Skip to content Skip to sidebar Skip to footer

Human Rights

ആ പതിനൊന്ന് വർഷങ്ങൾ ആര് തിരിച്ചു കൊടുക്കും?
2010 മാർച്ചിൽ അറസ്റ്റു ചെയ്യപ്പെട്ട ബഷീർ അഹ്മദ് നീണ്ട പതിനൊന്ന് വർഷമാണ്  ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞത്. പിന്നീട്, മതിയായ തെളിവുകൾ ഇല്ലെന്നുകണ്ട്  2021 ജൂൺ 19 കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി! ഈ പതിനൊന്ന് വർഷങ്ങൾ അദ്ദേഹം ജയിലിൽ കിടന്നത് എന്തിൻ്റെ പേരിലാണ്? ഭീകരാക്രമണക്കേസിൽ യു. എ. പി. എ ചുമത്തി ജയിലിലടച്ച, കശ്മീർ സ്വദേശിയെ കഴിഞ്ഞയാഴ്ചയാണ് നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ആനന്ദ് ജില്ലാ കോടതിയുടെ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനു…
സലീമുദ്ദീൻ നടക്കുന്നു ദിവസവും 14 കിലോമീറ്റർ!
"തടങ്കലിൽ മനുഷ്യത്വം ഒട്ടുമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്. തടവറയിൽ നിന്ന് എല്ലാവർക്കും ഇഞ്ചക്ഷൻ കിട്ടും. അത് എടുത്ത പലരും മരിച്ചുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിൽനിന്നല്ലാം ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. അവിടന്ന് കിട്ടുന്ന ബിസ്‌ക്കറ്റും ചായയും മാത്രം കഴിച്ചു കൊണ്ടാണ് ഞാൻ ജീവിതം കഴിച്ചു കൂട്ടിയത്." സലീമുദ്ദീൻ പറയുന്നു. ഇത് സലീമുദ്ദീൻ്റെ  ജീവിതകഥയാണ്. അസം സ്വദേശിയായ 85 വയസുകാരൻ. 'പൗരത്വ രേഖകൾ' ശരിയല്ലാത്തതിൻ്റെ പേരിൽ, ആദ്യകാലത്ത് അസമിലെ തടങ്കൽ പാളയത്തിൽ അക്കപ്പെട്ടവരിൽ ഒരാൾ. ഇദ്ദേഹത്തെ 2020 ഏപ്രിലിലാണ് ജയിലിൽ…
ക്രൈസ്തവർക്കെതിരായ വംശീയ ആക്രമണങ്ങൾ പെരുകുന്നു.
2014 ജനുവരി മുതൽ 2021 ജൂലൈ ആദ്യ ആഴ്ചവരെയുളള കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട 1219 വംശീയ ആക്രമണ കേസുകളിൽ 200 എണ്ണം ക്രിസ്ത്യാനികൾക്കെതിരെ നടന്നവയാണ്. ആക്രമിക്കപ്പെട്ട 23069 പേരിൽ 1471 പേര് കൃസ്ത്യൻ സമൂഹത്തിൽ നിന്നുള്ളവരാണ്. ക്രിസ്ത്യൻ സമൂഹത്തിലെ 9 പേരാണ് വിവിധ സ്ഥലങ്ങളിൽ നടന്ന വംശീയ ആൾകൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട 200 കേസുകളിൽ 83 എണ്ണവും ബിജെപി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ സംഭവിച്ചതാണ്. ഇന്ത്യയിൽ ക്രൈസ്തവരുടെ ജീവിതം അപകടകാരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന്, ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ പഠനം സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദികളുടെ ക്രിസ്ത്യൻ വേട്ടകളെ കുറിച്ച്,  വിശദമായ റിപ്പോർട്ട് പുറത്തു…
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം; ഫാഷിസം ഇന്ത്യയുടെ ശത്രുവാണ്
അറസ്റ്റുകളും, കൊലപാതകങ്ങളും ,ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ അധികാര ഭ്രാന്തിന്റ അടയാളമാകുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഫാദർ സ്റ്റാൻ സ്വാമിയുടെ ദാരുണ മരണം. കത്തോലിക്കാ പുരോഹിതനും ജെസ്യൂട്ട് ഓർഡറിലെ അംഗവും ഝാർഖണ്ഡ് ആദിവാസി മേഖലകളിലെ സാമൂഹികപ്രവർത്തകനുമായിരുന്ന സ്റ്റാനി സ്ലാവ് ലൂർദസ്വാമി തടവറയിൽ തന്നെ പിടഞ്ഞു മരിച്ചു. ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി രണ്ടായിരത്തി ഇരുപതിലായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. തലോജ സെൻട്രൽ ജയിലിലായിരുന്ന സ്റ്റാൻ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ…
വരുന്നൂ റേഡി ജിഹാദ്!
