ഷണത്തിന്റെയും സമഗ്രമായ സംയോജനം വിഭാവനം ചെയ്യേണ്ടതുണ്ട്. ഉപജീവന നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരണം”എന്നും ഡോ. രാജൻ പറയുകയുണ്ടായി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളം വേഗത്തിൽ 'വാർധക്യം പ്രാപിക്കുക'യാണ്! ജനസംഖ്യാ പരിവർത്തനവുമായി ബന്ധപ്പെട്ട ചർച്ചയിലാണ്, സമീപ ഭാവിയിൽ 'പ്രായമേറുന്ന' കേരളത്തെക്കുറിച്ച കണക്കുകൾ ചർച്ചയാകുന്നത്. 2036ഓടെ…
ഉത്തരം കിട്ടാത്ത ഏറ്റുമുട്ടൽ കൊലകൾ!
“എന്റെ മകൻ ഒരു തീവ്രവാദി ആയിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവനെ സ്വതന്ത്രമായി നാട് ചുറ്റാൻ അനുവദിച്ചത്? അവൻ ഞങ്ങളോടൊപ്പം ഈദ് ആഘോഷിക്കുകയും ബലിയറുത്ത മട്ടൻ വിതരണം ചെയ്യുകയുമുണ്ടായല്ലോ”! പോലീസുകാർ ഒരു മൃതദേഹത്തിന്റെ ഫോട്ടോ എനിക്ക്  കാണിച്ചു തന്നു. ഇമ്രാൻ വീട് വിട്ട് പോയ സമയത്ത് ധരിച്ചിരുന്ന അതേ നീല ഷർട്ടാണ് ഫോട്ടോയിലുള്ള യുവാവ് ധരിച്ചിരുന്നതെങ്കിലും എനിക്ക്  മകനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല". ഇമ്രാന്റെ പിതാവ് അബ്ദുല്ല പറയുന്നു ഭൂമിയിലെ സ്വർഗ്ഗമെന്ന്  വിശേഷിപ്പിക്കപ്പെടുന്ന കശ്മീർ കഴിഞ്ഞ ദിവസം ഉണർന്നത് ഒരു യുവാവിന്റ ദാരുണമായ…
ഈ കുട്ടികൾ പോകുന്നത് അപകടത്തിലേക്ക്!
ഏകദേശം, 37.15 ശതമാനം കുട്ടികൾക്ക്, പതിവായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് മൂലം ഏകാഗ്രത കുറയുന്നുണ്ടന്ന് പഠനങ്ങൾ പറയുന്നു. ഉറങ്ങുന്നതിനു മുമ്പുള്ള സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം, മനുഷ്യന്റെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.  സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന കുട്ടികളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്  നാഷണൽ അപെക്സ് ചൈൽഡ് റൈറ്റ്സ് ബോഡി അഥവാ എൻ‌.സി‌.പി‌.സി‌.ആർ. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽമീഡിയ…
കന്യാസ്ത്രീ ജീവിതത്തിൻ്റെ അറിയപ്പെടാത്ത മുഖങ്ങൾ
ആയിരക്കണക്കിന് കത്തോലിക്കാ കന്യാസ്ത്രീകൾ സഭയുടെ കുടക്കീഴിൽ ലൈംഗിക അടിമത്തത്തിൽ കഴിയുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അതിനിരയാകുന്നവർ അത് പുറത്തു പറയുന്നില്ല എന്നതാണ് വസ്തുത. കാരണം അവർക്കറിയാം നീതി ലഭ്യത എത്ര മാത്രം അസാധ്യമാണെന്ന്. അതിൻ്റെ ഉദാഹരണമാണല്ലോ സിസ്റ്റർ ലൂസിയുടെ അനുഭവങ്ങൾ ഇന്ത്യയിലെ ഏതൊരു പൗരനും വ്യക്തിസ്വാതന്ത്ര്യത്തിനും നീതിക്കും അർഹതയില്ലേ? ഒരു കന്യാസ്ത്രീ ആയതു കൊണ്ട് ഇന്ത്യൻ കോടതി അവൾക്ക് നീതി നിഷേധിക്കുമോ? അതോ, അവൾ ഒരു മതത്തിന് വഴിപ്പെട്ടവൾ മാത്രമായതു കൊണ്ട്…
ഇങ്ങനെയെങ്കിൽ സ്വകാര്യതക്ക് എന്ത് ഗ്യാരണ്ടി?
