Skip to content Skip to sidebar Skip to footer

അമ്മയിലെ ആൺകൂട്ടം എന്നാണ് മൗനം വെടിയുക?

സുൽഫത്ത് ലൈല

2018 ൽ കെപിഎസി ലളിത മലയാളം സിനിമയിലെ വിസ്മയ താരമായിരുന്ന അടൂർ ഭാസിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം തുറന്നടിച്ചു പറഞ്ഞപ്പോൾ അതിന് മറുപടിയായി ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം ” ഭാസിയേട്ടൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല ” എന്നാണ് പറഞ്ഞത്.


അതിന് ശേഷവും സിനിമാമേഖലയിൽ തുറന്നുപറച്ചിലുകൾ ഉണ്ടായിക്കൊണ്ടേയിരുന്നു. പൊതു സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇല്ലാതായത് തുറന്ന് പറയുന്ന സ്ത്രീകളുടെ, അവരുടെ കൂടെ നിൽക്കുന്ന, അവർക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായ സ്ത്രീകളുടെ സിനിമാ ജീവിതമാണ്. ഞങ്ങൾ കെട്ടിപ്പൊക്കിയ ആണഹന്തയുടെ കൊട്ടാരം പൊളിക്കാൻ ഉതകുന്നതല്ല നിങ്ങളുടെ ഒരു പ്രതിഷേധവുമെന്ന് വിളിച്ച്പറഞ്ഞുകൊണ്ട് ഈ ആണുങ്ങൾ ഇപ്പോഴും സിനിമാലോകം ഭരിക്കുന്നു.
പൊതുവിൽ, ഒരു സ്ത്രീ തന്നെ അക്രമിച്ച, മോശമായി പെരുമാറിയ ഒരാൾക്കെതിരെ തുറന്ന് സംസാരിക്കുമ്പോൾ, പ്രതികരിക്കാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന പ്രതികരണങ്ങൾ “ഇത്രകാലം നിങ്ങളെന്ത് കൊണ്ടിത് പറഞ്ഞില്ല”, “അയാൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല”,”തെളിവ് കാണിക്കൂ എന്നാൽ ഞങ്ങൾ വിശ്വസിക്കാം” , ” നിങ്ങൾ ഇങ്ങനെ ജീവിക്കുന്നത് കൊണ്ടാണ് ഈ അനുഭവം ” മുതലായവയാണ്. ഇവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്ന വിഷയമാണിത്. പ്രമുഖ നടനെതിരെ മീറ്റൂ ഉന്നയിച്ച പുതുമുഖ നടിമാർ വർഷങ്ങളോളം ഭീഷണികൾ കേട്ട്, സ്വന്തം നാട്ടിൽ നിൽക്കാൻ കഴിയാതെ നാടുവിട്ടുപോയ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. സിനിമ ചെയ്യാൻ കഴിയാതെ, ഓരോ അവസരങ്ങളും മനപ്പൂർവം ശക്തരായ ആളുകൾ ഇല്ലാതാക്കുന്നത് മനസിലാക്കി സിനിമാ മേഖലയിൽ നിന്നും ഇറങ്ങിപോയവർ. അവരുടെ അനുഭവങ്ങൾ ഞങ്ങളെ ബാധിക്കാത്തതുകൊണ്ട് തന്നെ ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിക്കില്ലെന്നതാണ് മലയാള സിനിമയിലെ ഓരോ ആണിന്റെയും നിലപാട്. ഒരാൾക്കുണ്ടായ ദുരനുഭവം വരൂ നമുക്കത് സംസാരിച്ച് തീർക്കാം എന്ന് പറയുന്നത് തന്നെ ആ വ്യക്തിയുടെ ജീവിതത്തെയും അനുഭവത്തെയും അപമാനിക്കുകയാണെന്നത് മനസിലാക്കാൻ കഴിയുന്ന വിധം എപ്പോഴാണ് ഇവിടത്തെ ആൺസമൂഹം വളരുക. ഒരു വിഭാഗം സ്ത്രീകൾ ഇവിടെ കൺസെന്റ്നെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഇവരെ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരം തിരിച്ചറിവുകളോ മനസ്സിലാക്കലുകളോ ഇല്ലാതെ സുഖകരമായി ജീവിതം നയിക്കാൻ ആവശ്യമായ എല്ലാ അധികാരവും സമ്പത്തും സ്ഥിരതയും ഉള്ള സിനിമ മേഖലയിലെ ആണുങ്ങൾ ഓരോ സ്ത്രീയുടെയും പ്രതിഷേധങ്ങളെ, കൂട്ടായ്മകളെ, അവരുടെ ശബ്ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ” ഞങ്ങളുടെ സംഘടനയുടെ പേര് അച്ഛൻ എന്നല്ല ‘അമ്മ’ എന്നാണ്, അന്ന് മുതലേ ഞങ്ങൾ സ്ത്രീകൾക്കൊപ്പമാണെന്ന്” മീറ്റൂ വിഷയങ്ങളിൽ നടന്ന ചർച്ചയിൽ അമ്മയെ പ്രതിനിധീകരിച്ച് മണിയൻ പിള്ള രാജു എന്ന നടൻ സംസാരിക്കുമ്പോൾ ഒരേസമയം സ്ത്രീകൾക്കൊപ്പമാണെന്ന് പറയുകയും അവർക്കൊപ്പം നിലകൊള്ളുന്നു എന്നുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്ത് അമ്മയിൽ നിന്നു പിരിഞ്ഞുപോകുന്ന സ്ത്രീകളെ കുറിച്ചും അവരുടെ പ്രതിഷേധത്തെ കുറിച്ചും മിണ്ടാതിരിക്കുകയും ചെയ്യുന്നു.

