Skip to content Skip to sidebar Skip to footer

Top Facts

ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ആരൊക്കെ?
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ ആരുടെയൊക്കെ ഉടമസ്ഥതയിലാണ് ഉള്ളത്? ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെ ഉടമസ്ഥതയെക്കുറിച്ച് ഫാക്ട് ഷീറ്റ്സ് പ്രസിദ്ധീകരിക്കുന്ന ലേഖനത്തിൻ്റെ മൂന്നാം ഭാഗം. ഫസ്റ്റ് പോസ്റ്റ് ഇംഗ്ലീഷ്‌ - ഹിന്ദി ഭാഷകളിൽ വാർത്തകൾ, നിരൂപണങ്ങൾ തുടങ്ങിയവ പ്രസിദ്ധികരിക്കുന്ന വെബ്സൈറ്റ്. നെറ്റ്‌വർക്ക് 18 ആണ് ഉടമസ്ഥർ. 73.2ശതമാനം ഓഹരി അംബാനി കുടുംബത്തിൻ്റേതാണ്. ദി പ്രിന്റ് വാർത്തകളും അനുബന്ധ വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റ്. പ്രിന്റ് ലൈൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഉടമസ്ഥർ.99 ശതമാനം ഓഹരിയും…
ഇന്ത്യൻ പത്രങ്ങളുടെ ഉടമസ്ഥത ആർക്കാണ്?
രാജ്യത്തെ പ്രധാന പത്രസ്ഥാപനങ്ങളുടെ ഉടമസ്ഥർ ആരൊക്കെയാണെന്ന് പരിശോധിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ചാനലുകളുടെ ഉടമസ്ഥതയെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിെൻ്റെ രണ്ടാം ഭാഗം. ടൈംസ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് ദിനപത്രം. ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ ടൈംസ് ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ജൈൻ കുടുംബമാണ് കമ്പനിയുടെ 100 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത്. മുംബൈ മിറർ മുംബൈയിലെ പ്രാദേശിക ഇംഗ്ലീഷ് പത്രം. ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ ടൈംസ് ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ.…
റോഹിങ്ക്യ അഭയാർത്ഥികളും മാറുന്ന ഇന്ത്യൻ സമീപനങ്ങളും.
റോഹിങ്ക്യൻ മുസ്ലിംകളെ ക്യാമ്പുകളില്‍നിന്ന് ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കുമെന്ന കേന്ദ്ര നഗര ഭവനമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവനയോടുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുടെ പ്രതികരണം ദേശസുരക്ഷയെ ചൂണ്ടിക്കാട്ടിക്കാട്ടിയായിരുന്നു. തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെയും അഭയാര്‍ത്ഥി നയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബക്കര്‍വാലയിലേക്ക് ഇവരെ പുനരധിവസിപ്പിക്കുമെന്ന് കേന്ദ്ര ഭവന മന്ത്രി പ്രഖ്യാപിച്ചത്. ബക്കര്‍വാലയിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തലസ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്നാണ് ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞത്.…
ഇന്ത്യൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ഇവരൊക്കെയാണ്.
മാധ്യമങ്ങളുടെ നയ തീരുമാനങ്ങളിൽ ഉടമസ്ഥതക്ക് വലിയ പങ്കുണ്ടല്ലോ! ഇന്ത്യയിലെ പ്രധാന വാർത്താ ചാനലുകളുടെ ഉടമസ്ഥർ ആരൊക്കെയെന്ന് ഫാക്ട് ഷീറ്റ്സ് പരിശോധിക്കുന്നു. റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് വാർത്ത ചാനൽ. എസ്.എ.ആർ.ജി മീഡിയ ഹോൾഡിങ് എന്ന കമ്പനിയാണ് റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥർ. അർണബ് ഗോസ്വാമി, അദ്ദേഹത്തിന്റെ ഭാര്യ സമ്യബ്രത ഗോസ്വാമി എന്നിവരാണ് കമ്പനിയുടെ ഓഹരി ഉടമകൾ. 93 ശതമാനം ഓഹരി അർണബ്‌ ഗോസ്വാമിയുടേതാണ്. ടൈംസ് നൗ ഇംഗ്ലീഷ് വാർത്ത ചാനൽ. ബെന്നറ്റ് കോൾമാൻ & കമ്പനി…
ബാബാബുഡന്‍ ദര്‍ഗ: വിജയം കാണുന്നത് ആരുടെ തന്ത്രം?
