Skip to content Skip to sidebar Skip to footer

Top Facts

ആഗോള സൂചികകളിൽ ഇന്ത്യയുടെ സ്ഥാനമെവിടെ?
എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കഴിഞ്ഞ നമ്മുടെ രാജ്യത്തിൻ്റെ ചില മറുവശങ്ങൾ കൂടി. ആഗോള സൂചികകളുടെ അടിസ്ഥാനത്തിൽ നാം പല രംഗത്തും എവിടെ എത്തിനിൽക്കുന്നുവെന്ന് ഫാക്റ്റ്ഷീറ്റ്സ് പരിശോധിക്കുന്നു. നാം തിരുത്തേണ്ട മേഖലകൾ ഏതൊക്കെയെന്ന് തിരിച്ചറിയുക മുന്നോട്ട് പോകാൻ അനിവാര്യമാണ്. 1 . മാധ്യമ സ്വാതന്ത്ര്യ സൂചിക 180 ഓളം രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകരുടെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള താരതമ്യമാണ് മാധ്യമ സ്വാതന്ത്ര്യ സൂചിക. 2002 ൽ ഈ സൂചിക പ്രകാരം 80 ആം സ്ഥാനത്തുണ്ടായിരുന്ന…
സുപ്രീംകോടതി പോലും പറയുന്നു, ജാമ്യ നടപടികൾക്ക് പുതിയ നിയമം വേണം.
രാജ്യത്തെ ജയിലുകളുടെ ദുരവസ്ഥയും വർധിക്കുന്ന വിചാരണാ തടവുകാരുടെ എണ്ണവും ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ജാമ്യ നടപടികൾ കാര്യക്ഷമമാക്കാൻ പ്രത്യേക നിയമം നിലവിൽ കൊണ്ടുവരണമെന്ന് 2022 ജൂലായ് 11-ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുകയുണ്ടായി. “ജാമ്യം അനുവദിക്കൽ കാര്യക്ഷമമാക്കുന്നതിന് ജാമ്യ നിയമത്തിന്റെ സ്വഭാവത്തിൽ പ്രത്യേക നിയമം കൊണ്ടുവരുന്നത് കേന്ദ്രത്തിനു പരിഗണിക്കാവുന്നതാണ്”- ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജയിലുകളിലെ ദാരുണമായ സാഹചര്യത്തിൽ വിചാരണത്തടവുകാർ തിങ്ങി പാർക്കേണ്ടി വരുന്നതും, രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ആശ്രദ്ധമായ…
4.6 കോടി കേസുകൾ കെട്ടിക്കിടക്കുന്നു.
2022 ഓഗസ്റ്റ് രണ്ടു വരെയുള്ള കണക്കനുസരിച്ച്‌ 71,411 കേസുകൾ തീർപ്പുകൽപ്പിക്കാതെ സുപ്രീം കോടതിയിൽ കെട്ടികിടക്കുന്നുവെന്ന് ഓഗസ്റ്റ് 4ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിക്കുകയുണ്ടായി. അതിൽ 56,365 സിവിൽ കേസുകളും 15,076 ക്രിമിനൽ കേസുകളുമാണുള്ളത്. 10,491-ലധികം കേസുകൾ ഒരു ദശാബ്ദത്തിലേറെയായി പരമോന്നത കോടതിയിൽ കെട്ടി കിടക്കുകയാണെന്നും മന്ത്രി അറിയിച്ചു. 18,134 കേസുകൾ അഞ്ച് വർഷത്തിലേറെയായി തീർപ്പ് കൽപ്പിക്കാതെ കിടക്കുന്നുണ്ട്. സുപ്രിം കോടതി നൽകിയ വിവരമനുസരിച്ചാണ് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. 2022 ജൂലൈ 29…
1947-2022 അഭിമാനത്തോടെ, തലയുയർത്തി 75 വർഷങ്ങൾ!