തെരുവ് കച്ചവടക്കാരെ ലക്ഷ്യംവെച്ച് വിദ്വേഷ പ്രചാരണത്തിന്  ഒരുങ്ങുന്ന സംഘ് പരിവാറിൻ്റെ, 'റേഡി ജിഹാദ്' എന്ന പുതിയ കാമ്പയിൻ സൃഷ്ടിക്കാവുന്ന അപകടങ്ങളെക്കുറിച്ച് ലൗവ് ജിഹാദ്, ലാൻഡ് ജിഹാദ്, കൊറോണ ജിഹാദ്, സിവിൽ സർവീസ് ജിഹാദ് തുടങ്ങിയ പ്രചാരണങ്ങൾക്ക് ശേഷം പുതിയൊരു 'ജിഹാദീ കെട്ടുകഥ'യുമായി രംഗത്തു വന്നിരിക്കുകയാണ് സംഘ് പരിവാർ. പരമത വിദ്വേഷ പ്രചാരണത്തിൻ്റെ വിഷലിപ്തമായ ആശയങ്ങളാണ് ഇതിലൂടെ വംശീയവാദികൾ മുന്നോട്ട് വെക്കുന്നത്.  'റേഡി ജിഹാദ്' (readi jihad) എന്ന് പേരിട്ടു വിളിക്കുന്ന ഈ വിദ്വേഷ പ്രചാരണം, മുസ്ലിം തെരുവ്…
ആൾക്കൂട്ട ആക്രമണം; ഏഴു വർഷത്തെ കണക്കുകൾ കാണാം
ക്രൈസ്തവർക്കും മുസ്‌ലിംകൾക്കും മറ്റുമെതിരെ നടക്കുന്ന ആൾകൂട്ട ആക്രമണങ്ങൾക്ക് ഒട്ടും കുറവില്ലെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ജൂൺ 20 ഞായറാഴ്ച പുലർച്ചെ 4.30 ന് പശ്ചിമ ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ കന്നുകാലി കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നതാണ് ഈ വിഷയത്തിലെ ഒടുവിലത്തെ സംഭവം. സെപെഹഹിജാല ജില്ലയിൽ, സോനമുറ ഏരിയയിലെ ജായേദ് ഹുസയ്ന്‍(28), ബിലാല്‍ മിയ(30), സൈഫുല്‍ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. അഗര്‍തലയിലേക്ക് കന്നുകാലികളുമായി പോയ ട്രക്ക് പിന്തുടര്‍ന്നെത്തിയ പ്രദേശവാസികള്‍  മൂന്നുപേരെയും ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുറച്ച് വർഷങ്ങളായി വ്യത്യസ്ത സന്ദർഭങ്ങളിൽ നടക്കുന്ന ഇത്തരം ക്രൂരതകൾ ഒറ്റപ്പെട്ട സംഭവങ്ങളായി നിസ്സാരവൽക്കരിക്കാൻ കഴിയില്ലെന്നാണ്, കണക്കുകൾ സൂചിപ്പിക്കുന്നത്. ഏഴു വർഷത്തെ കണക്കുകൾ കാണാം 2014 ജനുവരി…
പ്രബുദ്ധ കേരളത്തിലെ സ്ത്രീധന പീഢനങ്ങൾ
ഭര്ത്താവിന്റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച് ഈ വര്ഷം ഏപ്രില് വരെ മാത്രം 1080 കേസുകളാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്.  പ്രബുദ്ധതയിൽ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം സ്ത്രീകളോട് പെരുമാറുന്നത് എത്രമാത്രം സംസ്കാരസമ്പന്നമായാണ്? സ്ത്രീ സുരക്ഷയിൽ സംസ്ഥാനം എവിടെ നിൽക്കുന്നു? സ്ത്രീധന പീഢനങ്ങളിലും മരണങ്ങളിലും കേരളത്തിൻ്റെ നിലവാരമെന്താണ്? കഴിഞ്ഞ ദിവസം നടന്ന ക്രൂരമായ സ്ത്രീധന കൊലപാതകം മൂർച്ചയുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. 2009 മുതൽ 2020 വരെയുള്ള കണക്കുകളനുസരിച്ച് സ്ത്രീധനത്തിന്റെ പേരിൽ മാത്രം കേരളത്തിൽ മരണപെട്ടത് 209 പേരാണ്. കണക്കുകൾ പരിശോധിക്കാം ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നതനുസരിച്ച്, മൂന്ന് വർഷങ്ങളിലൊഴികെ ബാക്കിയെല്ലാ വർഷങ്ങളിലും പത്തിൽ കൂടുതൽ…
അസമിലെ കുടിയൊഴിപ്പിക്കൽ മതത്തിൻ്റെ പേരിലെ കോർപ്പറേറ്റ് കൊള്ളയോ!?
