Skip to content Skip to sidebar Skip to footer

Top Facts

ബ്രാഹ്മണവിരുദ്ധ മുദ്രാവാക്യം ഉയർത്തിയ വിദ്യാർത്ഥികൾക്കെതിരെ അക്രമം: പ്രചരിക്കുന്നത് വ്യാജ ചിത്രം.
ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ (ജെ.എൻ.യു) ഭിത്തിയിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതിന്റെ പേരിൽ ആക്രമിക്കപ്പെട്ടു എന്ന പേരിൽ ചില വിദ്യാർഥികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരാണ് പ്രസ്തുത മുദ്രാവാക്യങ്ങൾ എഴുതിയത് എന്ന് ഇതുവരെയും കണ്ടുപിടിക്കപ്പെട്ടില്ല. ജെ.എൻ.യുവിൻ്റെ ചുവരുകളിൽ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയവർ എന്നും, അവർ ആക്രമിക്കപ്പെട്ടു എന്നും വാദിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വസ്തുത ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം അഖില ഭാരതി വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങൾ…
കോടികളുടെ പരസ്യക്കച്ചവടം കൊഴുപ്പിക്കുന്നത് ആരെയൊക്കെയാണ്!?
2014 മുതൽ പരസ്യങ്ങൾക്കായി ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ ചെലവഴിച്ചത് 6491.56 കോടി രൂപ. വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ, സി.പി.ഐ എം.പി മുനിയൻ സെൽവരാജിന്റെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിൽ അവതരിപ്പിച്ചതാണ് ഈ കണക്ക്. ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിനായി 3,260.79 കോടി രൂപ ചെലവഴിച്ചപ്പോൾ, 3,230.77 കോടിയാണ് അച്ചടി മാധ്യമങ്ങൾക്ക് നൽകിയത്. ഇലക്ട്രോണിക് മീഡിയയിൽ ഏറ്റവും കൂടുതൽ ചെലവഴിച്ചത് 2016-17 സാമ്പത്തിക വർഷത്തിലാണ്, 609.15 കോടി രൂപ. 2015-16 സാമ്പത്തിക…
Rahul Gandhi talking in public meetin g
‘ജൽവാറിലെ ഭാരത് ജോഡോ യാത്ര’: പ്രചരിക്കുന്നത് വ്യാജ ചിത്രം
സെപ്റ്റംബർ ഏഴിന് ആരംഭിച്ച, രാഹുൽ ഗാന്ധിയുടെ നേത്യത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പര്യടനം തുടരുകയാണ്‌. മുഖ്യധാരാ മാധ്യമങ്ങൾ പലതും യാത്ര സംപ്രേഷണം ചെയ്യാനോ എഴുതാനോ മടിക്കുമ്പോഴും യാത്രയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും മറ്റ് വിവരങ്ങളും നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലെ ജൽ വാറിൽ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതാണ് എന്ന പേരിൽ രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, അത് ഭാരത് ജോഡോ യാത്രയുടേതല്ലെന്നും വാർത്തകൾ വന്നിരുന്നു. പ്രസ്തുത ചിത്രങ്ങളുടെ വസ്തുത പരിശോധിക്കുന്നു.…
വിഴിഞ്ഞം സമരം; തെറ്റിദ്ധരിപ്പിക്കുന്ന ശേഖര്‍ ഗുപ്ത
ഡിസംബർ ഒന്നിന് ദ പ്രിന്‍റിന്‍റെ വാര്‍ത്താ വിശകലന പരിപാടിയായ കട്ട് ദ ക്ലട്ടറില്‍ 'What's Adani Vizhinjam, Catholic clergy leads protests & unites Hindu/Muslim, CPM/BJP' എന്ന തലക്കെട്ടിൽ, എഡിറ്റര്‍ ശേഖര്‍ ഗുപ്ത വിഴിഞ്ഞം സമരം വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ദ പ്രിന്റിന്റെ റിപോര്‍ട്ടര്‍ ദിവസങ്ങളോളം കേരളത്തിൽ താമസിച്ച് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിരീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. ശേഖര്‍ ഗുപ്തയുടെ വാദങ്ങളിലെ വസ്തുതകള്‍ പരിശോധിക്കുന്നു; സമരത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതും, സി.പി.എം അദാനിക്കൊപ്പം…
Cristiano Ronaldo and national teem coach
ലോകകപ്പിനിടെ ക്രിസ്റ്റിയാനോ ദേശീയ ടീം വിടുമെന്ന വാർത്ത തെറ്റ്