നസീൽ വോയ്സി സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ 75 വർഷങ്ങളെ എങ്ങനെ വിലയിരുത്തണം? സ്വതന്ത്ര, ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് ഏഴരപ്പതിറ്റാണ്ട് കൊണ്ട് നാം താണ്ടിയ ദൂരം അഭിമാനിക്കാൻ വക നൽക്കുന്നതാണോ, അതോ നിരാശയുടേതാണോ? ഓരോരുത്തരും ജീവിക്കുന്ന സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം, വിരുദ്ധ ദിശകളിലേക്ക് സഞ്ചരിച്ചേക്കാം. പൊതുവായി വിലയിരുത്തുമ്പോൾ, ലോകരാജ്യങ്ങളിലെ സമപ്രായക്കാരോട് തട്ടിച്ചുനോക്കുമ്പോൾ, കടന്നുവന്ന വഴികളും പ്രതിസന്ധികളും അതിജീവനങ്ങളും പരിഗണിക്കുമ്പോൾ, അഭിമാനത്തോടെ തലയുയർത്തി നിൽക്കുക തന്നെയാണ് നമ്മുടെ …
സ്വച്ഛ് ഭാരതും ജൽ ജീവനും: എന്നിട്ടും ഇന്ത്യയിൽ കോളറ പടരുന്നു!?
ഈ വർഷം ജൂലൈയിൽ, മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആരോഗ്യവകുപ്പ് 354 കോളറ കേസുകൾ രേഖപ്പെടുത്തുകയുണ്ടായി. ഇത് ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലേതിൽ വെച്ച് ഏറ്റവും വലിയ രോഗവ്യാപന നിരക്കാണ്. എന്നാൽ ഔദ്യോഗിക കണക്കുകളിൽ 18 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചതായി കാണുന്നുള്ളൂ. “ഒരു ഗ്രാമത്തിൽ കോളറ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ആ ഗ്രാമത്തിൽ നിന്ന് എല്ലാ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കില്ല. ഞങ്ങൾ അതിനെ 'എപ്പിഡെമിയോളജിക്കൽ' ആയി ബന്ധിപ്പിച്ചുകൊണ്ട് രോഗികളെ ചികിത്സിക്കുകയാണ് ചെയ്യുക." അമരാവതി ജില്ലയുടെ അഡീഷണൽ ജില്ലാ ഹെൽത്ത് ഓഫീസർ…
സാമ്പത്തിക സ്വയം ഭരണാവകാശം വികസനത്തിലേക്കുള്ള വഴിയാണ്.
ധരണിധരൻ പാർലമെൻ്റിലെ ചോദ്യോത്തര വേളയിൽ, വിലകയറ്റത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയം ഭരണാവകാശം പരിമിതമാണെന്നിരിക്കെ, ജി.എസ്.ടി അടക്കമുള്ള പരോക്ഷ നികുതി വർധനവ് മൂലം വിലക്കയറ്റവും അസമത്വത്തിവും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളം- തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കൃത്യമായ ഇടപെടലുകളിലൂടെ പണപെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നത് പാടെ വിസ്മരിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം. വളരുന്ന അസമത്വം…
ബംഗാളിലെ കസ്റ്റഡി മരണങ്ങൾ യാദൃശ്ചികമോ?
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂർ സെൻട്രൽ കറക്ഷണൽ ഹോമിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ, അബ്ദുൾ റസാക്ക്, ജിയാവുൽ ലസ്കർ, അക്ബർ ഖാൻ, സെയ്ദുൽ മുൻസി എന്നീ നാലു പേർ ഒരാഴ്ചക്കിടെ മരണപ്പെടുകയുണ്ടായി. എന്നാൽ പോലീസ് ഇതിനെ “യാദൃശ്ചികം” എന്നാണ് വിശേഷിപ്പിച്ചത്. മരിച്ച നാലുപേരെയും ജൂലൈ അവസാനം വെവ്വേറെ കേസുകളിൽ പശ്ചിമ ബംഗാൾ പൊലീസ് പിടികൂടിയതാണ്. മരണപ്പെട്ടവരുടെ ബന്ധുക്കൾ മരണകാരണങ്ങളിൽ സംശയം ഉന്നയിക്കുകയും, മരണത്തിലെ ദുരൂഹത അന്വേഷിക്കാണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവർ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്…
ഇങ്ങനെ ഇൻ്റർനെറ്റ് തടഞ്ഞാൽ പിന്നെന്ത് ഡിജിറ്റൽ ഇന്ത്യ…!?