"ബി.ജെ.പിയുടെ കോർപ്പറേറ്റ് അജണ്ടകൾ വിജയിപ്പിക്കുന്നതിന് വേണ്ടി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയും സംഘർഷങ്ങൾ സൃഷടിക്കുകയും ചെയ്യുന്നതിൻ്റെ ഉദാഹരണമാണ് അസമിലെ ഈ കുടിയൊഴിപ്പിക്കൽ. ഒരു ക്ഷേത്രത്തിൻ്റെ പേരിലെ വൈകാരികത ചേർത്തു വെച്ചാൽ, സംസ്ഥാനത്തെ ഭൂരിപക്ഷത്തിൻ്റെ പിന്തുണ എളുപ്പമാകും. മുസ്ലിംകളെ കുടിയൊഴിപ്പിച്ച്, ചാർചപോരി മേഖലയിലെ കൃഷിഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് യഥാർത്ഥ ലക്ഷ്യം. കോർപ്പറേറ്റ് കൊള്ളയ്ക്കാണ് ഇത് സൗകര്യമൊരുക്കുന്നത്" പുരാതന ക്ഷേത്രത്തിൻ്റെ പേരു പറഞ്ഞാണ് നാൽപ്പത്തിയൊമ്പത് മുസ്ലിം കുടുംബങ്ങളെ തങ്ങളുടെ കിടപ്പാടങ്ങളിൽ നിന്ന് അധികാരികൾ കുടിയിറക്കിയത്. എന്നാൽ, ആ ക്ഷേത്രം അത്ര പുരാതനമല്ല എന്നാണ്…
വാർത്തയിലെ നേരും നുണയും വായനക്കാർ തിരിച്ചറിയേണ്ടത്
സത്യം തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അത് ആര്‍ക്കൊക്കെയാണ് അപ്രിയമാകുന്നത് എന്ന് അന്വേഷിക്കുന്നതായിരിക്കും. ജേര്‍ണലിസം ക്‌ളാസുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കാറുള്ള ബിസ്മാര്‍ക്കിന്റെ പ്രശസ്തമായ ആ വാചകം മാത്രം ഓര്‍മ്മിപ്പിക്കട്ടെ; 'ഔദ്യോഗികമായി നിഷേധിക്കപ്പെടുന്നതു വരെയും ഒന്നും സത്യമായിരിക്കില്ല'. പുതിയ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അന്വേഷിച്ചു കണ്ടെത്തുകയല്ല മിക്കപ്പോഴും ചെയ്യുന്നത്. വാര്‍ത്തകള്‍ അവരെ അന്വേഷിച്ചു വരികയാണ്. അതുകൊണ്ടു തന്നെ പലതരം വാര്‍ത്തകള്‍ പലതരം താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിക്കപ്പെടുകയും അവ വാര്‍ത്താലേഖകരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നത്…
എല്ലാ വശങ്ങളും അന്വേഷിക്കുന്നതാകണം വായന
ഒരു വിഷയത്തിൻ്റെ എല്ലാ വശങ്ങളും അരിച്ചു പെറുക്കി വായിക്കുന്നതാണ് എൻ്റെ രീതി. സത്യസന്ധമായ വസ്തുതകളെ വേർതിരിച്ച് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. നാം കേട്ട, വായിച്ച വാർത്തയുടെയും വിവരത്തിൻ്റെയും മറുവശം കൂടി അറിയാൻ വേണ്ടി വായിച്ചാൽ, അവാസ്തവങ്ങളിൽ നിന്ന്, വസ്തുതകളിലേക്ക് എത്തിച്ചേരാനാകും. മാധ്യമം മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ സംസാരിക്കുന്നു വായനയിൽ വസ്തുതകളെയും അവാസ്തങ്ങളേയും വേർതിരിക്കുന്നതിന്റെ മാനദണ്ഡം എന്താണ് ? ഒരു വിഷയത്തിൻ്റെ എല്ലാ വശങ്ങളും അരിച്ചു പെറുക്കി വായിക്കുന്നതാണ് എൻ്റെ രീതി. സത്യസന്ധമായ വസ്തുതകളെ വേർതിരിച്ച്…
ലക്ഷദ്വീപ് വിഷയം ദേശീയ പട്ടികവർഗ കമ്മീഷന് കൈമാറുക