ലോകകപ്പിൽ സ്വിറ്റ്സർലാന്റിനെതിരെ നടന്ന പ്രീ കോർട്ടർ മത്സരത്തിൽ, ആദ്യ പതിനൊന്നിൽ ഉൾപെടുത്താത്തതിനെ തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ദേശീയ ടീം വിടുന്നതായ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്രൂപ് ഘട്ടത്തിലെ കൊറിയക്കെതിരായ അവസാന മത്സരത്തിൽ, കളിക്കിടെ പിൻവലിച്ചതും താരത്തെ ചൊടിപ്പിച്ചിരിന്നു എന്ന വാർത്തകൾ ഉണ്ട്. തുടർന്ന് പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ഫെർണാണ്ടോ സാന്റോസുമായി തർക്കമുണ്ടായെന്നും, ക്രിസ്റ്റിയാനോ ദേശീയ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ഈ വ്യാഴാഴ്ച മുതൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, വാർത്ത നിഷേധിച്ച് കൊണ്ട്…
പ്രതിമാസം 16 ലക്ഷം തൊഴിൽ: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് തെറ്റ്
നവംബർ 24ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്‌.ഒ) ശമ്പള പട്ടിക സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച്, കേന്ദ്ര സർക്കാർ പ്രതിമാസം ശരാശരി 15 മുതൽ 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് രാജസ്ഥാനിലെ അജ്മീറിൽ നടന്ന റോസ്ഗാർ മേളയിൽ (തൊഴിൽ മേള) സംസാരിക്കവെ അവകാശപ്പെട്ടിരുന്നു. മന്ത്രിയുടെ വാദത്തിന്റെ വസ്തുത പരിശോധിക്കുന്നു. എന്താണ് ഈ.പി.എഫ്.ഒ? തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിയമപരമായ സ്ഥാപനമാണ് ഇ.പി.എഫ്.ഒ. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ്…
2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങൾ നടന്നിട്ടില്ലെന്ന വാദം തെറ്റ്.
"2002ല്‍ ബി.ജെ.പി 'പഠിപ്പിച്ച പാഠം' എന്ത്?" എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor's Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു. അമിത് ഷായുടെ പരാമർശം: "… എന്നാൽ 2002-ൽ…
ഇന്ത്യയിൽ മതപരിവർത്തനത്തിന് ആമസോൺ ഫണ്ട് ചെയ്യുന്നുവെന്ന് ഓർഗനൈസർ: വസ്തുത പരിശോധിക്കുന്നു
അസമിലും ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്നും അതിന് പ്രമുഖ ഓൺലൈൻ കച്ചവട സ്ഥാപനമായ ആമസോൺ ഫണ്ട് ചെയ്യുന്നു എന്നുമാണ് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനിലൂടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് വേണ്ടി ആമസോൺ ഫണ്ട് ചെയ്യുന്നു എന്നാണ് വാദം. പ്രസ്തുത സംഘടനയുടെ ഇന്ത്യൻ പതിപ്പായ ഓൾ ഇന്ത്യ മിഷൻ എന്ന സംഘടനയിലൂടെയാണ് ഇന്ത്യയിൽ പരിവർത്തന ശ്രമങ്ങൾ നടക്കുന്നത് എന്നും അതിന് ആമസോൺ ഫണ്ടിംഗ് നടത്തുന്നു എന്നുമാണ് ആരോപണം.…
ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച 'ലവ് ജിഹാദ്: മൈ അബ്ദുല്‍ ഈസ് ഡിഫറന്‍റ്' എന്ന ലേഖനത്തിലെ വസ്തുതകള്‍ എന്താണ്? ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. ഓർഗനൈസറിന്‍റെ ഓണ്ലൈൻ പതിപ്പിൽ, ഭാരത് എന്ന സെക്ഷനില്‍ 'ഫാക്റ്റ് ചെക്' വിഭാഗത്തിലാണ് ഡോ.ഗോവിന്ദ് രാജ് ഷേണായ് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത്. കൊലപാതകത്തില്‍ കുറ്റാരോപിതനായ, ശ്രദ്ധയുടെ ലിവ് ഇന്‍ പാര്‍ട്ണർ അഫ്താബ് അമീന്‍ പൂനാവാലയ്‌ക്കെതിരെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചുള്ള പ്രചരണം കൊലപാതക വാര്‍ത്തയുടെ തൊട്ടുപിന്നാലെ തന്നെ ഉയർന്ന്…
അർജന്റീനയെ തോൽപിച്ച സൗദി ഫുട്‌ബോൾ ടീം അംഗങ്ങൾക്ക് റോൾസ് റോയ്സ് സമ്മാനം: പ്രചരിക്കുന്നത് വ്യാജ വാർത്ത.
ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനക്കെതിരെ അട്ടിമറി വിജയം കരസ്ഥമാക്കിയതിനെ തുടർന്ന് സൗദി അറേബ്യാ ഫുട്ബോൾ ടീമിലെ എല്ലാവർക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അത്യാഢംബര വാഹനമായ റോൾസ് റോയ്സ് നൽകുമെന്ന വാർത്ത ഏറെ പ്രചരിക്കപ്പെട്ടിരുന്നു. പല പ്രമുഖ പത്രങ്ങളും ചാനലുകളും പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന് ഹിന്ദുസ്ഥാൻ ടൈംസ്, എൻ ഡി ടിവി, ടൈംസ് നൗ തുടങ്ങിയ ദേശീയ മാധ്യമങ്ങളും ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, അടക്കമുള്ള മലയാള…
ഖത്തർ ലോകകപ്പ്: വംശീയത പടർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന രണ്ട് കണക്കുകൾക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതിൽ ഒന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്ത 6,500 മരണങ്ങൾ എന്ന കണക്കും, മറ്റൊന്ന് ആംനസ്റ്റി ഇന്റർനാഷണലിന് ഖത്തറിന്റെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ലഭിച്ച 15,000 എന്ന കണക്കുമായിരുന്നു. ഈ കണക്കുകളുടെ കൃത്യതയും, അതിന്റെ സത്യാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വസ്തുതാ പരിശോധനയാണ് ഇത്. ഖത്തറിൽ എന്താണ് സംഭവിക്കുന്നത്…
ലോകമൊന്നാകെ തൊഴിൽമാന്ദ്യം വർധിക്കുന്നു.
ആഗോളതലത്തിൽ, വൻകിട കമ്പനികൾ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കമ്പനികളാണ് ചിലവ് ചുരുക്കുന്നതിനും ഘടനാപരമായ ഭേദഗതികൾക്കുമായി ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ വർഷത്തെ 'ഫണ്ടിംഗ് വിന്റർ'ൽ, ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 'യൂണികോൺ' ഉൾപ്പടെയുള്ള മുൻനിര ടെക് കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. 2022ൽ മാത്രം, ഇന്ത്യയിലെ 44 സ്റ്റാർട്ടപ്പുകൾ 15,216 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ജോലികൾ നഷ്ടമായത് വിദ്യാഭാസ സാങ്കേതിക രംഗത്തുള്ളവർക്കാണ്. ഈ മേഖലയിലെ 14…
‘ദി കേരള സ്റ്റോറി’: സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
ഭാഗം - 2 കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെയുള്ള വ്യാജ ആരോപണത്തിന് പുറമെ, കേരളത്തെ കുറിച്ച് തെറ്റിധാരണ ജനിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ കൂടി സുദീപ്‌തോ സെൻ നടത്തുന്നുണ്ട്. കേവല വ്യാജാരോപണം എന്നതിനേക്കാൾ, ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഗുരുതര സ്വഭാവമുള്ളവയാണ് അവയിൽ പലതും. കേരളത്തിൽ ശരീഅത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന വില്ലേജുകൾ ഉണ്ട്. അവിടങ്ങളിൽ സ്കൂളുകൾ അടച്ച് പൂട്ടി മദ്രസകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല. കേരളത്തിൽ 25,000ത്തിൽ അധികം കോവിഡ് കേസുകൾ…
‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
'ദി കേരള സ്റ്റോറി' എന്ന പേരിൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസം മുൻപ് പുറത്ത് വരികയും വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തിരുന്നു. ടീസറിൽ അവസാനത്തിൽ കാണിക്കുന്ന സിനിമയുടെ പേരുള്ള ഭാഗം വെട്ടി മാറ്റി സാമൂഹിക മാധ്യമങ്ങളിൽ യഥാർത്ഥ സംഭവം ആയി തന്നെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമയും അതിന്റെ വിഷയവും കലാകാരന്റെ സ്വാതന്ത്ര്യം ആയതിനാൽ ഫാക്റ്റ്‌ഷീറ്റ്സ് ആ വിഷയം വസ്തുതാ പരിശോധനക്കായി പരിഗണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സുദീപ്‌തോ സെൻ,…
സംവരണവും രാഷ്ട്രീയവും: സ്വാതന്ത്ര്യലബ്ധി മുതൽ സാമ്പത്തിക സംവരണം വരെ.
മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ. സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ. 1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു…
വ്യാജ പ്രചാരണങ്ങൾ ആവർത്തിച്ച് ഒപ്പിന്ത്യ.
ഇന്ത്യൻ ഇംഗ്ലീഷ് വെബ് പോർട്ടൽ ആയ ഒപ്പിന്ത്യ പ്രമുഖ മാധ്യമ പ്രവർത്തകയായ സുചേത ദലാലിനെതിരെ വാർത്ത പ്രസിദ്ധികരിച്ചിരുന്നു. മെറ്റ - ദി വയർ വാർത്തകൾ വസ്തുത വിരുദ്ധമായി റിപ്പോർട്ട് ചെയ്ത ഉജ്ജ്വൽ കൃഷ്ണം ആണ് ഈ വാർത്തയും റിപ്പോർട് ചെയ്തിട്ടുള്ളത്. നവംബർ നാലിന് പ്രസിദ്ധികരിച്ച വാർത്തയിൽ, വയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവേക്കെതിരെയുള്ള മീ റ്റൂ ആരോപണങ്ങളുടെ അന്വേഷണം സുചേത ദലാൽ അട്ടിമറിച്ചു എന്നാണ് റിപ്പോർട്ട് സമർത്ഥിക്കുന്നത്. വിദേശ മാഗസിനായി…
വിഴിഞ്ഞം സമരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസുണ്ടെന്ന വാദം തെറ്റ്.