ഇസ്രായേൽ ചാര സോഫ്റ്റ് വെയറിൻ്റെ ഹാക്കിങ്ങിനെക്കുറിച്ച് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്നവ്  പറഞ്ഞത്; “നമ്മുടെ സുരക്ഷക്കുള്ളിൽ നിന്നുകൊണ്ട് ഒരു തരത്തിലുള്ള നിയമവിരുദ്ധ നിരീക്ഷണവും സാധ്യമല്ല" എന്നാണ്. പക്ഷേ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോണും ചോർന്നു എന്ന വിവരമാണ് പുറത്തു വന്നത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ പത്തൊൻപത് അനുസരിച്ച് പൗരൻമാർക്ക് ചില മൗലികാവകാശങ്ങൾ നൽകുന്നുണ്ട്. "എല്ലാ പൗരന്മാർക്കും അവന്റെ സ്വകാര്യതയ്ക്കുള്ള അവകാശം" അതിൽപ്പെട്ടതാണ്. അത് പൗരന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറാണ്. എന്നാൽ, ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗസസ്…
ആ ബില്ല് നിയമമായാൽ എത്ര ബി. ജെ.പി എം.എൽ.എമാർ പുറത്താകും?
യു. പിയിലെ ബി.ജെ.പി എം.എൽ.എമാരിൽ പലർക്കും രണ്ടിലധികം കുട്ടികളുണ്ട്. 304  ബി.ജെ.പി എം‌.എൽ‌.എമാരിൽ 152 പേർക്ക് മൂന്നോ അതിലധികമോ കുട്ടികളുണ്ട്. 27% പേർക്ക് മൂന്ന് കുട്ടികളും 32% പേർക്ക് രണ്ട് കുട്ടികളും 9% പേർക്ക് ഒരു കുട്ടിയുമുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തേർപ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ട് ഏതാനും ദിവസങ്ങളായി. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കും, തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തും തുടങ്ങിയ…
മുസ്‌ലിം ജനസംഖ്യ; സംഘ് പരിവാർ പ്രചാരണം വസ്തുതാ വിരുദ്ധം
മുസ്ലീം ജനസംഖ്യയുടെ വളർച്ചാ നിരക്ക് ഹിന്ദുക്കളേക്കാൾ ഉയർന്നതാണെങ്കിലും, വ്യത്യസ്തരായ ഹിന്ദു, ആദിവാസി സമുദായങ്ങളുടെ കണക്കുകൾ മൊത്തം പരിശോധിച്ചാൽ ഇവ രണ്ടും സമമാണെന്ന്  വ്യക്തമാകും. രണ്ട് കുട്ടികളേ ഉണ്ടാകാൻ പാടുള്ളു എന്ന നയം പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ, ഇത്തരം നയങ്ങളുടെ ലക്ഷ്യം, നിശ്ചിത ഗ്രൂപ്പുകളുടെയോ, കമ്മ്യൂണിറ്റികളുടെയോ ജനസംഖ്യ നിയന്ത്രിക്കുക എന്നല്ല, മറിച്ച് രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കുറക്കുക എന്നതായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. "സംസ്ഥാനം അനുഭവിക്കുന്ന…
ലോകത്തെ വിഴുങ്ങുന്ന ഭക്ഷ്യക്ഷാമം
കോവിഡ്-19, കാലാവസ്ഥാ പ്രതിസന്ധി, സംഘർഷങ്ങൾ എന്നിവയാണ് കടുത്ത പട്ടിണിക്ക് കാരണമാകുന്ന മൂന്ന് പ്രധാന കാരണങ്ങളായി ഓക്സ്ഫാം ചൂണ്ടി കാണിക്കുന്നത്. കോവിഡ് 19 നേക്കാൾ വലിയ മഹാമാരി ഭക്ഷ്യക്ഷാമമാണ്. ഒരു മിനിറ്റിൽ  ഏഴ് പേർ വീതമാണ് ഭക്ഷ്യക്ഷാമം മൂലം മരണപ്പെടുന്നത്. ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഓക്സ്ഫാം കഴിഞ്ഞ ദിവസം പുറത്തുവിട്ട ചില കണക്കുകൾ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽകുമ്പോൾ ഓരോ മിനിറ്റിലും 11 പേർ പട്ടിണി മൂലം മരിക്കുന്നുവെന്നാണ് ഓക്സ്ഫാംമിന്റെ റിപ്പോർട്ടുകൾ പറയുന്നത്. ഇവരുടെ…
ദാനിഷ് സിദ്ദീഖി പോരാട്ടമുഖമുള്ള കാമറക്കണ്ണുകൾ