ശിവസുന്ദർ ഒന്നിലധികം വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്ന ചരിത്രപ്രധാനമായ ആരാധനാലയമാണ് കര്‍ണാടകയിലെ ചിക്മംഗളൂർ ജില്ലയില്‍ മലമുകളില്‍ നിലകൊള്ളുന്ന 'ഗുരു ദത്താത്രേയ സ്വാമി ബാബാബുഡന്‍ ദര്‍ഗ'. ദര്‍ഗയുടെ മത, ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍, ഹിന്ദുക്കളും മുസ്ലിംകളും ഉള്‍പ്പെടെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ഭരണസമിതിയെ നിയമിക്കാന്‍ കര്‍ണാടകയിലെ ബി.ജെ.പി ഗവണ്മെന്റ് ഉത്തരവിട്ടിരിക്കുകയാണ്. അപകട സാധ്യമായ ഈ ഉത്തരവ് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ദത്ത ജയന്തി, ദത്ത മാല എന്നിവയും മറ്റ് ഹൈന്ദവ ആഘോഷങ്ങളും ദര്‍ഗയില്‍ നടത്താന്‍ ഈ ഉത്തരവ് അനുവദിക്കുന്നുണ്ട്. വര്‍ഷംതോറുമുള്ള…
ട്വിറ്ററിൽ ആ ഏജൻ്റ് എന്താണ് ചെയ്തത്?
ട്വിറ്ററിൻ്റെ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ! ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ "ഏജൻ്റുമാരിൽ ഒരാളെ" ഉൾപ്പെടുത്താൻ ഇന്ത്യയിലെ ഭരണകൂടം തങ്ങളെ നിർബന്ധിച്ചതായി ട്വിറ്റർ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോ. 2022 ഓഗസ്റ്റ് 23ന്, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സർക്കാർ "തീവ്രമായ പ്രതിഷേധങ്ങൾ" നേരിട്ട സന്ദർഭത്തിൽ ഈ "ഏജന്റിന്" ട്വിറ്റർ യുസേഴ്‌സിന്റെ ഡാറ്റയിലേക്ക് ആക്സസ് നൽകിയിരുന്നവെന്നും പീറ്റർ സാറ്റ്‌കോ സമർപ്പിച്ച പരാതിയിൽ പറയുന്നു. The complaint from former head of security Peiter…
ബിൽക്കീസ്, എന്റെ പേരാവുക!
ഹേമംഗ് അശ്വിൻ കുമാർ നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്? എന്റെ കവിതയെ അത് തുളയ്ക്കുന്നു, കൊട്ടിയടയ്ക്കപ്പെട്ട കാതുകളിൽനിന്ന് ചോരയൊലിക്കുന്നു. നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്? അഴിഞ്ഞാടുന്ന നാവുകളെ അത് തളർത്തുന്നു, സംഭാഷണത്തിനിടയ്ക്കുവെച്ച് അത് മരവിക്കുന്നു. നിന്റെ കണ്ണുകളിലെ വിഷാദത്തിന്റെ ഉഗ്രസൂര്യന്മാർ, നിന്റെ വേദനയിൽനിന്ന് ഞാൻ ആവാഹിക്കുന്ന എല്ലാ പ്രതിബിംബങ്ങളേയും ഇരുട്ടിലാഴ്ത്തുന്നു. തീർത്ഥാടനത്തിന്റെ അനന്തമായ തിളയ്ക്കുന്ന മരുഭൂമി ഓർമ്മകളുടെ ചുഴി നിറഞ്ഞ കടലുകൾ, എല്ലാം ആ തളർന്ന നോട്ടത്തിൽ നശിച്ചേപോകുന്നു. ഞാൻ ഉയർത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളേയും അത്…
എന്‍.ഡി.ടി.വിയില്‍ 29.18% ഓഹരി സ്വന്തമാക്കി അദാനി മീഡിയ നെറ്റ്‌വർക്ക്സ്.
എൻഡിടിവി യുടെ 29.18 ശതമാനം ഓഹരി വാങ്ങി അദാനി മീഡിയ നെറ്റ്‌വർക്ക്സ്. ഓഹരി ഉടമസ്ഥരായ വി.പി.സി.എൽ മുഖേനയാണ് ഇതെന്ന് അദാനി ഗ്രൂപ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എൻ.ഡി.ടി.വി യുടെ 29.18 ശതമാനം ഓഹരി കൈവശമുള്ള ആർ.ആർ.പി.ആർ എന്ന കമ്പനിയുടെ 99.5 ശതമാനം ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആർ.ആർ.പി.ആറിന്റെ പൂർണ നിയന്ത്രണം വി.സി.പി.എല്ലിന്റെ കീഴിലാകും. പുതുമാധ്യമ മേഖലയില്‍ നിലയുറപ്പിക്കാനുള്ള അദാനി മീഡിയ നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് എ.എം.ജി നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ സിഇഓ സഞ്ജയ്…
ഇനി എന്ന് വരും വിദ്യാഭ്യാസ രംഗത്ത് സമത്വം?