2022 നവംബർ ഒന്നിന്, 'കടപ്പുറത്തിന് കലാപമുദ്ര' എന്ന തലകെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചക്കിടയിൽ, വിഴിഞ്ഞം ജനകീയ സമര സമിതി പ്രതിനിധി, മുക്കോല സന്തോഷ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. വിഴിഞ്ഞം ഹാർബറിനെതിരെ സമരം ചെയ്യുന്നവർ രാജ്യദ്രോഹപരമായ പ്രഭാഷണങ്ങൾ നടത്തിയെന്നും, അവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ആയിരുന്നു മുക്കോല സന്തോഷിന്റെ ആരോപണം. മുക്കോല സന്തോഷിന്റെ വാദങ്ങൾ: "അവിടുത്തെ സമരപന്തലിൽ വിളിച്ചുപറയുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾ…
ഇ.ഡബ്ല്യു.എസ് വിധി: സുപ്രീം കോടതി അംബേദ്കറെ ഉദ്ധരിച്ചത് തെറ്റ്.
"സാമൂഹിക സൗഹാർദ്ദത്തിനായി, പത്ത് വർഷത്തേക്ക് മാത്രം സംവരണം ഏർപ്പെടുത്തുക എന്നതായിരുന്നു ബാബാ സാഹിബ് അംബേദ്കർ മുന്നോട്ട് വെച്ച ആശയം. എന്നാൽ, ഏഴ് പതിറ്റാണ്ടുകളായി അത് തുടർന്നു പോരുകയാണ്. സംവരണം ഒരു നിക്ഷിപ്ത താൽപ്പര്യമായി മാറുന്ന രീതിയിൽ അത് അനിശ്ചിതകാലത്തേക്ക് തുടരാൻ പാടില്ല. (The idea of Baba Saheb Ambedkar was to bring social harmony by introducing reservation for only ten years. However, it has continued past seven decades.…
തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസ്താവനകൾ: ന്യൂസ് 18 ചർച്ചകൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല
ന്യൂസ് 18 ഇന്ത്യയുടെ ഹിന്ദി പതിപ്പിൽ വൈകീട്ട് എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റാണ് 'ദേശ് നഹീ ഝുക്‌നേ ദേംഗേ' (രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല). നിലവിൽ ഇത് അവതരിപ്പിക്കുന്നത് അമന്‍ ചോപ്രയാണ്. 2021 സെപ്തംബറില്‍ സീ ന്യൂസില്‍നിന്നും രാജിവെച്ച അമന്‍ ചോപ്ര ഒക്ടോബറിലാണ് ന്യൂസ് 18 ഇന്ത്യയില്‍ ചേര്‍ന്നത്. ന്യൂസ് 18 നിന്റെ പ്രെെം ടെെം ഡിബേറ്റുകള്‍ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കെതിരെ 2022ല്‍ മാത്രം 9 പരാതികളാണ് ന്യൂസ് 18നെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ലഭിച്ചത്. അവയില്‍…
ആര്യാ രാജേന്ദ്രന്‍റെ കത്ത് പുറത്ത് വിട്ട വാർത്തയിൽ ഖേദം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകൻ: പ്രചരിക്കുന്ന ചിത്രം വ്യാജം.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജോലി നിയമനവുമായി ബന്ധപെട്ട്, സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിനെ തുടർന്നുണ്ടായ വിവാദത്തിൽ, വാർത്ത വ്യാജമാണെന്നും അതിൽ ഖേദിക്കുന്നു എന്നും മാധ്യമ പ്രവർത്തകൻ റഹീസ് റഷീദ് മീഡിയ വൺ ചാനലിലൂടെ പറയുന്നതായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. 'തിരുവനന്തപുരം മേയർ സ്ഥലത്ത് ഇല്ലാത്ത ദിവസം തയ്യാറാക്കി കൊടുത്തു എന്ന് പറഞ്ഞ വ്യാജ ലെറ്റർപാഡ് വിഷയം റിപ്പോർട്ട് ചെയ്തതിൽ ഖേദിക്കുന്നു' എന്നാണ് പ്രസ്തുത ചിത്രത്തിലുള്ള വാർത്ത. മീഡിയ വൺ ചാനലിന്റെ സ്ക്രീൻഷോട്ട് എന്ന…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.