Skip to content Skip to sidebar Skip to footer

muslim

ജഹാഗിർപുരി മുസ്‌ലിം വേട്ട : നാൾവഴി
1 ഏപ്രിൽ 16, ഹനുമാൻ ജയന്തി പ്രമാണിച്ച് ജഹാംഗീർപുരിയിൽ ശോഭാ യാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്ന് വർഗീയ കലാപം അരങ്ങേറി. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായതിന്റെ തൊട്ടുപിന്നാലെ നടന്ന കുടിയൊഴിപ്പിക്കൽ നടപടി ഇവിടെയും ആവർത്തിച്ചു. 2 ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർ പൂരി മേഖലയിൽ നടത്താനിരുന്ന ശോഭാ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സാമൂഹിക വിരുദ്ധരുടെയും കലാപകാരികളുടെയും അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഭാരതീയ ജനതാ…
ഖാർഗോൺ- മധ്യപ്രദേശ് കുടിയൊഴിപ്പിക്കലിൻ്റെ പിന്നാമ്പുറം!
  സംഭവം ഏപ്രിൽ ഒന്നിന്  രഘുവംഷി സമുദായം രാമനവമി ഘോഷയാത്ര നടത്തുന്നു. രാവിലെ 11 മണിയോടെ മുസ്ലീം ഭൂരിപക്ഷമുള്ള താലാബ് ചൗക്ക് പ്രദേശം ഭാഗികമായി തടഞ്ഞതിന് പോലീസും ഭാരതീയ ജനതാ പാർട്ടി ഭാരവാഹിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുന്നു. തർക്കം അവസാനിച്ച് ജാഥ മുന്നോട്ട് നീങ്ങി ഏകദേശം 12 മണിക്ക്  നഗരത്തിലെ രാമക്ഷേത്രത്തിൽ  സമാധാനപരമായി കലാശിച്ചു. എന്നാൽ തർക്കത്തിന് ശേഷം തലാബ് ചൗക്കിൽ രാമനവമി ഘോഷയാത്ര പോലീസ് തടഞ്ഞുവെന്ന അഭ്യൂഹം പരക്കുന്നു. "ഹിന്ദുക്കളെ രക്ഷിക്കാൻ" ഉച്ചകഴിഞ്ഞ് 3…
നിശബ്ദത ഒരു സാധ്യതയല്ല
ഇന്ത്യയിലെ ന്യുനപക്ഷ സമൂഹങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ ഭരണഘടനാ സ്ഥാപനങ്ങൾ ഉചിതമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള, മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രസ്താവന ഈയ്യിടെ പുറത്തു വരികയുണ്ടായി; "മുസ്ലിംകൾക്കെതിരെ പോർവിളികൾ നടക്കുമ്പോൾ വളരെ ആസൂത്രിതമായ നിശബ്ദതയാണ് രാജ്യത്തെ പല നേതാക്കളും പുലർത്തുന്നത്." ഇത്തരം അക്രമണാഹ്വാനങ്ങൾ യാഥാർഥ്യമാവാതിരിക്കാൻ പ്രസിഡന്റിന്റെ ഓഫീസ്, സുപ്രീം കോടതി, ഹൈകോടതി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്ന് പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങൾ വിദ്വേഷ പ്രചാരണത്തിൻ്റെ വാഹകരാവുന്നത് തടയണം രാജ്യത്തെ…
പോലീസിൽ ഹിജാബ് അണിഞ്ഞാൽ എന്താണ് ?
