ടി.ആർ.പി ക്രമക്കേടിനെ തുടർന്ന് പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് നിർത്തലാക്കുന്നു. ചാനലുകളുടെ റേറ്റിങ് കണക്കുകൾ എത്രത്തോളമെന്ന് അളക്കുന്ന സംവിധാനമാണ് ടി.ആർ.പി. ഒരു ബില്ല്യൺ പ്രേക്ഷകരുള്ള ഇന്ത്യയിൽ കേവലം 20,000 പീപ്പിൽ മീറ്റർ മാത്രമാണുള്ളത്.
ടി.ആർ.പി ക്രമക്കേടിനെ തുടർന്ന് വാർത്ത ചാനലുകളുടെ പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് (BARC- Broadcast Audiance Research Council) താത്കാലികമായി നിർത്തിവെക്കുന്നു. പോരായ്‌മകൾ പരിഹരിച്ച് വീണ്ടും പ്രവർത്തനസജ്ജമാക്കുമെന്നാണ് ബാർക് അവകാശപ്പെടുന്നത്. ചാനൽ സ്ഥിരമായി കാണുന്നതിന് മാസം 400 രൂപയെന നിരക്കിൽ പണം നൽകിയതായി റിപ്പബ്ലിക്ക് ടി.വി അടക്കം മൂന്ന് ചാനലുകൾക്കു നേരേ ഉയർന്ന ആരോപണമാണ് ടി.ആർ.പിയെ വീണ്ടു വിവാദത്തിലെത്തിച്ചത്. ഫാസ്റ്റ് മറാഠി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് ടി.ആർ.പി ക്രമക്കേടിൽ പ്രതിസ്ഥാനത്തിലുള്ള മറ്റു ചാനലുകൾ.
ഇന്ത്യയിലെ ചാനലുകളുടെ പ്രേക്ഷക നിരക്ക് എത്രത്തോളമാണെന്ന് അളക്കുന്ന സംവിധാനമാണ് ടെലിവിഷൻ റേറ്റിങ് പോയിന്റ് (TRP). ബാർക് എന്ന സ്ഥാപനമാണ് ടി.ആർ.പിക്ക് ഉപഭോക്താക്കളെക്കുറിച്ചുള്ള ആവശ്യമായ ഡാറ്റകളും കണക്കുകളും നൽകുന്നത്. ബാർക് നിശ്ചയിക്കുന്ന പ്രത്യേക ഏജൻസികളാണ് കണക്കെടുപ്പുകളും മറ്റു സർവേകളും നടത്തുന്നത്.
വീടുകളിൽ ടി.വിയോട് പ്രത്യേകമായി ഘടിപ്പിക്കുന്ന പീപ്പിൾ മീറ്ററിലെ റീഡിങ്ങിനെ ആധാരമാക്കിയാണ് ടി.ആർ.പി കണക്കാക്കുന്നത്. ടി.വിയുടെ ബാക്ക് കവർ ഒഴിവാക്കി വാറന്റി നഷ്‌ടപ്പെടുന്ന രീതിയിൽ മാത്രമേ പീപ്പിൾ മീറ്റർ ടി.വിയിൽ ഘടിപ്പിക്കാനാവൂ. ചാനലുകൾ വീക്ഷിക്കുന്ന സമയത്ത് പ്രേക്ഷകർ പ്രത്യേകം ടി.വി റിമോർട്ട് ഓണാക്കുകയും ഓഫാക്കുകയും ചെയ്താൽ മാത്രമേ മീറ്ററിലെ റീഡിങ് രേഖപ്പെടുത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഏജന്റുമാരിൽ നിന്ന് പ്രത്യേകം പണം വാങ്ങി ടി.വി കാണുന്നവരല്ലാതെ, സാധാരണ പ്രേക്ഷകർ പ്രസ്‌തുത നിർദ്ദേശാനുസരണം ടി.വി വീക്ഷിക്കാൻ സാധ്യതയില്ല.
പല രീതിയിൽ ടി.ആർ.പിയിൽ ക്രമക്കേടു കാണിക്കാൻ ശ്രമിക്കാറുണ്ട്. വീട്ടുടമകൾക് നിശ്ചിത പണം നൽകി ടി.വി പരമാവധി സമയം തങ്ങളുടെ ചാനൽ ഓണാക്കിയിടാൻ പറയുക, കേബിൾ ഓപ്പറേറ്റർമാരെ സ്വാധീനിച്ച് നിർണ്ണിതമായ ചാനലുകൾ ടി.വിയിൽ ആദ്യമേ പ്രത്യക്ഷപ്പെടുത്തുന്ന രീതിയിൽ ടി.വി ചാനൽ സംപ്രേക്ഷണത്തെ സംവിധാനിക്കുക എന്നിങ്ങനെ.