75 വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്തെ സാക്ഷരതാ നിരക്ക് 16% ആയിരുന്നു. ഇന്ത്യൻ ജനതയുടെ വികാസത്തെ കുറിച്ച ബ്രിട്ടീഷ് സർക്കാരിന്റെ നിസ്സംഗത മാത്രമായിരുന്നില്ല ഇതിൻ്റെ കാരണം, അന്ന് രാജ്യത്ത് നിലനിന്നിരുന്ന, സ്ത്രീകൾ ഉൾപ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനവും കൂടിയായിരുന്നു. ഇത് കണക്കിലെടുത്ത്, വിദ്യാഭ്യാസം മൗലികാവകാശമാക്കണമെന്ന് ഭരണഘടനാ നിർമാണ വേളയിൽ, വിദ്യാഭ്യാസ സംഘടനകളും ജാതിവിരുദ്ധ സംഘങ്ങളും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഭരണഘടനാപരമായ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള വിഭവങ്ങളുടെ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവർ ഇതിനെ എതിർത്തു. ഈ…
‘മുട്ടത്തറയിൽ നിന്ന് ആവിക്കല്‍ തോടി’ലേക്ക്! വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കാണുന്നു.
കോഴിക്കോട് വെള്ളയില്‍ പുതിയകടവിലെ ആവിക്കല്‍ തോടില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അമൃത് (Atal Mission for Rejuvenation and Urban Transformation) പദ്ധതിക്കുകീഴില്‍ നഗരസഭ നിര്‍മിക്കാനൊരുങ്ങുന്ന കക്കൂസ് മാലിന്യ പ്ലാന്റ് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാകുമെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് ഡയലോഗ് ഫോറം അഡ്വക്കേറ്റ് പിഎ പൗരന്റെ നേതൃത്വത്തിൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പ്ലാന്റ് ഉണ്ടാക്കാവുന്ന പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആരോഗ്യപ്രശ്‌നങ്ങള്‍, പദ്ധതി നടത്തുന്ന നിയമലംഘനങ്ങള്‍, പ്ലാന്റിന് അനുയോജ്യമായ മറ്റു സ്ഥലങ്ങള്‍ ഉണ്ടായിട്ടും ആവിക്കല്‍ തോട് തെരഞ്ഞെടുക്കുവാന്‍…
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത് എന്തിന്?
മൂന്നൂറോളം ബോട്ടുകള്‍ കടലിലെ പോര്‍ട്ട് ഗേറ്റുകളില്‍ ഉപരോധം തീര്‍ക്കുന്ന കാഴ്ച്ചയാണ് അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാണുന്നത്. ഇന്ത്യയുടെ ആദ്യത്തെ ആഴക്കടല്‍ തുറമുഖമായി അവതരിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 30% നിര്‍മാണം പൂര്‍ത്തിയായി എന്നാണ് അദാനി ഗ്രൂപ്പ് നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 2023ല്‍ തുറമുഖം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോയാല്‍ തീരത്തിനും മത്സ്യത്തൊഴിലാളി ജനതക്കും നേരിടേണ്ടി വരുന്ന നിലനില്‍പ്പ് ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ലത്തീന്‍ കാത്തലിക്…
കർണാടകയിലെ ഹിജാബ് നിരോധനം: കോളേജുകൾ വിട്ട് 16 % മുസ്ലിം പെൺകുട്ടികൾ.
കർണാടകയിലെ ഹിജാബ് നിരോധനത്തിനു പിന്നാലെ, മംഗ്ലൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളിൽ പഠിക്കുന്ന 16 ശതമാനം മുസ്ലിം വിദ്യാർത്ഥിനികൾ ടി.സി വാങ്ങി കൊളേജുകൾക്ക് പുറത്തേക്ക്. ഹിജാബ് ധരിക്കാതെ ക്ലാസിലെത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുമെന്ന് 2022 മെയ് മാസത്തിൽ മംഗലാപുരം സർവകലാശാല (എം.യു) വൈസ് ചാൻസലർ പ്രൊഫ. യദ്‌പദിത പ്രഖ്യാപിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്ക് അനുസരിച്ച്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ എം.യുവിനു കീഴിലുളള…
ജൻഡർ ന്യൂട്രാലിറ്റി: ഭാഷയും രാഷ്ട്രീയവും.