ലക്ഷദ്വീപിലെ നയപരമായ മാറ്റങ്ങൾക്ക് ദേശീയ പട്ടികവർഗ കമ്മീഷനുമായി (എൻ‌സി‌എസ്ടി) മുൻ‌കൂട്ടി കൂടിയാലോചിക്കുക എന്ന തലകെട്ടില്‍ മുന്‍ ഗവർമെന്റ് ഓഫ് ഇന്ത്യ സെക്രട്ടറി ശ്രീ ഇ എ എസ് ശര്‍മ്മ എഴുതിയ കത്തിന്റെ വിവര്‍ത്തനം To,  ശ്രീ. രാം നാഥ്‌ കോവിന്ദ് ഇന്ത്യൻ രാഷ്ട്രപതി. ബഹുമാനപ്പെട്ട രാഷ്ട്രപതി,  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ (എൽ‌.ഡി‌.ആർ) പോലുള്ള ദൂരവ്യാപകമായ നിരവധി നിയമങ്ങൾ ആവിഷ്കരിച്ചതായി ഞാൻ മനസ്സിലാക്കുന്നു. ലക്ഷദ്വീപ് സാമൂഹ്യ വിരുദ്ധ പ്രവർത്തന നിരോധന നിയമം, ലക്ഷദ്വീപ് കന്നുകാലി നിരോധന നിയമം,…
ഫലസ്തീനെകുറിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍
മഹാത്മാ ഗാന്ധി ഇംഗ്ലണ്ട് എങ്ങനെയാണോ ഇംഗ്ലണ്ടുകാര്‍ക്ക് അവകാശപ്പെട്ടതാകുന്നത്, ഫ്രാന്‍സ് എങ്ങനെയാണോ ഫ്രഞ്ചുകാര്‍ക്ക് അവകാശപ്പെട്ടതാകുന്നത്, അതേപോലെ ഫലസ്തീന്‍ അറബികള്‍ക്കവകാശപ്പെട്ടതാണ്. അറബികളുടെ മേല്‍ ജൂതന്മാരെ കെട്ടിവെക്കുന്നത് മനുഷ്യത്വവിരുദ്ധവും വലിയ തെറ്റുമാണ്. നെല്‍സണ്‍ മണ്ടേല ഫലസ്തീന്റെ കുടെ സ്വാതന്ത്ര്യം പൂര്‍ത്തിയാവാതെ നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണമാവുകയില്ല എന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നാസികള്‍ ജൂതന്മാരോട് ചെയ്തത് തന്നെ സയണിസ്റ്റുകള്‍ ഫലസ്തീനികളായ അറബികളോട് ചെയ്യുന്നത് കാണേണ്ടിവരും എന്നതാണ് എന്റെ ഏറ്റവും വലിയ ദുഃഖം. മാല്‍കം എക്സ് ഇസ്രായേലിന്റെ നിലവിലെ ഫലസ്തീന്‍ അധിനിവേശം…
അൽ-അഖ്സ മസ്ജിദിനെതിരെ നടന്ന സയണിസ്റ്റ് ആക്രമണങ്ങൾ
1967 ജൂലായ് 7 അല്‍-അഖ്‌സയുടെ സമീപവാസികളുടെ കുടിയൊഴിപ്പിക്കലിന് തുടക്കം. 1969 ആഗസ്റ്റ് 21 ആസ്ട്രേലിയന്‍ ജൂതർ അല്‍-അഖ്‌സയിലേക്ക് വെടിയുതിര്‍ത്തു. തീയിട്ട്  ഭാഗികമായി നാശനഷ്ടമുണ്ടാക്കി. 1982 ഏപ്രില്‍ 11  പ്രാര്‍ഥനക്കെത്തിയവർക്കെതിരെ സൈനികർ നടത്തിയ വെടിവെപ്പില്‍ 2 മരണം. 1990 ഒക്ടോബര്‍ 10 പള്ളിക്കുള്ളിലെ ജൂതക്ഷേത്ര ശിലാസ്ഥാപനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെപ്പ്. 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1996 സെപ്റ്റംബര്‍ 25 സൈന്യത്തിൻ്റെ ടണല്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധിച്ച 63 ഫലസ്തീനികളെ വധിച്ചു. 2000 സെപ്റ്റംബര്‍ 28 ഇസ്രായേല്‍ പ്രസിഡന്റ് ഏരിയേല്‍ ഷാരോണിന്റെ…
അമേരിക്കന്‍ അധിനിവേശവും അഫ്‌ഗാനിസ്ഥാനും: ക്രൂരതയുടെ കണക്കുകള്‍