സ്ത്രീകൾക്കൊപ്പമാണെന്ന് പൊതുജനങ്ങളോട് വിളിച്ചുപറയാൻ മടിയില്ലാത്ത ‘അമ്മ’ ചെയ്യുന്നത് സംഘടനയ്ക്കുള്ളിലെ സ്ത്രീകളെ കൂടെ നിൽക്കലെന്ന വ്യാജേന അധികാരപ്പെടുത്തി വെക്കലും അത്‌ സഹിക്കാൻ കഴിയാതെ പുറത്തുപോയവരെ കുറിച്ച് പൊതുമധ്യത്തിൽ സംസാരിക്കാതിരിക്കലുമാണ്. മുഖംമൂടികൾ അണിഞ്ഞ ആണുങ്ങളിലാണ് സിനിമ മേഖല ഭരിക്കുന്നത്.

മറ്റൊരു വിഭാഗം ആണുങ്ങളെ, അവരുടെ പ്രതികരണങ്ങളെ കുറിച്ച് പറയാം. തന്റെ സഹപ്രവർത്തകയായ സ്ത്രീയ്ക്കുണ്ടായ ദുരനുഭവത്തിൽ എന്താണ് നിലപാടെന്ന് ചോദിച്ചാൽ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലാത്ത എന്നെ ബാധിക്കുന്ന വിഷയമേയല്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നവർ. നിങ്ങൾ മിണ്ടാതിരിക്കുന്നത് ആക്രമിച്ച ആൾക്കൊപ്പം നിൽക്കുന്നതിന് തുല്യം തന്നെയാണ്.

2020 ൽ പ്രശസ്ത നടൻ സിദ്ധിഖ് ഉൾപ്പെടുന്ന 14 പേർക്കെതിരെ metoo ഉന്നയിച്ച രേവതി സമ്പത്ത് എന്ന നടിയെ എല്ലാവർക്കും “പ്രശ്നക്കാരി” ആയാണ് അറിയാവുന്നത്. സ്ത്രീകൾക്ക് ശബ്ദമുയർത്തി മലയാള സിനിമ മേഖലയിൽ നിലനിൽക്കാൻ കഴിയില്ലെന്നതിന് തെളിവാണ് രേവതിയുടെ അനുഭവം. തന്റെ അനുഭവങ്ങൾ പറഞ്ഞുതുടങ്ങിയ അന്ന് മുതൽ നേരിടുന്ന ഭീഷണികൾ, നഷ്ടപ്പെട്ട അവസരങ്ങൾ, ഒഴിവാക്കപ്പെട്ട ഇടങ്ങൾ ചെറുതല്ല. കൂടെ നിൽക്കുമെന്ന് കരുതിയ പലരും മിണ്ടാതിരിക്കാനാണ് പറഞ്ഞതെന്ന് രേവതി പറഞ്ഞിരുന്നു. വാക്കുകൾ കൊണ്ട്‌ തനിക്ക് കിട്ടിയ പിന്തുണയും ഐക്യദാർഢ്യവും തന്റെ ജീവിതത്തെ ഒരു തരത്തിലും സഹായിച്ചില്ല, സാമ്പത്തിക ഭദ്രതയുടെയും ജാതി പ്രിവിലേജിന്റെയും കളിയാണ് സിനിമയിൽ നടക്കുന്നതെന്ന് രേവതി തുറന്നടിച്ച് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയബോധമുള്ള, തന്റെ അവകാശങ്ങളെ കുറിച്ച് ധാരണയുള്ള ഒരു സ്ത്രീയെന്ന നിലയിൽ ആദ്യം ഭീഷണിപ്പെടുത്തിയും പിന്നെ ഒറ്റപ്പെടുത്തിയും ഒപ്പം അവസരങ്ങൾ നഷ്ടപ്പെടുത്തിയുമാണ് മലയാളം സിനിമ മേഖല രേവതിയെ പുറത്താക്കിയത്. പ്രത്യക്ഷത്തിൽ പുറത്താക്കുകയല്ല. നിലനിൽക്കാൻ കഴിയാത്ത വിധം ശ്വാസം മുട്ടച്ച് ആട്ടിയോടിക്കലാണ്. മീറ്റൂ ഉന്നയിച്ച ശേഷം പങ്കെടുത്ത എല്ലാ ഒഡിഷനുകളിലും രേവതിയെ “പ്രശ്നക്കാരി ” എന്ന ലേബൽ ചാർത്തി മാറ്റിനിർത്തി. അമ്മയും അച്ഛനുമല്ലാതെ കൂടെ നില്ക്കാൻ മറ്റാരുമില്ലെന്ന തിരിച്ചറിവിൽ രേവതി സിനിമയിൽ ഇപ്പോഴും വളരാൻ ശ്രമിക്കുന്നു. തന്നെ ദ്രോഹിക്കാൻ , ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ആണധികാരത്തിന്റെ, ജാതി പ്രിവിലേജിന്റെ , മാറ്റിനിർത്തലുകളുടെ ലോകത്ത് തനിക്കെത്ര പരിശ്രമിച്ചാലാണ് മുന്നോട്ട് പോകാൻ കഴിയുകയെന്ന് രേവതിക്ക് ധാരണയുണ്ട്. തന്റെ ശബ്ദം ബഹുമാനിക്കുന്ന സമൂഹത്തിന് വേണ്ടി അവർ കാത്തിരിക്കുന്നു.