ആതിഫ് ഹനീഫ് ജൻഡർ സംവാദങ്ങൾ കേരളത്തിൽ പുതിയ ചില ആലോചനാ പരിസരങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. സ്ത്രീക്കും പുരുഷനും തുല്യമായ പരിഗണനയും അവകാശങ്ങളും വേണം എന്നതാണ് ഇത്തരം ചർച്ചകളുടെ ആകത്തുക. അവസര സമത്വവും സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യമായ ആലോചന വിഷയം ആകുമ്പോൾ തന്നെ നമ്മുടെ പരിതസ്ഥിതിയിൽ അവയെ കുറിച്ചുള്ള സംവാദങ്ങളും പ്രയോഗവൽകരണവും പലപ്പോഴും പ്രതിലോമകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇത്തരം സംവാദങ്ങളുടെ ആമുഖമായി മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഏതൊരു സാമൂഹിക പ്രശ്നത്തെ സംബന്ധിച്ച വിശകലനങ്ങളും വിമർശനങ്ങളും സാധ്യമാക്കുന്ന നിർണിതമായ ഒരു…
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിവേചനത്തിന്റെ കഥ.
പ്രജ്വാൾ 2019 ജൂലൈയിലാണ് ഹിസ്റ്ററിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ ഞാൻ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത്. രോഹിത് വെമുല മൂവ്മെന്റിലൂടെയാണ് ഈ യൂണിവേഴ്‌സിറ്റിയെ കുറിച്ച് ഞാൻ കൂടുതൽ അറിഞ്ഞത്. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റൽ സംവിധാനം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന അറിയിപ്പ് ലഭിച്ചു. ഒഴിവുള്ള ഹോസ്റ്റലുകൾ ഔദ്യോഗികമായി ലഭ്യമായിരിക്കെയാണ് ഇങ്ങനെയൊരു അറിയിപ്പ് വന്നത്. എന്നെ സംബന്ധിച്ച് ഇവിടെ പഠിക്കാൻ ഹോസ്റ്റൽ സൗകര്യം അനിവാര്യമായിരുന്നു. പാര്‍ശ്വവത്ക്കരിക്കപെട്ട വിഭാഗങ്ങളുടെ വിഭ്യാഭ്യാസ ഉന്നമനത്തിന് ഹോസ്റ്റലുകൾ നിർണായകമായ പങ്കാണ്…
പരസ്പര ബന്ധിതമാണ് ഈ ദുരന്തങ്ങൾ.
അടിമത്തത്തിന്റെ സമകാലിക രൂപങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യാവകാശ കൗൺസിൽ പ്രത്യേക റിപ്പോർട്ടർ ടോമോയ ഒബോകാറ്റ, തയ്യാറക്കിയ റിപ്പോർട്ടിൽ, ആഴത്തിൽ വേരൂന്നിയ വിവേചനത്തിന്റെ വിഭജന രൂപങ്ങളും മറ്റ് പല ഘടകങ്ങളും സംയോജിച്ചുകൊണ്ട് എങ്ങനെയാണു ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന, സമകാലിക അടിമത്തത്തിനു രൂപം നൽകുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. 'സമകാലിക അടിമത്തം എന്നത് കോളനിവൽക്കരണം, ചരിത്രപരമായ അടിമത്തം, പാരമ്പര്യ പദവിയുടെ വ്യവസ്ഥകൾ, ഔപചാരികവും ഭരണകൂടം…
“ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണു ഇത്തരത്തിൽ അവസാനിക്കുക?”, ബിൽക്കീസ് ബാനു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ, ബിൽക്കിസ് ബാനുവെന്ന 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, അവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകൾ ഉൾപ്പടെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തിയ 11 പേർ ഓഗസ്റ്റ് 15 നു ജയിൽ മോചിതരായി. ബിൽക്കിസ് ബാനുവിന്റെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്, 2008 ൽ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തത്തിനു ശിക്ഷിക്കുന്നത്. പിന്നീട് ബിൽക്കിസ് ബാനുവിനെതിരെ നിരന്തരം ഭീക്ഷണികളുണ്ടായിരുന്നു. 'ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണു ഇത്തരത്തിൽ അവസാനിക്കുക' എന്നാണ് ബിൽക്കിസ് ബാനു ആ അക്രമികളുടെ ജയിൽ…
ഇന്ത്യൻ മാധ്യമങ്ങൾ തടവിലാണ്.