അമേരിക്കന്‍ യുദ്ധം മുലം നിരപരാധികളായ 47,245 അഫ്‌ഗാൻ പൗരന്മാരാണ് മരിച്ചുവീണത്. 69,000 അഫ്‌ഗാൻ സൈനികരും കൊല്ലപ്പെട്ടു. 72 മാധ്യമപ്രവര്‍ത്തകര്‍, 444 സന്നദ്ധ പ്രവര്‍ത്തകർക്കും ജീവൻ നഷ്‌ടപ്പെട്ടു. 2001 സെപ്റ്റംബർ 9ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ തുടങ്ങിവച്ച അമേരിക്കന്‍ അധിനിവേശം 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അമേരിക്ക അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഈ വര്‍ഷം പിന്മാറുമെന്ന സുപ്രധാന തീരുമാനം പുറത്തുവന്നു. എന്നാല്‍ ഈ അധിനിവേശത്തിന്റെ ബാക്കി പത്രമെന്താണ്? അമേരിക്കന്‍ യുദ്ധം മുലം നിരപരാധികളായ 47,245 അഫ്‌ഗാൻ പൗരന്മാരാണ്…
വരാണസി ഗ്യാൻവാപി മസ്ജിദ്: ആരാധാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന കോടതി ഉത്തരവ്
മസ്ജിദ് നിര്‍മിച്ചത് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണെന്നും പള്ളിയോടനുബന്ധിച്ച് ഒരു മദ്രസ നിര്‍മിക്കുക്കയാണ് ഔറംഗസീബ് ചെയ്തതെന്നും മുസ്‌ലിം പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശിലെ വരാണസി ഗ്യാന്‍വാപി മസ്ജിദിന് താഴെ പുരാവസ്തു പരിശോധനക്ക് ഉത്തരവ് നല്‍കിയ സിവില്‍ കോടതി വിധി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണത്തിനായി 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നോക്കുകുത്തിയാക്കിയെന്ന് വിമര്‍ശനം. ഏതൊരു ആരാധനാലയവും 1947 ആഗസ്റ്റിന് മുൻപ് ഏതുവിഭാഗത്തിന്റെ കയ്യിലാണോ, അത് തുടര്‍ന്നും അവര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ 'ദ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റില്‍'…
മുസ്‌ലിം എം.പിമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1980ലെ ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 10 ശതമാനവും മുസ്‌ലിംകളായിരുന്നു, എന്നാൽ 2014ല്‍ ഇത് 4 ശതമാനത്തിൽല്‍ താഴെയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍…
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ; കോവിഡിൻ്റെ യാഥാർഥ്യങ്ങൾ
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലെന്നായിരുന്നു പ്രധാനമന്ത്രി രാജ്യത്തോട് നിരന്തരം വ്യക്തമാക്കിയിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അനുദിനം ആപത്കരമായി കുതിച്ചുയരുകയും ചികിത്സാസംവിധാനങ്ങള്‍ അപര്യാപ്‌തത മൂലം മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങളുടെ യാഥാര്‍ഥ്യമെന്താണ്? കോവിഡിന്റെ രണ്ടാം വരവില്‍ ഓക്‌സിജന്‍ പോലും കിട്ടാതെ നിരവധി മരണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഓക്‌സിജന്‍ ദൗര്‍ലഭ്യം സംബന്ധിച്ച മുന്നറിയിപ്പ് മോദി സര്‍ക്കാര്‍ അവഗണിച്ചു. ഒരു വര്‍ഷത്തിലേറെ സമയമുണ്ടായിട്ടും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായും പരാജയപ്പെട്ടെന്ന് വ്യാപകമായി…