വിവിധ ലോക രാജ്യങ്ങളിലെ സുരക്ഷാ സേനകളിൽ ഇന്ന് ഹിജാബ് ധരിച്ച സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. മുസ്ലിം സ്ത്രീയുടെ വസ്ത്ര സംസ്കാരത്തിൻ്റെ ഭാഗമായ ഹിജാബ് പടിഞ്ഞാറൻ സെക്യുലർ രാജ്യങ്ങളിൽ ഉൾപ്പെടെ പോലീസ് യൂനിഫോമിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്‌കോട്ടലാ‌ൻഡിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് ഇനി ശിരോവസ്ത്രം ഉപേക്ഷിക്കാതെ തന്നെ പോലീസ് ഓഫീസർ ആകാം. വൈവിധ്യതയുടെ പരിപോഷണത്തിനും പോലീസ് സേനയുടെ സേവനം ലഭിക്കുന്ന ആളുകളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനുമുള്ള മാർഗമായിട്ടാണ് പുതിയ ഡ്രസ് കോഡ് നയം അംഗീകരിച്ചിട്ടുള്ളത്. "ഞങ്ങളുടെ യൂനിഫോമിലെ ഈ പരിഷ്കരണം…
മുസ്‌ലിം വിരുദ്ധ വിവേചനം വർധിക്കുന്നു!
മുസ്‌ലിംകളില്‍ 33%ത്തോളം പേർ ആശുപത്രികളില്‍ മതപരമായ വിവേചനം നേരിടുന്നുവെന്ന് ഓക്‌സ്ഫാം ഇന്ത്യയുടെ സര്‍വേ ഫലം.സ്ത്രീകളില്‍ 35% പേര്‍ക്ക് മറ്റൊരു സ്ത്രീയുടെ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടറുടെ ദേഹപരിശോധനക്ക് വിധേയമാകേണ്ടി വന്നിട്ടുള്ളതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. 28 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും 3890 പേരിൽ നടത്തിയ സർവേയുടെ ഫലമാണ് ചൊവ്വാഴ്ച്ച പുറത്തുവിട്ടത്. 2021 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളാണ് ഇതിനുവേണ്ടി ശേഖരിച്ചത്. 2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഉത്തരവ് (Charter of Patients'…
2020ൽ 506 മതം മാറ്റങ്ങൾ!
ക്രൈസ്തവ സഭകൾ ഇന്ത്യയിൽ നടത്തുന്ന മതപരിവർത്തനങ്ങൾ, അതിനുവേണ്ടി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറി സംഘങ്ങൾ, അവർ ചെലവഴിക്കുന്ന പണം, അവരിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരുടെ എണ്ണം തുടങ്ങിയവ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ക്രൈസ്തവ സഭകൾ സ്വയം തന്നെ ഒരു ധവളപത്രം പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും. 2020ൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത മതം മാറ്റത്തിൻ്റെ വിശദമായ കണക്കുകൾ അറിയാൻ ഈ ലേഖനം വായിക്കുക.... മത പരിവർത്തനത്തെക്കുറിച്ച് സംഘ് പരിവാറും ചില ക്രൈസ്തവ സഭകളും നടത്തുന്നത് കള്ളപ്രചാരണങ്ങൾ ആണെന്ന് കണക്കുകൾ പറയുന്നു. തങ്ങൾ…
ന്യൂനപക്ഷ വിദ്യാലയങ്ങളുടെ ഈ കണക്കുകൾ അറിയാമോ?
സാമുദായികാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 11.54% വരുന്ന ക്രിസ്ത്യൻ സമുദായം 71.96% സ്‌കൂളുകളാണ് നടത്തുന്നത്. 69.18% വരുന്ന മുസ്‌ലിം സമുദായം നടത്തുന്നത് 22.75 % സ്‌കൂളുകൾ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 9.78% വരുന്ന സിഖ് സമുദായം 1.54% സ്‌കൂളുകളാണ് നടത്തുന്നത്. 3.83% ജനസംഖ്യയുള്ള ബുദ്ധ സമുദായം 0.48% സ്കൂളുകളാണ് നടത്തുന്നത്. 1.9 ശതമാനം ജനസംഖ്യയുള്ള ജൈനർ 1.56 ശതമാനം സ്കൂളുകളും നടത്തുന്നുണ്ട്. മദ്‌റസകൾ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ സ്‌കൂളുകളും 'വിദ്യാഭ്യാസ അവകാശ'ത്തിന്റെയും സർവ്വശിക്ഷാ…
‘ജനസംഖ്യാ ജിഹാദ്’ തടയണം; ദൽഹിയിൽ മുഴങ്ങിയ മുസ്ലിംവിരുദ്ധ വർഗീയ മുദ്രാവാക്യങ്ങളുടെ അപകടങ്ങൾ
പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ജന്തർ മന്ദറിൽ, ഓഗസ്റ്റ് എട്ടാം തിയ്യതി, മുൻ ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയുടെ ആഹ്വാനത്തെത്തുടർന്ന് ഒത്തുകൂടിയ സംഘടനകളുടെയും അനുഭാവികളുടെയും പൊതുയോഗത്തിൽ പ്രകോപനപരമായ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. പരിപാടിയുടെ സംഘാടകർക്ക് അഞ്ച് പ്രധാന ആവശ്യങ്ങളാണ് ഉണ്ടായിരുന്നത്. ജനസംഖ്യ നിയന്ത്രണം, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കൽ, മതങ്ങളിൽ ഉടനീളം എല്ലാവർക്കും തുല്യ വിദ്യാഭ്യാസം, അനധികൃത കുടിയേറ്റത്തിനും പരിവർത്തനത്തിനും നിയന്ത്രണം എന്നിവ. ഇതിന്റ മറപിടിച്ചായിരുന്നു പ്രതിഷേധക്കാർ മുസ്ലീം വിരോധവും സമുദായ വിദ്വേഷവും…
യഥാർത്ഥ കണക്കിൽ മുസ്ലിംകൾ പിന്നിലാണ്!
രാജ്യത്തെ പൊതുവായ ജാതിബോധവും ഇസ്ലാമോഫോബിയയും ഇവിടെയും ഏതാണ്ട് അതേ അളവിൽ തന്നെ നില നിൽക്കുന്നതിനാലാണ് അധികാര വിഭവ പങ്കാളിത്തങ്ങളിൽ മുസ്ലിംകളിൽ ഇന്നും പിന്നാക്കം നിൽക്കുന്നത്. ആരോഗ്യമുള്ള ജനാധിപത്യ സംവിധാനത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അധികാര വിഭവ പങ്കാളിത്തത്തിൽ തുല്യതയാണ് ആവശ്യം. ഈ തുല്യത പൂർത്തിയാകുമ്പോഴാണ് സാമൂഹ്യനീതിയുണ്ടാകുക. അവിടെയാണ് സംവരണത്തിന്റെയും പ്രത്യേക ക്ഷേമ പദ്ധതികളുടെയും ആവശ്യകത. (കേരളത്തിലെ സംവരണ വിവാദവും സച്ചാർ - പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ രണ്ടാം ഭാഗം) മുസ്ലിം സ്കോളർഷിപ്പ്, മുസ്ലിം സംവരണം…
ദൽഹി ഹജ്ജ് ഹൗസിനെതിരെ തീവ്രഹിന്ദുത്വത്തിൻ്റെ പടയൊരുക്കം