2014ൽ അധികാരത്തിൽ വരുമ്പോൾ ബി.ജെ.പി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഡിജിറ്റൽ ഇന്ത്യ. ഇന്ത്യയെ ഡിജിറ്റലി ശാക്തികരിക്കപ്പെട്ട സമൂഹമാക്കുക, ഓരോ പൗരനും ഉപയോഗയോഗ്യമായ അടിസ്ഥാന ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയായിരന്നു ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ. എന്നാൽ, ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാജ്യത്ത് കഴിഞ്ഞ പതുവർഷത്തിനിടയിൽ ഡിജിറ്റൽ വിനിയോഗത്തിന്റെ അടിസ്ഥാന ഉപകരണമായ ഇന്റർനെറ്റ് സംവിധാനം എത്ര തവണ നിശ്ചലമാക്കി എന്ന കണക്ക് പരിശോധിച്ചാൽ, ഡിജിറ്റൽ ഇന്ത്യയിലേക്കെത്താൻ ഇനിയും ഏറെ ദൂരമുണ്ടെന്ന് മനസ്സിലാകും. കഴിഞ്ഞ…
നീതി നിഷേധത്തിന്റെ നാല് വർഷങ്ങൾ
അട്ടപ്പാടിയിൽ ആൾകൂട്ടകൊലപാതകത്തിന് ഇരയായ ആദിവാസി യുവാവ് മധുവിന്റെ കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട് എസ്‌.സി/എസ്.ടി പ്രത്യേക കോടതി അറിയിക്കുകയുണ്ടായി. ദിവസവും അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കണമെന്നും ഓഗസ്റ്റിൽ വിചാരണ പൂർത്തിയാക്കണമെന്നും ഹൈകോടതി നിർദേശത്തെ തുടർന്നായിരുന്നു നടപടി. എന്നാൽ, കേരള സമൂഹത്തിൽ വേരിറങ്ങിയിട്ടുള്ള ജാതിബോധത്തിനു നേരെ വിരൽചൂണ്ടുന്ന ഈ ക്രൂരകൃത്യം നടന്ന് നാല് വർഷത്തിനു ശേഷമാണ് കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. ഇക്കാലയളവിൽ നിരവധി തടസ്സങ്ങൾ ഈ കേസിനു മുന്നിലുണ്ടായി; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസം…
കാട്ടിൽനിന്ന് ഞങ്ങൾ മടങ്ങാതിരുന്നത് ഇതുകൊണ്ടാണ്.
('ആരണ്യകത്തിന്റെ സംസ്കാര'മെന്ന കവിത സമാഹാരത്തിൽനിന്ന്) ജിതേന്ദ്ര വാസവ അരക്കില്ലത്തിൽ നിങ്ങൾ ഞങ്ങളുടെ പൂർവ്വികരെ ജീവനോടെ ചുട്ടെരിച്ചു അവരുടെ തള്ളവിരലുകൾ മുറിച്ചുമാറ്റി സഹോദരരെ തമ്മിൽത്തമ്മിൽ യുദ്ധം ചെയ്യിപ്പിച്ച് കൊന്നു സ്വന്തം വീടുകൾ ചുട്ടെരിക്കാൻ നിങ്ങളവരെ പ്രേരിപ്പിച്ചു നിങ്ങളുടെ ആ നശിച്ച സംസ്കാരവും അതിന്റെ ഭീകരമായ മുഖവും കാരണമാണ് ഞങ്ങൾ കാടുകളിൽനിന്ന് മടങ്ങാതിരുന്നത് മരത്തിൽനിന്ന് ഒരില കൊഴിയുമ്പോലെ മണ്ണോട് ചേരുന്നതാണ് മരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കല്പം സ്വർഗ്ഗത്തിലല്ല ദൈവങ്ങളെ ഞങ്ങൾ അന്വേഷിക്കുന്നത് പ്രകൃതിയിലാണ് ജീവനില്ലാത്താവയ്ക്ക് ഞങ്ങളുടെ ജീവിതത്തിൽ സ്ഥാനമില്ല. പ്രകൃതിയാണ് ഞങ്ങളുടെ…
ഗസ്സ : ആക്രമണവും നാശനഷ്ടങ്ങളും ചിത്രങ്ങളിലൂടെ.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 44 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഗസ്സ കേന്ദ്രീകരിച്ചു ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 350 ൽ പരം പേർക്ക് പരിക്കേറ്റതായും പറയുന്നു. ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് കമാൻഡർ ബസ്സാം അൽ സാദിയെ ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിൽ അറസ്റ്റ് ചെയ്തതു മുതലാണ് ആക്രമണങ്ങൾ തുടങ്ങുന്നത്. ആക്രമണത്തിൽ മറ്റൊരു ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പെൺകുട്ടിയുടെ…
പരിഹാരമില്ലാതെ തുടരുന്ന കർഷക ആത്മഹത്യകൾ
2018-ന് ശേഷം രാജ്യത്തുടനീളം ഓരോ വർഷവും 5,000ൽ പരം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് അടുത്തിടെ രാജ്യസഭയിൽ അവതരിപ്പിച്ച റിപോർട്ടിൽ കൃഷി മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാഗം രാഘവ് ഛദ്ദ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങൾ അവതരിപ്പിച്ചത്. കണക്കുകൾ പ്രകാരം 2020ൽ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5,570 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിൽ 2,567 പേർ മഹാരാഷ്ട്രയിൽ…
ആ സബ്‌സിഡി ഒഴിവാക്കുകയാണോ?
