Skip to content Skip to sidebar Skip to footer

ഈ തെറ്റുകൾ നാം തിരുത്തുമോ?

യുക്തിസഹമായി പറഞ്ഞാൽ, നൂറ്റാണ്ടുകളായി സാമൂഹിക അടിച്ചമർത്തലുകളും ക്രൂരമായ വിവേചനങ്ങളും അനുഭവിച്ചവരാണ് ഇന്ത്യയിലെ തൊട്ടുകൂടാത്തവരും ചില പട്ടികജാതിക്കാരും. ഇന്നും ദലിതർക്കെതിരായ അതിക്രമങ്ങൾ മാധ്യമങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നു. രോഹിത് വെമുല, പായൽ തദ്വി തുടങ്ങിയ വിദ്യാസമ്പന്നരായ ദലിതരെ ആത്മഹത്യയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ചരിത്രപരമായ തെറ്റുകൾക്ക് അടിയന്തിര തിരുത്തൽ ആവശ്യമാണെങ്കിൽ, അത് ദലിതർക്ക് ഉണ്ടായ ദുരന്തപൂർണമായ അനുഭവങ്ങൾക്കാണ്. അതുമായി ബന്ധപ്പെട്ട് വളരെ കുറച്ച് നടപടികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. മാത്രമല്ല, ഭരണഘടന പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികളും മനപ്പൂർവ്വം ഒഴിവാക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്.

‘പ്രതികാരം ഒരുതരം കാട്ടുനീതിയാണ്’ അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പാണ് ഫ്രാൻസിസ് ബേക്കൺ ഇപ്രകാരം എഴുതിയത്. നിങ്ങളുടെ കുടിപ്പകയെ ആയിരം വർഷങ്ങൾ പിന്നിലേക്ക് വലിച്ചാൽ തീർച്ചയായും അത് വന്യമായിരിക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ്റെ നിഷ്കളങ്കമായ ഒരു പരാമർശത്തെക്കുറിച്ച്, ഒരു കൊളോക്കിയത്തിൽ നമ്മുടെ വിദേശകാര്യ മന്ത്രി നടത്തിയ പ്രതികരണത്തെ പറ്റി എത്തിച്ചേരാവുന്ന നിഗമനം ഇതാണ്.

ഔപചാരികമായി ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് വിദേശകാര്യ വകുപ്പിലെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്ന, പിന്നീട് അതേ വകുപ്പിൽ മന്ത്രിയായി മാറിയ എസ്. ജയശങ്കർ, ഇന്ന് പടിഞ്ഞാറൻ രാജ്യങ്ങളിൽ സർവസാധാരണമായ ഒരു വാദമാണ് ഉപയോഗിച്ചിട്ടുള്ളത്. ബോറിസ് ജോൺസനു മുമ്പ്, ബ്രിട്ടീഷ്  പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച തെരേസ മെയ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഓസ്ട്രേലിയൻ പാർലമെന്റ് അടുത്തിടെ ആദിവാസി സംസ്കാരത്തോട് നിസ്സീമമായ ആദരവ് പ്രകടിപ്പിക്കുകയുമുണ്ടായി. ഇതിനൊന്നും അവർ വലിയ വില കൊടുക്കേണ്ടി വന്നിട്ടില്ല.Minister Jaishankar

എന്നാൽ, തദ്ദേശീയരായ അമേരിക്കക്കാരോട് (native americans) ‘ഔദ്യോഗിക അമേരിക്കക്കുള്ള’ (official america) മനോഭാവം മാറിയതിനെത്തുടർന്ന്, അമേരിക്കയിലെ വിവിധ തദ്ദേശീയ ഗോത്രങ്ങൾ ഫെഡറൽ, സംസ്ഥാന സർക്കാരുകൾക്കെതിരെ നഷ്ടപരിഹാരത്തിനും, തങ്ങൾക്കെതിരെ നടത്തിയ അക്രമങ്ങൾക്ക് പകരമായി ചില പ്രദേശങ്ങൾ പുനസ്ഥാപിക്കുന്നതിനും കേസ് നൽകി വിജയിക്കുകയുണ്ടായി. മുൻകാലങ്ങളിൽ അവരുടെ മേൽ പലതും അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു. കുടുംബങ്ങളിൽ നിന്ന് തട്ടിയെടുക്കപ്പെട്ട തദ്ദേശീയരായ കുട്ടികളുടെ കൂട്ടക്കുഴിമാടങ്ങൾ ഇപ്പോൾ വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നതും കാണാനായി. ഒരു കാലത്ത് അടിമകളായി ജീവിച്ചവരുടെ പിൻഗാമികളോട് ആ അടിമത്തത്തിന് ക്ഷമാപണം നടത്തേണ്ടതുമുണ്ട്. മനുഷ്യാവകാശങ്ങൾക്ക് എതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബ്ലിങ്കന്റെ  സൂചനക്ക് മറുപടിയായി, “ചരിത്രപരമായ തെറ്റുകൾ തിരുത്തും” എന്ന് മന്ത്രി പ്രതിജ്ഞാ സ്വഭാവത്തിൽ പറയുകയുണ്ടായി.