ഇന്ത്യയിൽ കൂറ്റൻ കോവിഡ് ആശുപത്രി നിർമിച്ചെന്ന് ആർ.എസ്.എസ് അവകാശവാദം: ചിത്രം ഖത്തർ ലോകകപ്പ് സ്റ്റേഡിയത്തിന്റേത്
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള കോവിഡ് കെയര്‍ സെന്റര്‍ ആര്‍.എസ്.എസ് നിര്‍മിച്ചുവെന്നും ഇതില്‍ നാല് ഓക്‌സിജന്‍ പ്ലാന്റ് ഉണ്ടെന്നുമാണ് ആര്‍.എസ്.എസ് അനുകൂലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നത്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ഒന്നായ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന്റെ ചിത്രം പങ്കുവെച്ചാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൂറ്റന്‍ കോവിഡ് ആശുപത്രി  നിര്‍മിച്ചുവെന്ന പ്രചരണം നടത്തുന്നത്. ഈ അവകാശവാദത്തിനെതിരെ 'ആര്‍.എസ്.എസ് നുണകളുടെ നേതാവാണ്; ഖത്തര്‍ സ്റ്റേഡിയത്തെ ആര്‍.എസ്.എസ് നിര്‍മിച്ച കോവിഡ് ആശുപത്രിയാക്കിയിരിക്കുന്നു എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ്…
കോവിഡ് പ്രതിരോധം: മക്ക (ഹറം) മാതൃക
കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. സൗദി അറേബ്യ ഭരണകൂടം ഏർപ്പെടുത്തിയ മുഴുവൻ കോവിഡ്-19 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഹറമിൽ ആരാധനാ കർമങ്ങൾ നിർവഹിക്കപ്പെടുന്നത്. വാകിസിനേഷൻ എടുത്തവർക്കാണ് ഉംറ ചെയ്യാനും ഹറമിൽ പ്രവേശിക്കാനും അനുമതി നൽകിയിട്ടുള്ളത്. സാമൂഹിക അകലവും മാസ്‌കും നിർബന്ധമാക്കിയിട്ടുണ്ട്. തെര്‍മല്‍ കാമറകള്‍ ഉപയോഗിച്ച് തീർഥാടകരുടെ…
ന്യൂനപക്ഷവകുപ്പിന്റെ മൈനോറിറ്റി കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണോ പ്രവേശനം?
പട്ടിക വർഗക്കാർ ഉൾപ്പെടെ എല്ലാ സമുദായത്തിലെയും ഉദ്യോഗാർഥികൾക്കും അവസരമൊരുക്കുന്നതാണ് മൈനോറിറ്റി കോച്ചിങ് സെന്ററുകളെന്ന് കണക്കുകൾ. 80:20 അനുപാതം മാനദണ്ഡമാക്കാതെ, പ്രവേശന പരീക്ഷ എഴുതിയ ഭൂരിഭാഗം ക്രിസ്ത്യൻ ഉദ്യോഗാർഥികൾക്കും അവസരം നൽകി. ന്യൂനപക്ഷവകുപ്പിന്റെ മൈനോറിറ്റി കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ പ്രചരണം വസ്‌തുതാവിരുദ്ധമാണെന്നാണ് വിവിധ മൈനോറിറ്റി കോച്ചിങ് സെന്റുകളുടെ പ്രവേശന രജിസ്റ്ററിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് കോടിക്കണക്കിന് രൂപ ചെലവാക്കി പൂര്‍ണമായും മുസ്‌ലിം സമുദായത്തിന് വേണ്ടി യുവജനങ്ങൾക്കുള്ള കോച്ചിങ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.