Skip to content Skip to sidebar Skip to footer

Justice

കോവിഡും തബ്‌ലീഗ് ജമാഅത്തും: വേട്ടയാടിയത് നിരപരാധികളെയോ?
കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങളെ അവർ ചെയ്യാത്ത കുറ്റകൃത്യങ്ങൾക്കാണ് തടവിലാക്കിയതെന്ന് കോടതി വിധികൾ വ്യക്തമാക്കുന്നു. തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെ 'സൂപ്പർ സ്പ്രെഡർ', 'കൊറോണ ജിഹാദ്' തുടങ്ങിയ വ്യാജ പ്രചരണങ്ങളും നടക്കുകയുണ്ടായി. കൊറോണ വൈറസ് രാജ്യത്ത് വ്യാപനം ശക്തമാവുന്ന തുടക്കത്തിൽ പ്രത്യേകിച്ചും ലോക്‌ഡൗൺ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് നേരെ വൈറസ് പരത്തുന്നു എന്ന തരത്തിലുള്ള വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. പ്രത്യേകിച്ചും സംഘപരിവാർ നേതാക്കളും അനുകൂല മാധ്യമങ്ങളുമായിരുന്നു പ്രചാരണത്തിന് ചുക്കാൻ…
സിറാജുന്നീസ: നീതി നിഷേധത്തിൻ്റെ ഓർമ്മപ്പെടുത്തൽ
1991 ഡിസംബര്‍ 15നായിരുന്നു സിറാജുന്നീസ എന്ന പതിനൊന്നുകാരി പാലക്കാട് ജില്ലയിലെ പുതുപ്പള്ളി തെരുവിൽ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. പോലീസ് നരനായാട്ടിൻ്റെ ചരിത്രത്തിൽ ഏറ്റവും ഭയാനകമായ ഹിംസയായിരുന്നു സിറാജുന്നീസ സംഭവം. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന് ആരോപിച്ചുകൊണ്ട് പോലീസ് നടത്തിയ ഏകപക്ഷീയമായ വെടിവെപ്പിലായിരുന്നു സിറാജുന്നീസ കൊല്ലപ്പെട്ടത്. ഡിസംബര്‍ 15ന് സംഘർഷ സാധ്യതയുള്ള സ്ഥലത്തു നിന്നും ആളുകള്‍ പിരിഞ്ഞുപോന്നിരുന്നുവെങ്കിലും പാലക്കാടിൻ്റെ ചുമതലയുണ്ടായിരുന്ന ഡി.ഐ.ജി രമണ്‍ ശ്രീവാസ്‌തവ വെടിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന…
ഇന്ത്യയുടെ വളര്‍ച്ചയും മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യവും
വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം എന്നീ മേഖലകളില്‍ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് അടിസ്ഥാനതലത്തില്‍ നിന്നും വേണം ഈ അസമത്വ പ്രശ്‍നങ്ങൾ പരിഹരിക്കാന്‍. എല്ലാ മേഖലയിലുമുള്ള അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യയുടെ വളര്‍ച്ചയിലെ മുസ്‌ലിം സമുദായത്തിന്റെ ക്രിയാത്മകമായ പങ്കിലെ വര്‍ധനവിലേക്ക് നയിക്കും. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും പ്രാഥമികമായ പരിഷ്‌കരണം നടപ്പാക്കേണ്ടത്. ഇന്ത്യയുടെ മുഴുവന്‍ ജനസംഖ്യയുടെ 14.2 ശതമാനവുമായി രാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതസമുദായമാണ് മുസ്‌ലിംകൾ. എന്നിരുന്നാലും വിദ്യാഭ്യാസപരമായോ, രാഷ്ട്രീയപരമായോ തൊഴില്‍പരമായോ ഉള്ള സാമൂഹ്യ-ജനസംഖ്യ സൂചികകളും കണക്കുകളും പരിശോധിക്കുമ്പോള്‍ മുസ്‌ലിംകളുടെ ജനസംഖ്യാപരമായ…
പൗരത്വ പ്രക്ഷോഭം: ജാമിഅ മില്ലിയയിലെ പോലീസ് അതിക്രമം ഒരു വര്‍ഷം പിന്നിടുമ്പോള്‍
ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിഘാതമേല്‍പിച്ചുകൊണ്ട് 2019 ഡിസംബര്‍ 11നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. ഇന്ത്യയിലെ ഭരണഘടനാനുസൃതമായ പൗരത്വത്തെ മതാടിസ്ഥാനത്തില്‍ വിവേചിക്കുന്നതിനെതിരില്‍ രാജ്യത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘടനകളും മറ്റു കൂട്ടായ്‌മകളുമെല്ലാം പ്രതിഷേധങ്ങള്‍ നടത്തുവാന്‍ ആരംഭിക്കുകയുണ്ടായി. രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലൊന്നായ ജാമിഅ മില്ലിയ ഇസ്‍ലാമിയ്യയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ തുടങ്ങിയിരുന്നു. ജാമിഅയിലെ ഏഴാം ഗേറ്റില്‍ ഡിസംബര്‍ 12 മുതലായിരുന്നു സമര പരിപാടികള്‍ ആരംഭിച്ചത്. സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്നു പ്രധാനമായും സമരമുഖത്തുണ്ടായിരുന്നത്. തുടര്‍ന്ന് ഡിസംബര്‍…
ലവ് ജിഹാദ്: നിയമനിർമ്മാണത്തിൻ്റെ ഇരകൾ കൃസ്ത്യൻ സമൂഹവും
ബി.ജെ.പി സർക്കാറുകൾ ലവ് ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തുന്നതിനിടയിൽ കേരളത്തിൽ വീണ്ടും ലവ് ജിഹാദ് വ്യാജപ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാവുന്നു. ബി.ജെ.പി അനുകൂല ക്രിസ്ത്യൻ ഗ്രൂപ്പുകളാണ് സജീവമായി രംഗത്തുള്ളത്. ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാൻ ലക്ഷ്യമിട്ട് ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന സീറോ മലബാർ സഭയുടെ നേരത്തേയുള്ള പ്രചരണം ഏറ്റുപിടിച്ചാണ് ബി.ജെ.പി അനുകൂല ക്രിസ്ത്യൻ ഗ്രൂപ്പുകൾ പ്രചരണം ശക്തമാക്കുന്നത്. ലവ് ജിഹാദ് നിയമനിർമ്മാണങ്ങൾ മുഖേനെ  ബി.ജെ.പി സർക്കാറുകൾ ക്രിസ്ത്യൻ സമൂഹങ്ങളെയും സഭകളെയും വേട്ടയാടൽ ലക്ഷൃംവെക്കുന്നുണ്ട്. ഉത്തര്‍പ്രദേശിനു പിറകെ ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക,…
പോലീസ് ആക്റ്റ് ഭേദഗതി; അമിതാധികാരത്തിനോ?
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാൻ പോലീസ്  ആക്റ്റിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതി, യഥാർഥ പ്രശ്‍നം പരിഹരിക്കുന്നതിനു പകരം ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്ന് ആശങ്ക. ഭേദഗതി നിരവധി ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകും. നിലവിലുള്ള പോലീസ്  ആക്റ്റിൽ 118-A എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് സർക്കാർ നീക്കം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി. വ്യക്തികളുടെ പരാതിയുടെ ആവശ്യമില്ല. പോലീസിന് സ്വമേധയ കേസെടുക്കാം. പൊതുസംവാദത്തിന് വിധേയമാക്കുകയോ…
ഹഥ്റാസ് കൂട്ടബലാത്സംഗം: ജാതിയും രാഷ്ട്രീയവും
ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കേവല അക്രമങ്ങളായല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ജാതി നിലനിർത്തുന്നതിനും ചൂഷണത്തിനും സഹായിക്കുന്ന ഉപകരണങ്ങളായിട്ടാണ് അവ പ്രവർത്തിച്ചിട്ടുള്ളത്. ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് സംഘപരിവാർ ഇന്ത്യയിൽ നിരന്തരം ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രവും ഉപകരണവുമായിട്ടുകൂടി വേണം മനസ്സിലാക്കാൻ. ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ദലിത്-ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള…
എൻ.ഐ.എ: കുപ്രസിദ്ധമായ അന്വേഷണ ഏജൻസി
രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി സ്ഥാപിച്ച എൻ.ഐ.എ കുറ്റമറ്റതും ശാസ്ത്രീയവുമായ വേഗത്തിലുള്ള അന്വേഷണവും വിചാരണയും ലക്ഷ്യവും മേന്മയുമായി അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി ദുരൂഹതകൾക്കും സംശയങ്ങൾക്കും നിഴലിലാണ് ഈ ഏജൻസി. എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ പൊതുവായി കാണാവുന്ന നിഗൂഢത മാപ്പുസാക്ഷികളാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എൻ.ഐ.എയുടെ വിചാരണ തടവുകാരായി ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ ബഹുഭൂരിഭാഗവും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇന്ത്യയിലെ തീവ്രവാദ-ഭീകരവാദ കേസുകളും മറ്റു രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ വിഭാഗമാണ് എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി). 2008…
കേന്ദ്രസർക്കാറിൻ്റെ പ്രതികാര നടപടികൾ; ആംനസ്റ്റി ഇന്ത്യ വിടുന്നു
കേന്ദ്രസർക്കാറിൻ്റെ പ്രതികാര നടപടികളെത്തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരായതായി ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. സെപ്റ്റംബർ 20ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. 2018ലും 2019ലുമായി ഓഫീസുകളിൽ റെയ്ഡ്. 2016ൽ രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിരുന്നു. രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ ബി.ജെ.പി ഭരണകൂടത്തിൻ്റെ പ്രതികാര നടപടികളെ തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. സെപ്റ്റംബർ 10ന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ അന്യായമായി മരവിപ്പിച്ചതിനെത്തുടർന്നു പ്രവർത്തനം നിർത്തിവെക്കുകയാണെന്നും ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമാണ് ആംനസ്റ്റി ഇന്ത്യ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാറിനെ വിമർശിച്ച് റിപ്പോർട്ടുകൾ…
ബാബരി മസ്‌ജിദ് വിധി: പ്രതികരണങ്ങളും കണ്ടെത്തലുകളും
ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ സി.ബി.ഐ പ്രത്യേക കോടതി അദ്വാനിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയപ്പോൾ ബാബരി ധ്വംസനത്തിൽ ബി.ജെ.പി, ആർ.‌എസ്.‌എസ്, വി.എച്ച്.പി നേതാക്കളുടെ, ഗൂഢാലോചനയും പങ്കും കൃത്യമായി കണ്ടെത്തുകയായിരുന്നു ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിൽ. "ഇനിയും നമ്മൾ ഞെട്ടലിലാണെങ്കില്‍, നമ്മൾ ഇതാണ്'' എന്ന തലക്കെട്ടിൽ പേജിന്റെ മധ്യത്തിൽ‌ ഒരു കഴുതയുടെ കാരിക്കേച്ചറുമായാണ് ഇന്നത്തെ ഇംഗ്ലീഷ് ദിനപത്രം ദി ടെലഗ്രാഫ് പുറത്തിറക്കിയത്. ബാബരി മസ്‌ജിദ്‌: ആരും കുറ്റക്കാരല്ല എന്നായിരുന്നു ഇന്ത്യൻ എക്‌സ്പ്രസിൻ്റെ പ്രധാന ഹെഡിങ്. സുപ്രീംകോടതിയുടെ മുൻ വിധികളെയും നീതിന്യായത്തെയും പരിഹസിക്കുന്ന,…
ഒരു സിറ്റിങ് ജഡ്‌ജ്‌ മാത്രം; സുപ്രീംകോടതിയിൽ മുസ്‌ലിം അസാന്നിധ്യം
ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല. 2014ല്‍ അധികാരമേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലെത്തി ആറുവര്‍ഷക്കാലത്തിനിടക്ക്, ഒരൊറ്റ മുസ്‌ലിം ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയില്‍…
മുസ്‌ലിംകളും പ്രതിനിധാനത്തിന്റെ കണക്കുകളും