2013ൽ യു.പി.എ സർക്കാരിന്റെ കീഴിലാണ് പഹൽ എന്ന് ചുരുക്കി വിളിക്കുന്ന (ഡയറക്ട് ബെനിഫിറ്റ്‌സ് ഫോർ ദ എൽ.പി.ജി. കൺസ്യൂമേഴ്‌സ് സ്‌കീം) പ്രത്യക്ഷ ഹസ്തന്തരിത് ലാഭ് ആരംഭിച്ചത്. പദ്ധതി തുടങ്ങിയ ഉടനെ കോടതി ഇടപെട്ട് നിർത്തിവെച്ചിരുന്നു. അതിനുശേഷം 2014ൽ സബ്‌സിഡി ലഭിക്കുന്നതിന് ആധാർ വേണമെന്ന നിബന്ധന ഒഴിവാക്കിയാണ് പഹൽ പേരിട്ട പദ്ധതി വീണ്ടും തുടങ്ങിയത്. മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇത് പരിഷ്കരിച്ച് രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കാൻ തുടങ്ങി. ഈ പദ്ധതിക്ക് കീഴിൽ, ഉപഭോക്താക്കൾ ഒരു ഗാർഹിക എൽ.പി.ജി…
ഐ.ഐ.എമ്മും ഐ.ഐ.ടികളും പക്ഷാപാതിത്വത്തിൽ മുൻപന്തിയിൽ.
സുഭജിത് നസ്കർ കഴിഞ്ഞ വർഷം നവംബറിൽ ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം, അഡ്മിഷനുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യുവാനുള്ള സാവകാശം ഒരു ദളിത് വിദ്യാർത്ഥിക്ക് നൽകാൻ ഐ.ഐ.ടി ബോംബെ അധികാരികളോട് നിർദ്ദേശിച്ചിരുന്നു. തക്ക സമയത്ത് ഫീസ് നൽകാൻ കഴിയാത്തതിനാൽ സീറ്റ്‌ നഷ്ടപ്പെടും എന്ന ഘട്ടത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്. ജസ്റ്റിസ്‌ ഡി. വൈ ചന്ദ്രചൂഡൻ, ഐ.ഐ.ടി ബോംബെയെ കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി. "അവൻ ഒരു…
അത് 10,000 കോടിയും കടന്നു!
പൗരന്മാർക്കോ കോർപ്പറേറ്റുകൾക്കോ, ഒരു ബാങ്കിൽ നിന്ന് വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറാൻ കഴിയുന്ന പണ ഉപകരണങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. അവയുടെ 21-ാമത് വിൽപ്പന 2022 ജൂലൈ ഒന്നിനും, ജൂലൈ പത്തിനും ഇടയിൽ കേന്ദ്ര സർക്കാർ നടത്തുകയുണ്ടായി. 2018-ൽ ആരംഭിച്ച ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന 389.5 കോടി രൂപ വർധിച്ച്, 10,246 കോടി രൂപയായി ഉയർന്നിരിക്കുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. ഇലക്ട്‌റൽ ബോണ്ടുകൾ പലിശരഹിതമാണ്, അവ കൈപ്പറ്റിയതായി ആരും…
എല്‍.ഐ.സിയുടെ അറിഞ്ഞുകൊണ്ടുള്ള പരാജയം!
സിദ്ധിഖുൽ അക്ബർ ഏറെ കെട്ടിഘോഷിക്കപ്പെടുന്ന കാര്യങ്ങള്‍ മികച്ച നിലയിൽ എത്തിയില്ലെങ്കില്‍ അതുണ്ടാക്കുന്ന നിരാശയും വലുതായിരിക്കും. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ചരിത്ര നിമിഷങ്ങളെന്ന് വിശേഷിപ്പിച്ച എല്‍.ഐ.സിയുടെ ഐ.പി.ഒയിൽ ഉണ്ടായിരിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണികളെല്ലാം തകര്‍ച്ചയിലേക്ക് നീങ്ങിയതിനാല്‍ ഇത് എല്‍.ഐ.സിയുടെ ഐ.പി.ഒയില്‍ പ്രതിഫലിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതുകാരണമാണ് ഐ.പി.ഒയുടെ ഓഹരികള്‍ വെട്ടിക്കുറച്ചത്. ആദ്യം അഞ്ച് ശതമാനം ഓഹരികളായിരുന്നു പ്രാഥമിക വില്‍പ്പനയിലൂടെ കൈമാറാന്‍ തീരുമാനിച്ചിരുന്നതെങ്കിലും വിപണിയില്‍ പ്രതികൂല സാഹചര്യമാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് 3.5 ശതമാനമാക്കി വെട്ടിക്കുറച്ചത്.…
ഈ ശ്രമം രാജ്യത്തെ വിഭജിക്കും.