ഹജ്ജ് ഹൗസിന്റെ നിർമ്മാണം രാജ്യത്തെ  തീവ്രവാദത്തിലേക്കും മുസ്ലീം ആധിപത്യത്തിലേക്കും നയിക്കുമെന്നാണ് ഇതിനെതിരെ രംഗത്തു വന്ന ഹിന്ദുത്വ വാദികൾ ആരോപിക്കുന്നത്. നികുതിദായകരുടെ പണം ഒരു മതസ്ഥലം നിർമ്മിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. പടിഞ്ഞാറൻ ദൽഹിയിലെ ദ്വാരക ഭർത്താൽ ചൗക്കിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നിരിക്കുന്നു. ഓഗസ്റ്റ് 06ന് വെള്ളിയാഴ്ച്ച ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം അനുസരിച്ച് ആയിരത്തിലധികം ആളുകളാണ് പ്രതിഷേധത്തിൽ തടിച്ചുകൂടിയത്. പ്രതിവർഷം ഏകദേശം 20,000 തീർത്ഥാടകർ ദൽഹിയി വഴി ഹജ്ജിന് പോകുന്നുണ്ട്.…
റഷാദ് ഹുസൈൻ അമേരിക്കൻ മതസ്വാതന്ത്ര്യത്തിൻ്റെ അംബാസിഡർ
"ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ റഷാദ് ഹുസൈന്റെയും ഖദീർ ഖാന്റെയും ആഴത്തിലുള്ള അനുഭവങ്ങൾ എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും  മതസ്വാതന്ത്ര്യത്തെ കൂടുതൽ ശക്തിപ്പെടുത്തും". ഐ.എ.എം.സി പ്രസിഡന്റ് സയ്യിദ് അഫ്സൽ അലി പറയുന്നു. അന്തർദേശീയ മതസ്വാതന്ത്ര്യത്തിനുള്ള അംബാസഡർ അറ്റ്-ലാർജ് സ്ഥാനത്തേക്ക് അമേരിക്കൻ മുസ്ലിമായ റശാദ് ഹുസൈനെ യു.എസ് പ്രസിഡൻ്റ് ജോൺ ബൈഡൻ നാമനിർദേശം ചെയ്തിരിക്കുന്നു. നീതിന്യായ വകുപ്പിൻ്റെ ദേശീയ സുരക്ഷാ കൗൺസിലിലെ മുതിർന്ന അംഗവും മറ്റു നിരവധി ചുമതലകൾ നിർവഹിച്ച വ്യക്തിയുമായ റഷാദ് ഹുസൈൻ ആഗോള…
മുസ്‌ലിം ജനസംഖ്യ; സംഘ് പരിവാർ പ്രചാരണം വസ്തുതാ വിരുദ്ധം
മുസ്ലീം ജനസംഖ്യയുടെ വളർച്ചാ നിരക്ക് ഹിന്ദുക്കളേക്കാൾ ഉയർന്നതാണെങ്കിലും, വ്യത്യസ്തരായ ഹിന്ദു, ആദിവാസി സമുദായങ്ങളുടെ കണക്കുകൾ മൊത്തം പരിശോധിച്ചാൽ ഇവ രണ്ടും സമമാണെന്ന്  വ്യക്തമാകും. രണ്ട് കുട്ടികളേ ഉണ്ടാകാൻ പാടുള്ളു എന്ന നയം പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ, ഇത്തരം നയങ്ങളുടെ ലക്ഷ്യം, നിശ്ചിത ഗ്രൂപ്പുകളുടെയോ, കമ്മ്യൂണിറ്റികളുടെയോ ജനസംഖ്യ നിയന്ത്രിക്കുക എന്നല്ല, മറിച്ച് രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കുറക്കുക എന്നതായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. "സംസ്ഥാനം അനുഭവിക്കുന്ന…
എയ്‌ഡഡ് സ്ഥാപനങ്ങളും സാമുദായിക ഉടമസ്ഥതയും: താരതമ്യം
കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളുടെയും കോളേജുകളുടെയും ഉടമസ്ഥതയുടെ സമുദായം തിരിച്ചുള്ള കണക്കുകളെ പൊതുജന മധ്യത്തിലേക്ക് എത്തിക്കുന്നതാണ് ഈ പഠനം. കേരളത്തിന്റെ വിദ്യഭ്യാസ-ഉന്നത വിദ്യാഭ്യാസ രംഗത്തെ നിര്‍ണായകമായ സാന്നിധ്യമാണ് എയ്‌ഡഡ്‌ ഉടമസ്ഥതയിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റുകളും മറ്റ് ഫണ്ടുകള്‍ വഴിയും കൂടാതെ ശമ്പള-വകയിലുമുള്ള സാമ്പത്തികമായ സഹായങ്ങള്‍ നല്‍കുന്നതും സർക്കാറാണ്. കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളുടെയും കോളേജുകളുടെയും ഉടമസ്ഥതയുടെ സമുദായം തിരിച്ചുള്ള കണക്കുകളെ പൊതുജന മധ്യത്തിലേക്ക് എത്തിക്കുന്നതാണ് ഈ പഠനം. കേരളത്തിലാകെ 7140 എയ്‌ഡഡ്‌ സ്‌കൂളുകളാണുള്ളത്. ഇതില്‍…
ലക്ഷദ്വീപില്‍ സംഭവിക്കുന്നതെന്ത്?