ഫാഷിസ്റ്റ് വാഴ്ച്ചക്കാലത്തെ ഇന്ത്യയുടെ ദൈന്യതയും ഭീകരതയും ദുരന്തങ്ങളും ക്രൂരതകളും പച്ചയായി പകർത്തിയതായിരുന്നു ദാനിഷ് സിദ്ദീഖിയുടെ ഫോട്ടോകൾ. നെടുങ്കൻ ലേഖനങ്ങളെക്കാളും തടിച്ച പുസ്തകങ്ങളെക്കാളും വാചാലതയും വസ്തുനിഷ്ടതയും അദ്ദേഹത്തിൻ്റെ ഫോട്ടോകൾക്കുണ്ടായിരുന്നു. ആയിരം നാവുള്ള, മൂർച്ചയേറിയ മുദ്രാവാക്യങ്ങളായിരുന്നു സമകാലിക ഇന്ത്യയുടെ തെരുവിൽ നിന്ന് അദ്ദേഹത്തിൻ്റെ കാമറകൾ ഒപ്പിയെടുത്തത്. കാമറ ഒരു കളിപ്പാട്ടമല്ല, പോരാട്ട മുദ്രയാണെന്നും ഫോട്ടോഗ്രഫി ഒരു വിനോദമല്ല, സമരരൂപമാണെന്നും പ്രയോഗത്തിൽ തെളിയിച്ച പോരാളിയായിരുന്നു ദാനിഷ് സിദ്ദീഖി. 'രാഷ്ട്രീയ ചിത്രകലയുടെ സമകാലിക ഇന്ത്യൻ പ്രതീകം' എന്ന വിശേഷണത്തിന് തീർത്തും അർഹനായ അദ്വിതീയ…
സംഘ് പരിവാർ വിൽക്കാൻ വെച്ച മുസ്‌ലിം പെൺകുട്ടികൾ
"പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് അവർ ഇത് തുടങ്ങിയത്. മുസ്‌ലിം സ്ത്രീകളെ ഓൺ‌ലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്.അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ  നിശബ്‍ദരാകുകയില്ല" വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'സുള്ളി ഡീൽ' പ്രശ്നം നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുമാണ് ഇതിന് ഇരകളായിട്ടുള്ളത്. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം…
ഈ നിലപാട് നമ്മെ ഭയപ്പെടുത്തുന്നു
സ്റ്റാൻ സാമിയുടെ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഈ മരണം അദ്ദേഹത്തിന് പ്രശ്നമല്ലാതിരിക്കാം! പക്ഷേ, അതിനു പിന്നിലെ, ഈ ജനാധിപത്യ രാജ്യത്തിന്റെ ചില നിലപാടുകൾ, അതാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. ആ നിലപാടുകൾ  'ജനാധിപത്യപരമായ രീതിയിൽ' തന്നെ വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നു എന്നത് നമ്മെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട് ബഹുമാനപ്പെട്ട സ്റ്റാൻ സാമി അച്ഛന്റെ വിയോഗം നമ്മുക്കെല്ലാവർക്കും വേദനയാണ്. അമർത്തിപ്പിടിച്ച രോഷത്തോടെ, എങ്ങനെ പ്രതിഷേധിക്കണമെന്ന് അറിയാതെ ജീവിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. അതിലേറെ, ഭരണകൂടത്തിന്റെ ക്രൂരമായ നിലപാടിന് ഇരയായി അദ്ദേഹം നമ്മളിൽ…
ഫാദറിൻ്റെ മരണവും മതനേതൃത്വത്തിൻ്റെ മൗനവും
പൗരാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സാമിക്ക് വേണ്ടി എത്രത്തോളം ഇടപെടൽ നടത്താനായി എന്ന കാര്യത്തിൽ കത്തോലിക്ക സഭ ആത്മവിമർശനം നടത്തണം. സ്റ്റാൻ സാമിയുടെ നിര്യാണം വേദനാജനകമാണ്. ആദിവാസികളുടേയും പിന്നാക്കക്കാരുടേയും മനുഷ്യാവകാശത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു സ്റ്റാൻ സാമി. അദ്ദേഹത്തെ പോലെ ഒരാൾക്ക് ജയിലിൽ  കിടന്നു മരിക്കേണ്ടി വന്നതിലൂടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാണ് വ്യക്തമാവുന്നത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് പലരും പറയാറുണ്ട്. ജനാധിപത്യവും മനുഷ്യാവകാശവും ഇല്ലാതാവുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ സമൂഹം തയ്യാറാവണം' ഇതാണ് ഓൺലൈനിൽ വായിക്കാൻ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.