പി. സായ്നാഥ് 2020 മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലോക്ക്ഡൗൺ പ്രഭാഷണം, 1.4 ബില്യൺ വരുന്ന ജനങ്ങൾക്ക് തയ്യാറെടുക്കാൻ വെറും നാല് മണിക്കൂറാണ് നൽകിയത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിത മർഗം ഇത് ഇല്ലാതാക്കി. പ്രഭാഷണത്തിൽ അത്യാവശ്യ സേവനങ്ങളുടെ ലിസ്റ്റിൽ മാധ്യമ പ്രവർത്തനവും ഉൾപ്പെട്ടിരുന്നു. കുറച്ച് മാസങ്ങൾക്കകം കോർപറേറ്റ് ഉടമസ്ഥതയിലോ, അവരുടെ നിയന്ത്രണത്തിലോ ഉള്ള പ്രധാന മാധ്യമ സ്ഥാപനങ്ങൾ ഒക്കെ മൂവായിരത്തോളം ആളുകളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ഇത് തന്നെയും നിർബന്ധിത രാജിയിലൂടെയും…
ബിൽക്കീസ് ബാനു കേസ്: കുറ്റവാളികളുടെ മോചനം സാധ്യമായത് എങ്ങനെ?
ബലാത്സംഗത്തിനും കൊലപാതകത്തിനും ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ട 11 പേർ, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ, ഗുജറാത്തിലെ ഗോധ്ര ജയിലിൽ നിന്നും തങ്ങളുടെ അനുയായികളുടെ ആരവങ്ങൾ ഏറ്റുവാങ്ങി മോചിതരായിരിക്കുകയാണ്. 2002 ഗുജറാത്ത് വംശഹത്യക്കിടെ, ദഹോദ് ജില്ലയിലെ ബിൽക്കീസ് ബാനു എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനും ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും 2008 ലാണ് ഇവർ ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. അവർ ചെയ്‌ത കുറ്റകൃത്യങ്ങളുടെ ഭീകര സ്വഭാവം കോടതി അന്ന് നിരീക്ഷിക്കുകയുണ്ടായി. ബാനുവിന്റെ മൂന്ന്…
ഇവർ വിചാരണ തടവുകാർ!
നാഷണൽ ക്രൈം ബ്യൂറോയുടെ 2020 ലെ പ്രിസൻ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ വിവിധ ജയിലുകളിൽ 4,88,511 തടവുകാരാനുള്ളത്. ഇതിൽ 3,71,848 പേർ വിചാരണ തടവുകാരാണ്. 3590 രാഷ്ട്രീയ തടവുകാരും, വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 1,12,589 പേരുമുണ്ട്. എന്നാൽ, ഇന്ത്യൻ ജയിലുകളുടെ കപ്പാസിറ്റി അനുസരിച്ച് 4,14,033 ആളുകളെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു. രാജ്യത്തെ തടവുകാരിൽ 44.1 ശതമാനം (2,15,418 തടവുകാർ), 18-30ന് ഇടയിൽ പ്രായമുള്ളവരാണ്. 42.9 ശതമാനം (2,09,400 തടവുകാർ) 30 - 50ന് ഇടയിൽ…
ഇന്ത്യൻ ജയിലുകളിൽ എത്ര പേർ മരിക്കുന്നു!?
സർക്കാർ കണക്കുകൾ അനുസരിച്ച് ജയിലിൽ വെച്ച് മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. 2019ൽ 1764 ആളുകളാണ് മരണപ്പെട്ടതെങ്കിൽ 2020ലേക്ക് എത്തുമ്പോൾ അത് 1887 ആയി. ഇവയിൽ വലിയൊരു ശതമാനവും സ്വാഭാവിക മരണങ്ങളെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019ൽ 1538 മരണങ്ങളും, 2020 ൽ 1642 മരണങ്ങളും ജയിലുകളിൽ സംഭവിച്ചു. സംസ്ഥാനങ്ങൾ തയാറാക്കിയ കണക്കനുസരിച്ച് സ്വാഭാവികം എന്ന് രേഖപെടുത്തിയതിൽ, 1542 ആളുകൾ രോഗം ബാധിച്ചും 100 ആളുകൾ വാർധക്യം മൂലവുമാണ് മരണപ്പെട്ടിട്ടുള്ളത്. രോഗബാധിതരിൽ 480 ആളുകൾ ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണവും 224…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.