നിലവിൽ ബാർക് ആരോപിക്കുന്നത് വീട്ടുടമകളുടെ വിവരങ്ങൾ ചാനലുകൾക്ക് ഏജൻസികൾ ചോർത്തിക്കൊടുത്തുവെന്നാണ്. ഒരു ബില്ല്യൺ പ്രേക്ഷകരുള്ള ഇന്ത്യയിൽ കേവലം 20,000 പീപ്പിൾ മീറ്റർ മാത്രമാണുള്ളത്. എഫ്.ഐ.സി.സി.ഐയുടെ (FICCI- Federation of Indian Chambers of Commerce and Industry) കണക്കനുസരിച്ച് 78,000 കോടിയുടെ ഇന്ത്യൻ ടി.വി വ്യവസായത്തിന്റെ വെറും 3 ശതമാനം ഓഹരി മാത്രമാണ് വാർത്ത ചാനലുകൾ കൈയ്യാളുന്നത്. ഇന്ത്യൻ ചാനൽ രംഗത്ത് വിനോദത്തിനും സ്പോർട്സിനുമൊക്കെ വളരെ പിറകിൽ മാത്രമാണ് വാർത്ത ചാനലുകൾക്ക് ജനസ്വീകാര്യതയുള്ളത്.
അഴിമതിയും ക്രമക്കേടുമൊക്കെ സുഗമമായി നടത്താൻ പാകത്തിലാണ് ടി.ആർ.പിയുടെ പ്രവർത്തന രീതിയെന്നത് നേരത്തേയുള്ള വിമർശനമാണ്. ടി.എ.എം (TAM- Total Available Market), ഐ.എൻ.ടി.എ.എം (INTAM- Indian National Television Audience Measurement) എന്നീ ഏജൻസികളാണ് മുമ്പ് ചാനൽ റേറ്റിങ്ങ് രംഗം കൈയ്യടക്കിയിരുന്നത്.
- ചാനലുകളുടെ പ്രേക്ഷക നിരക്ക് എത്രത്തോളമാണെന്ന് അളക്കുന്ന സംവിധാനമാണ് ടെലിവിഷൻ റേറ്റിങ് പോയിന്റ് അഥവാ ടി.ആർ.പി. TAM, INTAM എന്നിവ ടി.ആർ.പിയുടെ മുൻഗാമികൾ.
- ബാർക് (BARC-Broadcasting Audience Research Centre) ആണ് ടി.ആർ.പിക്ക് ഉപഭോക്താക്കളെകുറിച്ചുള്ള സമഗ്രമായ ഡാറ്റകൾ നൽകുന്നത്.
- ബാർക് ചുമതലപ്പെടുത്തുന്ന റിസേർച്ച് ഏജൻസികളാണ് ഡാറ്റകൾ ശേഖരിക്കാറുള്ളത്.
- സർവേകൾ നടത്തുന്നത് ടി.വിയിൽ പ്രത്യേകം ഘടിപ്പിക്കുന്ന പീപ്പിൾ മീറ്ററിലെ കണക്കുകളനുസരിച്ചാണ്.
- ചാനലുകൾ വീക്ഷിക്കുന്ന പ്രേക്ഷകർ, പ്രത്യേകം റിമോർട്ട് ഓണാക്കുകയും ഓഫാക്കുകയും ചെയ്താൽ മാത്രമേ മീറ്ററിലെ റീഡിങ് രേഖപ്പെടുത്തുകയുള്ളൂ.
- വീട്ടുടമക്കൾക് നിശ്ചിത പണം നൽകി ടി.വി പരമാവധി സമയം തങ്ങളുടെ ചാനൽ ഓണാക്കിയിടാൻ പറഞ്ഞാണ് റേറ്റിങ് കൃത്രിമം കാണിക്കാറുള്ളത്.
- കേബിൾ ഓപ്പറേറ്റർമാരെ സ്വാധീനിച്ച് നിർണ്ണിതമായ ചാനലുകൾ ടി.വിയിൽ ആദ്യമേ പ്രത്യക്ഷപ്പെടുത്തുന്ന രീതിയിൽ കൃത്രിമം നടക്കും.
- നിലവിൽ ബാർക് ആരോപിക്കുന്നത് വീട്ടുടമകളുടെ വിവരങ്ങൾ ചാനലുകൾക്ക് ഏജൻസികൾ ചോർത്തിക്കൊടുക്കുന്നു എന്നതാണ്.
- 2008ൽ പാർലമെന്റിൽ TAMനെതിരെ അഴിമതിയും പീപ്പിൾ മീറ്ററിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയുമുയർന്നിരുന്നു.
- ഒരു ബില്ല്യൺ പ്രേക്ഷകരുള്ള ഇന്ത്യയിൽ കേവലം 20,000 പീപ്പിൾ മീറ്റർ മാത്രമാണുള്ളത്.
- ഇന്ത്യൻ ചാനൽ രംഗത്ത് വിനോദത്തിനും സ്പോർട്സിനുമൊക്കെ വളരെ പിറകിലാണ് ന്യൂസ് ചാനലുകളുടെ ജനസ്വീകാര്യത.
- FICCIയുടെ കണക്കനുസരിച്ച്, 78,000 കോടിയുടെ ഇന്ത്യൻ ടി.വി വ്യവസായത്തിന്റെ വെറും 3 ശതമാനം മാത്രമാണ് ന്യൂസ് ചാനലുകൾ.