ഇന്നത്തെ മലയാള സിനിമ മേഖലയിൽ ഉണ്ടാവുന്ന അക്രമങ്ങളുടെ കണക്ക് പഴയതിൽ നിന്ന് വ്യത്യസ്തമല്ല. പ്രതിഷേധങ്ങളും, സംഘടിക്കുന്ന സ്ത്രീകളും കൂടുതലാണെന്ന് വേണം മനസിലാക്കാൻ. ഇന്ന് വിജയ് ബാബു ഉൾപ്പെടെയുള്ള ആണുങ്ങളുടെ അക്രമരീതി മാറിയിരുന്നു. സ്വയം പുരോഗമനവാദി പരിവേഷം അണിഞ്ഞും രാഷ്ട്രീയം സംസാരിച്ചും ബലം പ്രയോഗിച്ചും ഇവിടെ പല രീതിയിൽ അക്രമങ്ങൾ നടക്കുന്നു. കാലം മാറുന്നതിനൊപ്പം അക്രമരീതിയുടെ കോലവും മാറുന്നു. അതിജീവിതയുടെ പേര് ഫേസ്ബുക് ലൈവിലൂടെ ഉറക്കെ വിളിച്ച് പറഞ്ഞ് ഞാൻ അവരെ നാണം കെടുത്തുമെന്ന് വെറുപ്പോടെ വൈരാഗ്യബുദ്ധിയോടെ വിളിച്ചുപറയുന്ന വിജയ് ബാബുമാരുണ്ട് ഇപ്പോഴും ഇവിടെ. സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്താൻ വേണ്ടി പണം കൊടുത്ത് ലൈംഗീകാതിക്രമം ചെയ്യിപ്പിക്കുന്ന, അത് കൂട്ടം കൂടിയിരുന്ന് സുഹൃത്തുക്കളുമായി കണ്ടാസ്വദിക്കുന്ന, സഹപ്രവർത്തകയ്ക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അഭിപ്രായം ചോദിക്കുമ്പോൾ അഭിപ്രായം പറയാൻ ഇതെന്താ പലഹാരം ആണോയെന്ന് തഗ് അടിക്കുന്ന ആണുങ്ങളുടേത് തന്നെയാണ് മലയാള സിനിമ മേഖല. രാഷ്ട്രീയബോധം എന്നത് തട്ടിലിരുന്ന് ഭരിക്കുന്നവർക്ക് അനിവാര്യമായതാണെന്നും, അങ്ങനെ ബോധമുള്ളവർ ഭരണത്തിൽ വരുന്ന കാലമേ അക്രമത്തിൽ നിന്നും വിമോചനം ഉണ്ടാകുവെന്നും മനസിലാക്കി സിനിമ മേഖലയിൽ സംഘടിക്കുന്ന ഒരൊ സ്ത്രീയിലും എനിക്ക് പ്രതീക്ഷയുണ്ട്. നിങ്ങൾ ഉയർത്തുന്ന ഓരോ ശബ്ദവും ഇവിടെ മുഴങ്ങി കേൾക്കട്ടെ.

എഴുത്തുകാരിയും ക്വീർ ആക്റ്റീവിസ്റ്റുമാണ് ലേഖിക.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.