രഘുറാം രാജൻ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ) വലിയൊരു വിഭാഗം വരുന്ന ന്യൂനപക്ഷത്തെ വെറും രണ്ടാം തരം പൗരന്മാരാക്കി മാറ്റാനുള്ള ശ്രമങ്ങൾ രാജ്യത്തെ ആഭ്യന്തര കലഹത്തിലേക്ക് നയിക്കുകയും വിഭജിക്കുകയും ചെയ്യും. ഭൗമരാഷ്ട്രീയ കലാപത്തിന്റെ ഈ കാലത്ത് പ്രദേശികമായും വിദേശ ഇടപെടലുകൾ വഴിയും അത് ഇന്ത്യയെ ദുർബലപെടുത്തും. ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നത് ഒരിക്കലും നന്മയിലേക്ക് നയിക്കില്ല. ശ്രീലങ്കയുടെയുടെ അനുഭവം അതാണ്. രാഷ്ട്രീയക്കാർ ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്, തൊഴിൽ പ്രതിസന്ധിയെ വഴിതിരിച്ചുവിടാൻ ശ്രമിക്കുമ്പോൾ എന്ത് സംഭവിക്കും…
ആ രേഖ എവിടെപ്പോയി?
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന ആക്രമണങ്ങൾ സംബന്ധിച്ച് യാതൊരു വിവരങ്ങളും കേന്ദ്ര സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പൊതുക്രമവും പോലീസും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിന് കീഴിലുള്ള വിഷയങ്ങളായതുകൊണ്ട്, സംസ്ഥാന സർക്കാരുകളാണ് ക്രമസമാധാനം, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ, ശിക്ഷാനടപടികൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ സൂക്ഷിക്കുന്നതെന്ന് രേഖാമൂലമുള്ള മറുപടിയിൽ സ്‌മൃതി ഇറാനി പറഞ്ഞു. "സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന…
അപേക്ഷകർ 22.5 കോടി, ജോലി ലഭിച്ചത് 7.22 ലക്ഷത്തിന് മാത്രം.
കേന്ദ്ര സർക്കാർ സർവീസിൽ ജോലിക്ക് അപേക്ഷിച്ച 22.05 കോടിയിൽ, 7.22 ലക്ഷം പേർ മാത്രമാണ് 2014 മുതൽ റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് പാർലമെന്റിൽ ഗവൺമെൻ്റിൻ്റെ വെളിപ്പെടുത്തൽ. തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് എം.പി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ലോക്‌സഭയിൽ ഇത് സംബന്ധിച്ച ഡാറ്റ അവതരിപ്പിച്ചത്. കേന്ദ്ര സർക്കാർ തസ്തികകളിൽ ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടന്നത്, ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന 2019-'20-ലാണ്. 1.47 ലക്ഷം പേരാണ്…
അവർ വിവേചനം നേരിടുന്നുണ്ട്, പാർലമെന്ററി സമിതി റിപ്പോർട്ട്.
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ ഡോക്ടർമാരും വിദ്യാർത്ഥികളും വിവേചനം നേരിടുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. വിവേചനം തടയുന്നതിന്, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരെ നിയമിക്കുക, വിദ്യാർത്ഥികളുടെ പേര് നോക്കാതെ അവരെ വിലയിരുത്തുക തുടങ്ങി നിരവധി ശുപാർശകൾ സമിതി മുന്നോട്ടുവെച്ചിരിക്കുന്നു. എയിംസ് കേന്ദ്രീകരിച്ച് സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്ക് വിശകലനം ചെയ്യുന്നതിനിടെയാണ് പട്ടികജാതി-പട്ടികവർഗ ക്ഷേമം സംബന്ധിച്ച പാർലമെന്ററി പാനൽ ഈ പ്രസ്താവനകൾ നടത്തിയത്. 'എസ്‌.സി/എസ്‌.ടി ഡോക്ടർമാരെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.