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സാധാരണയായി ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം അഡ്‌മിനിസ്ട്രേറ്ററാക്കുന്ന രീതി  പാലിക്കാതെയാണ് കേന്ദ്രം 2016ല്‍ പട്ടേലിനെ ദാദ്ര&നാഗര്‍ഹവേലിയിലെയും ഇപ്പോള്‍ ലക്ഷദ്വീപിലെയും അഡ്‌മിനിസ്ട്രേറ്റര്‍ നിയമനം നടത്തിയിരിക്കുന്നത്. 2020 ഡിസംബര്‍ 5ന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ ആയി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ നിയമനം ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നിയമനമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിന് മുമ്പ് ദാദ്ര&നാഗര്‍ഹവേലിയിലെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന പട്ടേല്‍ പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 22ന് മുംബൈയില്‍ വെച്ച്…
മുസ്‌ലിം എം.പിമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1980ലെ ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 10 ശതമാനവും മുസ്‌ലിംകളായിരുന്നു, എന്നാൽ 2014ല്‍ ഇത് 4 ശതമാനത്തിൽല്‍ താഴെയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍…
കോവിഡ് പ്രതിരോധം: മക്ക (ഹറം) മാതൃക
കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. സൗദി അറേബ്യ ഭരണകൂടം ഏർപ്പെടുത്തിയ മുഴുവൻ കോവിഡ്-19 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഹറമിൽ ആരാധനാ കർമങ്ങൾ നിർവഹിക്കപ്പെടുന്നത്. വാകിസിനേഷൻ എടുത്തവർക്കാണ് ഉംറ ചെയ്യാനും ഹറമിൽ പ്രവേശിക്കാനും അനുമതി നൽകിയിട്ടുള്ളത്. സാമൂഹിക അകലവും മാസ്‌കും നിർബന്ധമാക്കിയിട്ടുണ്ട്. തെര്‍മല്‍ കാമറകള്‍ ഉപയോഗിച്ച് തീർഥാടകരുടെ…
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ ഏകപക്ഷീയമായി കൈക്കലാക്കുന്നുവോ?
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ഇടത്തിൽ ഈയിടെ ഏറ്റവുമധികം പ്രതിഫലനമുണ്ടാക്കിയ വിവാദങ്ങളായിരുന്നു ന്യൂനപക്ഷ ക്ഷേമവും വികസന-ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ക്രിസ്തീയ സമുദായം വര്‍ഷങ്ങളായി അവഗണന നേരിടുന്നുവെന്നും നിലവിലെ ക്ഷേമപദ്ധതികളുടെ വിതരണം സമുദായ അനുപാതം പാലിച്ചുകൊണ്ടല്ല തുടര്‍ന്നുപോരുന്നതെന്നും ഉയര്‍ത്തിക്കാണിച്ച പ്രസ്താവനകള്‍, മുസ്‌ലിം സമുദായം അനര്‍ഹമായി സംവരണവും അതിനെതുടര്‍ന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട് എന്നുമുള്ള വാദങ്ങളും നിരവധി ഉയർന്നുവന്നു. മുസ്‌ലിം സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് പല വിവാദപരമായ പ്രചരണങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍…
ഫാത്തിമ ലത്തീഫ് ഇസ്‌ലാം ഭീതിയുടെ ഇരയോ?