ഏതു തരത്തിലുള്ള തെറ്റുകളാണ് ഇവിടെ അദ്ദേഹം ഉദ്ദേശിക്കുന്നത്? യഥാർത്ഥ കളകൾ നിർമ്മൂലനം ചെയ്യലല്ല ഇവരുടെ ലക്ഷ്യം. മറിച്ച്, മുസ്ലിം ഭരണാധികാരികൾക്കെതിരായ തീവ്ര ഹിന്ദുത്വ വലതുപക്ഷത്തിൻ്റെ ആരോപണ ബഹളങ്ങളാണ് ഉദ്ദേശ്യമെന്ന് തോന്നുന്നു. ക്ഷേത്രങ്ങൾ തകർത്തു, മാംസത്തിനായി വിശുദ്ധ ഗോക്കളെ കശാപ്പ് ചെയ്തു, ഹിന്ദു രാജ്യങ്ങൾ അക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തു, ആളുകളെ നിർബന്ധിച്ച് ഇസ് ലാമിലേക്ക് മതം മാറ്റി, ഹിന്ദു സ്ത്രീകളെ ബലാൽസംഗം ചെയ്തു, ഹിന്ദുക്കളുടെ മേൽ ജിസ് യ ചുമത്തി തുടങ്ങിയ തീവ്രവലതുപക്ഷം ആരോപിക്കുന്ന കാര്യങ്ങളാണോ, ഈ ‘തെറ്റുകൾ’?

നോർമൻ ആക്രമണകാരികളോ, അവരുടെ പിൻഗാമികളോ, ആംഗ്ലോ-സാക്സണുകളിൽ അവർ നടത്തിയ ആക്രമണങ്ങൾക്കും വരുത്തിവെച്ച മുറിവുകൾക്കും ഇപ്പോൾ നഷ്ടപരിഹാരം നൽകണമെന്ന് പറയുന്നത് പോലെയാണിത്. അല്ലെങ്കിൽ, ഇന്ന് തുർക്കിയിലുള്ള ഗ്രീക്ക് വംശജർക്ക്, അവരുടെ മുൻഗാമികൾ ഇസ് ലാമിലേക്ക് പരിവർത്തനം ചെയ്യപെട്ടതിന് നഷ്ടപരിഹരം നൽകണം എന്ന് പറയുന്ന പോലെ.

ഇന്ത്യൻ മുസ്‌ലിംകൾ ഇതിലൊന്നും ഉൾപ്പെടുന്നില്ലെങ്കിലും അവർ ലോകത്തിലെ മറ്റു  മുസ്‌ലിം രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി, ഭാഷയിലും സംസ്കാരത്തിലും പെരുമാറ്റത്തിലും ഹിന്ദുക്കളുമായി കൂടുതൽ അടുപ്പം പുലർത്തുന്നു. അതിനാൽ ‘ചരിത്രപരമായ തെറ്റുകൾ’ തിരുത്താനോ ഇന്ത്യൻ മുസ്‌ലിംകളുടെമേൽ നഷ്ടപരിഹാര ആവശ്യം അടിച്ചേൽപ്പിക്കാനോ ശ്രമിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. 

ആയിരക്കണക്കിന് ഹിന്ദുക്ഷേത്രങ്ങളിൽ ചിലത് ഒരിക്കലും മങ്ങാത്ത മഹത്വമുള്ളവയാണ്. ‘ആയിരക്കണക്കിന് വർഷത്തെ ബന്ധന’ത്തിന് ശേഷവും തലയുയർത്തി നിൽക്കുന്നവ. ഹിന്ദുക്കൾ ഇന്ത്യയിലെ മുസ്‌ലിംകളെക്കാൾ വളരെ കൂടുതലാണ്. ഏറ്റവും പ്രധാനമായി, ഇന്ത്യൻ മുസ്‌ലിംകൾ പൊതുവെ ദാരിദ്ര്യത്തിന്റെയും വ്യത്യസ്തങ്ങളായ അധസ്ഥിതാവസ്ഥകളുടേയും പടികളിൽ ഏറ്റവും താഴേത്തട്ടിലാണ് ഇന്നുള്ളത്.

സർക്കാർ ജോലിക്കാരായ മുസ്ലിംകൾ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തിൽ താഴെയായത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ടതുണ്ട്. അവരിൽ നിന്ന് ഏത് തരത്തിലുള്ള നഷ്ടപരിഹാരമാണ്  വാങ്ങിയെടുക്കാനാവുക? നൂറ്റാണ്ടുകൾക്കുമുമ്പുള്ള അവരുടെ ‘കുറ്റകൃത്യങ്ങൾക്ക്’ എന്ത് തരത്തിലുള്ള പ്രായശ്ചിത്തമാണ് ചുമത്തുക? പൊതുവെ  ചരിത്രപരമായ തെറ്റുകളിൽ നിന്ന് ‘നേട്ടങ്ങളുണ്ടാക്കിയ’ വംശങ്ങളിൽ നിന്നോ രാഷ്ട്രങ്ങളിൽ നിന്നോ നഷ്ടപരിഹാരവും മാനസാന്തരവും പ്രതീക്ഷിക്കാം. പക്ഷേ, ഇന്ത്യൻ മുസ്‌ലിംകൾ വലിയ നേട്ടങ്ങളൊന്നും കൈവരിച്ചതായി കാണുന്നില്ലല്ലോ.