ഇന്ത്യയിൽ വിവിധ സർക്കാർ/സ്വകാര്യ തൊഴിലിടങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ് കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അവസരങ്ങൾ നൽകുന്നുണ്ടോ? സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം കൂടുതൽ പരിതാപകരമാവുകയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ജാതി/മത/പ്രദേശ പരിഗണനകൾക്കപ്പുറം എല്ലാ സമൂഹങ്ങൾക്കും സമുദായങ്ങൾക്കും തുല്യത നൽകുന്ന രാജ്യത്താണ് പൗരനീതി സാധ്യമാവുന്നത്. ഇന്ത്യയിൽ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ്? കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അർഹമായ അവസരങ്ങൾ നൽകുന്നുണ്ടോ? വസ്‌തുതകൾ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം പരിതാപകരമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.…
മുഗൾ മ്യൂസിയത്തിന് ശിവജിയുടെ നാമധേയം: പൊതുഇടങ്ങളുടെ കാവിവത്കരണങ്ങളുടെ തുടർച്ചകൾ
നഗരങ്ങളും തെരുവുകളും വിമാനത്താവളങ്ങളും പുനർനാമകരണം നടത്തി ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രവും സ്വത്വവും മായ്ക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന യോഗിയുടെ പ്രഖ്യാപനം. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, കല, പെയിന്റിങ്ങുകള്‍, പാചകം, പുരാവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുഗള്‍ രാജഭരണ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ…
കാന്ദമാൽ കലാപം: നീതി നിഷേധത്തിൻ്റെ 12 വർഷങ്ങൾ
ഒറീസയിലെ കാന്ദമാൽ ജില്ലയിലെ ക്രിസ്ത്യനികൾക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കലാപത്തിന് പന്ത്രണ്ട് വർഷം പൂർത്തിയാവുന്നു. നിരവധി ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും സ്ത്രീകൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയാവുകയും പള്ളികൾ നശിപ്പിക്കപ്പെടുകയും ചെയ്തു. 2008 ആഗസ്റ്റിൽ ഒറീസയിലെ കാന്ദമാൽ ജില്ലയിൽ ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കലാപം. കലാപത്തിൽ 39 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും 40ലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും 232 ക്രിസ്ത്യൻ പള്ളികൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി എ.പി ഷായുടെ…
ശിക്ഷാനിയമങ്ങൾ മാറ്റിയെഴുതുന്നു; സമിതിയുടെ മാനദണ്ഡങ്ങൾ സുതാര്യമോ?
ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നിയമ നടപടിക്രമം, എവിഡൻസ് ആക്റ്റ് എന്നിവയിൽ ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നിയമ നടപടിക്രമം, എവിഡൻസ് ആക്ട് എന്നിവ മാറ്റിയെഴുതാൻ കേന്ദ്രസർക്കാര നിയോഗിച്ച സമിതിയുടെ വിശ്വാസ്യതയും സമിതിയുടെ രൂപീകരണത്തിന്റെ മാനദണ്ഡങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. സമിതിയിൽ ഉയർന്ന റാങ്കിലെ റിട്ടയേർഡ് ജഡ്ജുമാരോ നിയമവിദഗ്ദ്ധരോ ഇല്ല. നിയോഗിക്കപ്പെട്ട സമിതിയുടെ വിശ്വാസ്യതയും, സമിതിയുടെ രൂപീകരണത്തിന്റെ മാനദണ്ഡങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. സ്ത്രീ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ല. നിയമ…
സാമ്പത്തിക സംവരണത്തിന് നിയമ സാധുതയോ?