2019 നവംബർ 9നായിരുന്നു ഐ.ഐ.ടി മദ്രാസ് ഒന്നാം വർഷ പി.ജി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തുന്നത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് കുറിപ്പ് എഴുതിവെച്ചാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. പ്രവേശന പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്കോടെ വിജയിക്കുകയും പ്രവേശനം നേടുകയും ചെയ്ത ഫാത്തിമ ലത്തീഫ് മതവിദ്വേഷത്തിന് ഇരയാക്കപ്പെട്ടുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമർശനമുന്നയിച്ചു. തന്റെ പേര് തന്നെ ഒരു പ്രശ്‌നമാണെന്നും വിവേചനം നേരിട്ടുവെന്നും ഫാത്തിമ ലത്തീഫ് ആത്മഹത്യ കുറിപ്പിൽ…
ആരാണ് ഉയ്‌ഗൂർ മുസ്‌ലിംകൾ?
ചൈനയുടെ വടക്കു-പടിഞ്ഞാറ് സിന്‍ജിയാങ് പ്രവിശ്യയിൽ ജീവിക്കുന്നവരാണ് ഉയ്‌ഗൂർ മുസ്‌ലിംകൾ. തുര്‍ക്കി, കസാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ മധ്യപൂര്‍വ രാജ്യങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പെ ചൈനയിലെത്തിയവരാണ് ഉയ്‌ഗൂർ വംശജരുടെ പൂർവപിതാക്കള്‍. പതിനെട്ടാം നൂറ്റാണ്ടിൽ ചൈനീസ് ക്വിംഗ് രാജവംശം ഈ പ്രദേശം പിടിച്ചടക്കുകയും 1884ൽ സിൻജിയാങ് എന്ന് പുനഃനാമകരണവും ചെയ്‌തു. പ്രാദേശിക ജനതയുടെ എതിർപ്പിനെ അവഗണിച്ച് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാക്കി. 1933ൽ ചൈനയുടെ ആഭ്യന്തര യുദ്ധങ്ങളുടെ പ്രക്ഷുബ്ധാവസ്ഥയ്ക്കിടയിൽ, സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും 1949ൽ കമ്മ്യൂണിസ്റ്റ് ചൈന സിൻജിയാങ് തങ്ങളുടെ അധീനതയിലാക്കി.…
സിറാജുന്നീസ: നീതി നിഷേധത്തിൻ്റെ ഓർമ്മപ്പെടുത്തൽ
1991 ഡിസംബര്‍ 15നായിരുന്നു സിറാജുന്നീസ എന്ന പതിനൊന്നുകാരി പാലക്കാട് ജില്ലയിലെ പുതുപ്പള്ളി തെരുവിൽ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. പോലീസ് നരനായാട്ടിൻ്റെ ചരിത്രത്തിൽ ഏറ്റവും ഭയാനകമായ ഹിംസയായിരുന്നു സിറാജുന്നീസ സംഭവം. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന് ആരോപിച്ചുകൊണ്ട് പോലീസ് നടത്തിയ ഏകപക്ഷീയമായ വെടിവെപ്പിലായിരുന്നു സിറാജുന്നീസ കൊല്ലപ്പെട്ടത്. ഡിസംബര്‍ 15ന് സംഘർഷ സാധ്യതയുള്ള സ്ഥലത്തു നിന്നും ആളുകള്‍ പിരിഞ്ഞുപോന്നിരുന്നുവെങ്കിലും പാലക്കാടിൻ്റെ ചുമതലയുണ്ടായിരുന്ന ഡി.ഐ.ജി രമണ്‍ ശ്രീവാസ്‌തവ വെടിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.