യുക്തിസഹമായി പറഞ്ഞാൽ, നൂറ്റാണ്ടുകളായി സാമൂഹിക അടിച്ചമർത്തലുകളും ക്രൂരമായ വിവേചനങ്ങളും അനുഭവിച്ചവരാണ് ഇന്ത്യയിലെ തൊട്ടുകൂടാത്തവരും ചില പട്ടികജാതിക്കാരും. ഇന്നും ദലിതർക്കെതിരായ അതിക്രമങ്ങൾ മാധ്യമങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നു. രോഹിത് വെമുല, പായൽ തദ്വി തുടങ്ങിയ വിദ്യാസമ്പന്നരായ ദലിതരെ ആത്മഹത്യയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ചരിത്രപരമായ തെറ്റുകൾക്ക് അടിയന്തിര തിരുത്തൽ ആവശ്യമാണെങ്കിൽ, അത് ദലിതർക്ക് ഉണ്ടായ ദുരന്തപൂർണമായ അനുഭവങ്ങൾക്കാണ്. അതുമായി ബന്ധപ്പെട്ട് വളരെ കുറച്ച് നടപടികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. മാത്രമല്ല,  ഭരണഘടന പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികളും മനപ്പൂർവ്വം ഒഴിവാക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്.

ആരോപിക്കപ്പെടുന്ന ‘ഹിന്ദു മുറിവുകൾ’ ശമിപ്പിക്കാൻ  ചരിത്രം പുനർനിർമ്മിക്കുക എന്നതാണ് ഇവരുടെ ഒരു പ്രധാന പദ്ധതി. ഇതിനകം തന്നെ മഹാനായ അക്ബറിനെ സംബന്ധിക്കുന്ന ചരിത്രങ്ങൾ ഇന്ത്യയിലെ പാഠ്യപദ്ധതികളിൽ നിന്ന് വെട്ടിക്കുറച്ചു. ഇത് ചരിത്രത്തിൽ വലിയ വിടവ് സൃഷ്ടിക്കുകയും പിൽക്കാല ചരിത്രം മനസ്സിലാക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. മുഗൾ ഭരണത്തിൽ, കരുത്തുറ്റ ഹിന്ദു രാജാക്കന്മാരായ രാജാ മാൻ സിംഗ്, രാജാ ജയ് സിംഗ്, രാജാ ജസ്വന്ത് സിംഗ് തുടങ്ങിയവർക്ക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കാൻ യാതൊരു പ്രയാസവുണ്ടായിരുന്നില്ല. റാണാ മറുവശത്ത്, റാണാ പ്രതാപിൻ്റെയും ശിവജിയുടേയും സൈന്യത്തിൽ പത്താൻ വംശജരായ മുസ്‌ലിം ജനറൽമാർ ഉണ്ടായിരുന്നു. അതിനാൽ, ചരിത്രം തിരുത്തിയെഴുതുന്നതിലൂടെ നീതി ലഭ്യമാകും എന്നത് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന കാര്യമാണ്. 

ഇത്തരമൊരു പദ്ധതി അടിസ്ഥാനപരമായി ചെയ്യുന്നത്, രാഷ്ട്രത്തെ എന്നെന്നേക്കുമായി വിഭജിക്കുകയും കുറ്റകൃത്യങ്ങളെ നിസ്സാരവൽക്കരിച്ച്  ഉദ്ദീപിക്കുകയുമാണ്. പ്രശ്നങ്ങൾ കെട്ടടങ്ങാതെ, എന്നെന്നും തിളച്ചു മറിയുകയും സമാധാനവും സന്തോഷവും കാലകാലം ഒരു മിഥ്യയായിത്തീരുകയും ചെയ്യും. 

(ആൻഡ്രോയ്ഡ് മൊബൈലിൽ ഈ ലേഖനം ടൈപ്പ് ചെയ്യുമ്പോൾ ‘ഫോൺ ചോർത്തൽ സംശയിക്കുന്നവരുടെ’ ഡിജിറ്റൽ റെക്കോർഡിംഗ് സൂചിപ്പിക്കുന്ന ഹമ്മിംഗ് ശബ്ദം പലപ്പോഴും എനിക്ക് കേൾക്കാനായി. അവർ പേടിക്കേണ്ടതില്ല, കാരണം ഇത്  പ്രസിദ്ധീകരണത്തിനും പൊതുവായി പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ളത് തന്നെയാണ്.)

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.