സാമ്പത്തിക സംവരണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ പരിഗണിക്കാൻ ഭരണഘടന ബെഞ്ചിന് കോടതിയുടെ നിർദ്ദേശം. 2019 ജനുവരിയിലാണ് ഇത് സംബന്ധിച്ച ഭരണഘടന ഭേദഗതി പാർലമെന്റ് പാസാക്കിയത്. ആര്‍ട്ടിക്കിള്‍ 15ലും 16ലും വരുത്തിയ ഭേദഗതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ളതാണ്. ആര്‍ട്ടിക്കിള്‍ 30(1) ന്റെ കീഴില്‍ വരുന്ന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. നിലവിലുള്ള സംവരണങ്ങള്‍ക്കു പുറമെ 10% ആണ് സാമ്പത്തിക സംവരണ പരിധി നിശ്ചയിച്ചിരുന്നത്. സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രം…
റെയില്‍വേ സ്വകാര്യവത്കരണം: നഷ്‌ടം സംവരണ സമൂഹങ്ങൾക്ക്
റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സർക്കാർ. സ്വകാര്യവത്കരണം സംവരണ വിഭാഗങ്ങൾക്ക് വലിയ തോതിൽ അവസര നഷ്ടമുണ്ടാക്കും. അനിയന്ത്രിതമായ ചാർജ് വർദ്ധനവിനും പൗരന്മാരുടെ ആനുകൂല്യങ്ങൾ റദ്ദാക്കുവാനും കാരണമാവും. 2019 മാര്‍ച്ച് വരെ 303911 ഒഴിവുകള്‍. നിയമന നടപടികൾ വൈകിപ്പിക്കുന്നു. പുതിയ വിജ്ഞാപന പ്രകാരം എസ്.സി-എസ്.ടി, ഒ.ബി.സി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ക്ക് യഥാക്രമം 15000, 7500, 27000, 10000 തസ്‌തികകളിൽ അര്‍ഹതയുണ്ട്. റെയില്‍വേയിലെ ഗ്രൂപ്പ് എ, ബി ക്ലാസ് ജോലിക്കാരില്‍ ഒ.ബി.സി പ്രാതിനിധ്യം 8.05% മാത്രം. സ്വകാര്യവത്കരണം പിന്നാക്ക…
പുതിയ വിദ്യാഭ്യാസ നയവും സാമൂഹിക നീതിയുടെ ചോദ്യങ്ങളും
സ്വകാര്യ കുത്തകകൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കുവാനും വാണിജ്യവത്കരണത്തിനും പുതിയ ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ സഹായകമാവുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. ഭരണഘടനയുടെ സാമൂഹിക നീതി ഉറപ്പാക്കുന്ന തത്വങ്ങളെ അട്ടിമറിക്കുന്ന തീരുമാനമെന്ന് വിമർശനങ്ങൾ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (New Education Policy) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ പേര് മാറ്റുന്നത് മുതല്‍ എം.ഫില്‍ പഠനം…
ഭീമാ കൊറേഗാവ്; സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും തടവില്‍
ഭീമാ കോറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാചരണ ഭാഗമായി 2018 ജനുവരി ഒന്നിന് എല്‍ഗര്‍ പരിഷത്തിന്റെ പരിപാടിയില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരെന്നും മാവോയിസ്റ്റുകളെ സഹായിച്ചിരുന്നുവെന്നും പോലീസിന്റെ വ്യാജ ആരോപണം. പൂനെയിലെ ഭീമ കൊറേഗാവ് അക്രമ‌ സംഭവങ്ങളില്‍ പങ്കുണ്ടെന്ന വ്യാജ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലടച്ച പൊതുപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും മോചനത്തിനായി ഇന്ത്യയിലും രാജ്യാന്തര തലത്തിലും പ്രതിഷേധം ശക്തമാവുന്നു.  ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മറവിരോഗവും ബാധിച്ചു.…
നോർത്ത് ഈസ്റ്റ് ഡൽഹി കലാപം: വസ്‌തുതാന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നതില്‍ ഡല്‍ഹി പോലീസ് ഹിന്ദുത്വവാദികളായ അക്രമികളോടൊപ്പം ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന കലാപത്തെ സംബന്ധിച്ച് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി. സുപ്രീംകോടതി അഭിഭാഷകന്‍ എം.ആര്‍ ഷംഷാദിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ 130 പേജുള്ള റിപ്പോര്‍ട്ട്, ഡല്‍ഹി പോലീസ് പ്രചരിപ്പിച്ച ഗൂഡാലോചനാവാദത്തില്‍ നിന്നും തികച്ചും വിരുദ്ധമാണ്. മുസ്‌ലിംകളെ ആക്രമിക്കുന്നതില്‍ ഡല്‍ഹി പോലീസ് ഹിന്ദുത്വവാദികളായ അക്രമികളോടൊപ്പം ചേര്‍ന്നതായി കണ്ടെത്തല്‍. അക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതും സംഘടിതവുമായിരുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ സി.എ.എ അനുകൂലികളുടെ പ്രതികാര പദ്ധതിയായി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.